'മതത്തെ കൂട്ടുപിടിച്ച് വോട്ട് നേടി', ഉമാ തോമസിനെതിരെ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹര്‍ജി
തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിച്ചപ്പോൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയില്ലെന്നും ഹൈക്കോടതിയിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നയാൾ നൽകിയ തെരഞ്ഞെടുപ്പ് ഹര്‍ജിയിൽ ആരോപണം
Samayam Malayalam 1 Jul 2022, 6:34 pm
ഹൈലൈറ്റ്:
- മതത്തെ കൂട്ടുപിടിച്ച് വോട്ട് നേടി
- ഉമ തോമസിനെതിരെ ഹൈക്കോടതിയിൽ ഹർജി
- ഹർജി നൽകിയത് സ്വതന്ത്ര സ്ഥാനാർഥിയായിരുന്നയാൾ
കൊച്ചി: തൃക്കാക്കര എംഎൽഎ ഉമ തോമസിനെതിരെ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മതത്തെ കൂട്ടുപിടിച്ച് ഉമ തോമസ് വോട്ട് നേടിയെന്നാരോപിച്ച് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ദിലീപാണ് ഹർജി സമർപ്പിച്ചത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നോമിനേഷനൊപ്പം നൽകിയില്ലെന്നും ഹർജിയിലുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മണ്ഡല ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെയായിരുന്നു ഉമ തോമസ് വിജയിച്ചത്. തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിച്ചപ്പോൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയില്ലെന്നാണ് ഹർജിയിലെ മറ്റൊരു പ്രധാന ആരോപണം.
Also Read :കുട്ടികളാണ് ആക്രമിച്ചത്, അവരോട് ദേഷ്യമില്ല; ഓഫീസ് ജനങ്ങളുടേതാണെന്ന് രാഹുൽ ഗാന്ധി
ഉപതെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ മുഖ്യമന്ത്രി നടത്തിയ സൗഭാഗ്യമാണെന്ന പരാമർശം തന്നെ ഏറെ വേദനിപ്പിച്ചെന്ന് ഉമ തോമസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ കനത്ത സൈബർ ആക്രമണമാണ് നടന്നത്. മുമ്പ് ഭർത്താവ് മരിച്ചാൽ സ്ത്രീകൾ ചിതയിൽ ചാടും എന്നാൽ ഇപ്പോൾ രാഷ്ട്രീയത്തിലേക്കാണ് ചാടുന്നതെന്നായിരുന്നു സൈബർ പോരാളികളുടെ ആക്രമണമെന്നും അവർ പറഞ്ഞിരുന്നു.
Also Read : 'ഓർത്തുകളിച്ചാൽ മതി, വെള്ളപുതപ്പിച്ച് കിടത്തും'; കൊലവിളി പ്രസംഗം, തല വെട്ടി ചെങ്കൊടി നാട്ടുമെന്ന് മുദ്രാവാക്യം
ജോ ജോസഫിനെതിരേ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് നടക്കാൻ പാടില്ലാത്ത സംഭവമാണ്. ഇതിനുപിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ജോ ജോസഫിന് നേരെയുണ്ടായ വ്യക്തിഹത്യയില്‍ നിയമനടപടിയിലൂടെ കുറ്റക്കാരെ ശിക്ഷിക്കണമെന്നും ഉമ തോമസ് പറഞ്ഞിരുന്നു. ഉപതെരെഞ്ഞെടുപ്പിൽ മന്ത്രിമാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചാൽ തന്നെ തൃക്കാക്കരയിലെ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും ഉമ തോമസ് പറഞ്ഞിരുന്നു.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Also Read :കുട്ടികളാണ് ആക്രമിച്ചത്, അവരോട് ദേഷ്യമില്ല; ഓഫീസ് ജനങ്ങളുടേതാണെന്ന് രാഹുൽ ഗാന്ധി
ഉപതെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ മുഖ്യമന്ത്രി നടത്തിയ സൗഭാഗ്യമാണെന്ന പരാമർശം തന്നെ ഏറെ വേദനിപ്പിച്ചെന്ന് ഉമ തോമസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ കനത്ത സൈബർ ആക്രമണമാണ് നടന്നത്. മുമ്പ് ഭർത്താവ് മരിച്ചാൽ സ്ത്രീകൾ ചിതയിൽ ചാടും എന്നാൽ ഇപ്പോൾ രാഷ്ട്രീയത്തിലേക്കാണ് ചാടുന്നതെന്നായിരുന്നു സൈബർ പോരാളികളുടെ ആക്രമണമെന്നും അവർ പറഞ്ഞിരുന്നു.
Also Read : 'ഓർത്തുകളിച്ചാൽ മതി, വെള്ളപുതപ്പിച്ച് കിടത്തും'; കൊലവിളി പ്രസംഗം, തല വെട്ടി ചെങ്കൊടി നാട്ടുമെന്ന് മുദ്രാവാക്യം
ജോ ജോസഫിനെതിരേ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് നടക്കാൻ പാടില്ലാത്ത സംഭവമാണ്. ഇതിനുപിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ജോ ജോസഫിന് നേരെയുണ്ടായ വ്യക്തിഹത്യയില്‍ നിയമനടപടിയിലൂടെ കുറ്റക്കാരെ ശിക്ഷിക്കണമെന്നും ഉമ തോമസ് പറഞ്ഞിരുന്നു. ഉപതെരെഞ്ഞെടുപ്പിൽ മന്ത്രിമാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചാൽ തന്നെ തൃക്കാക്കരയിലെ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും ഉമ തോമസ് പറഞ്ഞിരുന്നു.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം