കൊച്ചി: സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിക്കും പിതാവിനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് വനിതാ കമ്മീഷന്‍. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം നോര്‍ത്ത് സിഐയോട് ഈ മാസം 29ന് തിരുവനന്തപുരത്ത് നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി പറഞ്ഞു. Also Read: 16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി!! കൊല്ലത്ത് 19വയസുകാരൻ അറസ്റ്റിൽ
എറണാകുളം ചളിക്കവട്ടത്തെ വീട്ടിലെത്തി പരാതിക്കാരിയെയും പിതാവിനെയും സന്ദര്‍ശിച്ച ശേഷമാണ് വനിതാ കമ്മീഷന്‍ പോലീസിനെതിരെ ആരോപണം ഉന്നയിച്ചത്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തതായും അഡ്വ. ഷിജി ശിവജി അറിയിച്ചു.
പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ കമ്മീഷനംഗം അരമണിക്കൂറോളം കുടുംബവുമായി സംസാരിച്ചു. ഗുരുതരമായി പരിക്കേറ്റ് കഴിയുന്ന പിതാവിനെയും സന്ദര്‍ശിച്ചു. സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമായ മര്‍ദ്ദനമാണ് നടന്നതെന്ന് പെണ്‍കുട്ടി പറഞ്ഞതായി അഡ്വ. ഷിജി ശിവജി പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പുകളാണ് പൊലീസ് ചുമത്തിയത്.
Also Read: റിയല്‍ എസ്റ്റേറ്റ് മുതല്‍ മൂന്നാറില്‍ റിസോര്‍ട്ട് വരെ, എല്ലാം നാട്ടുകാരുടെ നിക്ഷേപം കൊണ്ട്, തട്ടിപ്പുകാർ ശരിക്കും 'വിലസി'
ഇത്തരം കേസുകളില്‍ ശക്തമായ നടപടി വേഗത്തില്‍ വേണമെന്ന് മുഖ്യമന്ത്രി അടക്കം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നിട്ടും പൊലീസ് ദിവസങ്ങളോളം അന്വേഷണത്തില്‍ വീഴ്ച വരുത്തി. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് പൊലീസ് ഗൗരവമായി ഇടപെട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞതായും അവര്‍ പറഞ്ഞു.
വനിതാ സെല്ലിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് കമ്മീഷന്‍ ഉയര്‍ത്തിയത്. സ്ത്രീധനത്തിന്‍റെ പേരിലുളള പരാതികളില്‍ കൗണ്‍സലിംഗ് പോലുളള നടപടികളല്ല വേണ്ടത്. കുടുംബപ്രശ്നങ്ങളില്‍ മാത്രമാണ് കൗണ്‍സലിംഗ് ഫലപ്രദമാകുകയുളളൂ. സമ്പത്തിന്‍റെ പേരിലുളള ക്രൂരതയ്ക്ക് കൗണ്‍സലിംഗ് നടത്തുന്നത് എന്തിനെന്നും കമ്മീഷന്‍ ചോദിച്ചു. ഇക്കാര്യത്തില്‍ വനിതാ സെല്ലിനും വീഴ്ച സംഭവിച്ചതായി കമ്മീഷന്‍ കുറ്റപ്പെടുത്തി.
അതിനിടെ സംഭവത്തില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. പച്ചാളം സ്വദേശി ജിപ്സണ്‍, പിതാവ് പീറ്റര്‍, മാതാവ് ജൂലി എന്നിവര്‍ക്കെതിരെയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി ഡിസിപിക്ക് നേരിട്ട് പരാതി നല്‍കുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
എറണാകുളം ചളിക്കവട്ടത്തെ വീട്ടിലെത്തി പരാതിക്കാരിയെയും പിതാവിനെയും സന്ദര്‍ശിച്ച ശേഷമാണ് വനിതാ കമ്മീഷന്‍ പോലീസിനെതിരെ ആരോപണം ഉന്നയിച്ചത്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തതായും അഡ്വ. ഷിജി ശിവജി അറിയിച്ചു.
പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ കമ്മീഷനംഗം അരമണിക്കൂറോളം കുടുംബവുമായി സംസാരിച്ചു. ഗുരുതരമായി പരിക്കേറ്റ് കഴിയുന്ന പിതാവിനെയും സന്ദര്‍ശിച്ചു. സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമായ മര്‍ദ്ദനമാണ് നടന്നതെന്ന് പെണ്‍കുട്ടി പറഞ്ഞതായി അഡ്വ. ഷിജി ശിവജി പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പുകളാണ് പൊലീസ് ചുമത്തിയത്.
Also Read: റിയല്‍ എസ്റ്റേറ്റ് മുതല്‍ മൂന്നാറില്‍ റിസോര്‍ട്ട് വരെ, എല്ലാം നാട്ടുകാരുടെ നിക്ഷേപം കൊണ്ട്, തട്ടിപ്പുകാർ ശരിക്കും 'വിലസി'
ഇത്തരം കേസുകളില്‍ ശക്തമായ നടപടി വേഗത്തില്‍ വേണമെന്ന് മുഖ്യമന്ത്രി അടക്കം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നിട്ടും പൊലീസ് ദിവസങ്ങളോളം അന്വേഷണത്തില്‍ വീഴ്ച വരുത്തി. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് പൊലീസ് ഗൗരവമായി ഇടപെട്ടതെന്ന് പെണ്‍കുട്ടി പറഞ്ഞതായും അവര്‍ പറഞ്ഞു.
വനിതാ സെല്ലിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് കമ്മീഷന്‍ ഉയര്‍ത്തിയത്. സ്ത്രീധനത്തിന്‍റെ പേരിലുളള പരാതികളില്‍ കൗണ്‍സലിംഗ് പോലുളള നടപടികളല്ല വേണ്ടത്. കുടുംബപ്രശ്നങ്ങളില്‍ മാത്രമാണ് കൗണ്‍സലിംഗ് ഫലപ്രദമാകുകയുളളൂ. സമ്പത്തിന്‍റെ പേരിലുളള ക്രൂരതയ്ക്ക് കൗണ്‍സലിംഗ് നടത്തുന്നത് എന്തിനെന്നും കമ്മീഷന്‍ ചോദിച്ചു. ഇക്കാര്യത്തില്‍ വനിതാ സെല്ലിനും വീഴ്ച സംഭവിച്ചതായി കമ്മീഷന്‍ കുറ്റപ്പെടുത്തി.
അതിനിടെ സംഭവത്തില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. പച്ചാളം സ്വദേശി ജിപ്സണ്‍, പിതാവ് പീറ്റര്‍, മാതാവ് ജൂലി എന്നിവര്‍ക്കെതിരെയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി ഡിസിപിക്ക് നേരിട്ട് പരാതി നല്‍കുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ