കോതമംഗലം: കോതമംഗലം താലുക്കിൽ തുടർച്ചയായി ചെയ്യുന്ന കനത്ത മഴയിൽ കോതമംഗലം നഗരത്തിലും സമീപപ്രദേശങ്ങളിലെ പലയിടത്തും വെള്ളം കയറി. കോതമംഗലം തങ്കളത്ത് നിരവധി സ്ഥാപനങ്ങളിലും റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. തങ്കളം കരിക്കുഴി തോട് നിറഞ്ഞ് ഒഴുകയാണ്. മഴ തുടർന്നാൽ തൊട്ടടുത്ത ജവഹർ കോളനിയിൽ വെള്ളം കയറാനുള്ള സാധ്യത കൂടുതലാണ്. ഇതിനെ തുടർന്ന് ഇവിടത്തെ താമസക്കാരെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ അധികൃതർ. Also Read: കണ്ണൂരില്‍ 2 ദിവസത്തിനിടെ 4000 പേര്‍ക്ക് കൊവിഡ്; കണ്ണൂരില്‍ നടപടി ശക്തമാക്കി പോലീസ്
നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് ബൈപാസു കളിലും കൊച്ചി - ധനുഷ്കോടി ദേശീയ പാതയുടെയും ആലുവ - മൂന്നാർ റോഡിന്റെ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്. ജല സേജനത്തിനായി ഉപയോഗിക്കുന്ന സാമാണ് ഇത്.നിലവിൽ 5 ഷട്ടറുകൾ ഇപ്പോൾ ഉയർത്തിയിട്ടുണ്ട്.ഇതിൽ ഒരു ഷട്ടർ ഒരു മീറ്ററും ബാക്കി നാല് ഷട്ടർ അഞ്ച് സെൻ്റീമീറ്ററുമാണ് ഉയർത്തിയിരിക്കുന്നത് .ഡാമിൻ്റെ പരമാവധി ജലസംഭരണ ശേഷി 34.90 ആണ്. ഇപ്പോൾ 34.40 ആയി ഉയർന്നിട്ടുണ്ട്. മഴ കൂടുതൽ ശക്തമായാൽ കൂടുതൽ ഷട്ടറുകൾ തുറക്കും. പെരിയാറിൻ്റെ തീരപ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം ദുരന്ത നിവാരണ വകുപ്പ് നൽകിയിട്ടുണ്ട്.
Also Read: തൃശൂരില്‍ കടലേറ്റം ശക്തമാകുന്നു, അഞ്ച് ക്യാമ്പുകള്‍ തുറന്നു, വീഡിയോ കാണാം
ഇടമലയാർ അണക്കെട്ടിലെ ജലവിതാനം ഉയർന്നിട്ടുണ്ട്. തമിഴ് നാട്ടിൽ മഴ കൂടുതൽ ശക്ത്തമാകുകയും നീരാർ അണക്കെട്ട് തുറന്നു വിടുകയും ചെയ്താലേ ഇടമലയാർ ഡാമിൻ്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടാകൂ വെന്നാണ് വിലയിരുത്തപ്പെടുന്നത്. താലൂക്കിലെ ചില തോടുകൾ കരകവിഞ്ഞ് ഒഴുകുന്നുണ്ട് . തോടുകൾക്ക് സമീപം താമസിക്കുന്ന വീടുകളിലും വെള്ളം കയറുകയും കൃഷി നാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതൽ ആദിവാസികൾ താമസിക്കുന്നത് കുട്ടമ്പുഴ പഞ്ചായത്തിലാണ്.
കോവിഡ് മഹാമാരിക്കിടയിൽ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാടിൻ്റെ മക്കൾക്ക് മഴ ദുരിതം തന്നെയാണ് .മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത കൂടുതലാണ് മാത്രവുമല്ല വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇവർ പൂർണ്ണമായും ഒറ്റപ്പെടും. കുട്ടമ്പുഴ പഞ്ചായത്തിൽ നിന്ന് ആദിവാസികൾക്കും ഗ്രാമവാസികൾക്കും യാത്ര ചെയ്യാനുള്ള ഏക മാർഗ്ഗം മണികണ്ടൻചാൽ ചപ്പാത്തും ബ്ലാവന കടത്തുമാണ് . വെള്ളം ഉയർന്നാൽ ചപ്പാത്ത് മുങ്ങും അതോടെ കാടിൻ്റെ മക്കൾക്ക് ഗ്രാമവുമായി ബന്ധപ്പെടാനുള്ള സാഹചര്യം ഇല്ലാതാകും.
പിന്നെയുള്ള ആശ്രയം ബ്ലാവനകടത്താണ് വെള്ളം ഉയർന്നാൽ ഇതിലൂടെ വഞ്ചിയിൽ മറുകര എത്തിക്കാൻ സാധിക്കില്ല. ശക്തമായ ഒഴുക്ക് ഉള്ളതിനാൽ ഈ മാഗ്ഗ വും തടസ്സപ്പെടും. കോതമംഗലം തഹസിൽദാരുടെ നേതൃത്വത്തിൽ എൽ.ആർ തഹസി ദാർ കഴിഞ്ഞ ദിവസങ്ങളിൽ അപകട മേഘലകൾ സന്ദർശിച്ച് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തിൽ മാറി താമസിക്കാനുള്ള ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. മഴ ശക്തമായി പെയ്യുമ്പോഴും ചില നേരങ്ങളിൽ മഴയുടെ കുറവ് ഉണ്ട് ഇത് വലിയ അനുഗ്രഹം തന്നെയാണ്.
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് ബൈപാസു കളിലും കൊച്ചി - ധനുഷ്കോടി ദേശീയ പാതയുടെയും ആലുവ - മൂന്നാർ റോഡിന്റെ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്. ജല സേജനത്തിനായി ഉപയോഗിക്കുന്ന സാമാണ് ഇത്.നിലവിൽ 5 ഷട്ടറുകൾ ഇപ്പോൾ ഉയർത്തിയിട്ടുണ്ട്.ഇതിൽ ഒരു ഷട്ടർ ഒരു മീറ്ററും ബാക്കി നാല് ഷട്ടർ അഞ്ച് സെൻ്റീമീറ്ററുമാണ് ഉയർത്തിയിരിക്കുന്നത് .ഡാമിൻ്റെ പരമാവധി ജലസംഭരണ ശേഷി 34.90 ആണ്. ഇപ്പോൾ 34.40 ആയി ഉയർന്നിട്ടുണ്ട്. മഴ കൂടുതൽ ശക്തമായാൽ കൂടുതൽ ഷട്ടറുകൾ തുറക്കും. പെരിയാറിൻ്റെ തീരപ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം ദുരന്ത നിവാരണ വകുപ്പ് നൽകിയിട്ടുണ്ട്.
Also Read: തൃശൂരില്‍ കടലേറ്റം ശക്തമാകുന്നു, അഞ്ച് ക്യാമ്പുകള്‍ തുറന്നു, വീഡിയോ കാണാം
ഇടമലയാർ അണക്കെട്ടിലെ ജലവിതാനം ഉയർന്നിട്ടുണ്ട്. തമിഴ് നാട്ടിൽ മഴ കൂടുതൽ ശക്ത്തമാകുകയും നീരാർ അണക്കെട്ട് തുറന്നു വിടുകയും ചെയ്താലേ ഇടമലയാർ ഡാമിൻ്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടാകൂ വെന്നാണ് വിലയിരുത്തപ്പെടുന്നത്. താലൂക്കിലെ ചില തോടുകൾ കരകവിഞ്ഞ് ഒഴുകുന്നുണ്ട് . തോടുകൾക്ക് സമീപം താമസിക്കുന്ന വീടുകളിലും വെള്ളം കയറുകയും കൃഷി നാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതൽ ആദിവാസികൾ താമസിക്കുന്നത് കുട്ടമ്പുഴ പഞ്ചായത്തിലാണ്.
കോവിഡ് മഹാമാരിക്കിടയിൽ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാടിൻ്റെ മക്കൾക്ക് മഴ ദുരിതം തന്നെയാണ് .മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത കൂടുതലാണ് മാത്രവുമല്ല വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇവർ പൂർണ്ണമായും ഒറ്റപ്പെടും. കുട്ടമ്പുഴ പഞ്ചായത്തിൽ നിന്ന് ആദിവാസികൾക്കും ഗ്രാമവാസികൾക്കും യാത്ര ചെയ്യാനുള്ള ഏക മാർഗ്ഗം മണികണ്ടൻചാൽ ചപ്പാത്തും ബ്ലാവന കടത്തുമാണ് . വെള്ളം ഉയർന്നാൽ ചപ്പാത്ത് മുങ്ങും അതോടെ കാടിൻ്റെ മക്കൾക്ക് ഗ്രാമവുമായി ബന്ധപ്പെടാനുള്ള സാഹചര്യം ഇല്ലാതാകും.
പിന്നെയുള്ള ആശ്രയം ബ്ലാവനകടത്താണ് വെള്ളം ഉയർന്നാൽ ഇതിലൂടെ വഞ്ചിയിൽ മറുകര എത്തിക്കാൻ സാധിക്കില്ല. ശക്തമായ ഒഴുക്ക് ഉള്ളതിനാൽ ഈ മാഗ്ഗ വും തടസ്സപ്പെടും. കോതമംഗലം തഹസിൽദാരുടെ നേതൃത്വത്തിൽ എൽ.ആർ തഹസി ദാർ കഴിഞ്ഞ ദിവസങ്ങളിൽ അപകട മേഘലകൾ സന്ദർശിച്ച് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തിൽ മാറി താമസിക്കാനുള്ള ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. മഴ ശക്തമായി പെയ്യുമ്പോഴും ചില നേരങ്ങളിൽ മഴയുടെ കുറവ് ഉണ്ട് ഇത് വലിയ അനുഗ്രഹം തന്നെയാണ്.
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ