ആപ്പ്ജില്ല

കൊച്ചിയിൽ വഴി വിളക്കിന്റെ പേരില്‍ മറിയുന്നത് ലക്ഷങ്ങള്‍; അറ്റകുറ്റ പണികളുടെ പേരില്‍ അഴിമതിയും ധൂര്‍ത്തും, കൂട്ടു നിൽക്കാൻ കൗൺസിലർമാരും!!

ഐഎസ്‌ഐ മുദ്രയുള്ള ഓശ്രാം, ബജാജ്, ഫിലിപ്‌സ്, ക്രോംപ്ടണ്‍ തുടങ്ങിയ കമ്പിനികളുടെ ബള്‍ബുകള്‍ വഴി വിളക്കുകള്‍ക്കായി ഉപയോഗിക്കണമെന്നാണ് കരാറെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ലന്നാണ് ആക്ഷേപം.

Samayam Malayalam 3 Mar 2022, 11:24 am
മട്ടാഞ്ചേരി: കൊച്ചി നഗരസഭ പരിധിയിലെ വഴി വിളക്കുകള്‍ അറ്റകുറ്റപണി നടത്തുന്നതിന്റെ പേരില്‍ നടക്കുന്നത് ലക്ഷങ്ങളുടെ അഴിമതിയും, ധൂര്‍ത്തുമെന്ന് ആരോപണം. എന്‍ജിനീയറിങ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും, കൊച്ചി നഗരസഭ അധികൃതരും അറിഞ്ഞു കൊണ്ട് നടക്കുന്ന കൂട്ടുകച്ചവടമാണ് വഴി വിളക്ക് കത്തിക്കല്‍ അഴിമതിക്ക് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Samayam Malayalam report on kochi municipality street light issue
കൊച്ചിയിൽ വഴി വിളക്കിന്റെ പേരില്‍ മറിയുന്നത് ലക്ഷങ്ങള്‍; അറ്റകുറ്റ പണികളുടെ പേരില്‍ അഴിമതിയും ധൂര്‍ത്തും, കൂട്ടു നിൽക്കാൻ കൗൺസിലർമാരും!!


ഐഎസ്‌ഐ മുദ്രയുള്ള ഓശ്രാം, ബജാജ്, ഫിലിപ്‌സ്, ക്രോംപ്ടണ്‍ തുടങ്ങിയ കമ്പിനികളുടെ ബള്‍ബുകള്‍ വഴി വിളക്കുകള്‍ക്കായി ഉപയോഗിക്കണമെന്നാണ് കരാറെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ലന്നാണ് ആക്ഷേപം. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ലൈറ്റുകള്‍ തെളിക്കുന്നുവെന്ന് മാത്രമല്ല ഗുണനിലവാരമില്ലാത്തവ ഉപയോഗിക്കരുതെന്ന വ്യവസ്ഥ ഇവിടെ പാലിക്കപ്പെടുന്നുമില്ലന്നും ആക്ഷേപമുണ്ട്.

​ചൈനീസ് നിർമ്മിത ലൈറ്റുകൾ

ഉപയോഗിക്കേണ്ട എല്‍ഇഡി ബള്‍ബുകള്‍ 40, 70 വാട്ട്‌സുകള്‍ ഉണ്ടാകണം. സോഡിയം വേപ്പര്‍ ലാമ്പുകള്‍ 150 വാട്‌സിന്റേയാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി ചൈനീസ് നിര്‍മിത ലൈറ്റുകളാണ് പലയിടത്തും ഉപയോഗിക്കുന്നതെന്നാണ് ആക്ഷേപം. തകരാറായ പഴയ ലൈറ്റുകള്‍ മാറ്റി പുതിയത് ഇടുമ്പോള്‍ വേണ്ടത്ര വെളിച്ചം ഉണ്ടാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കൊച്ചി നഗരസഭയുടെ കിഴക്കന്‍ മേഖലയ്ക്കും, പടിഞ്ഞാറന്‍ മേഖലക്കുമായി രണ്ടു കരാറുകാരാണ് മെയിന്റനന്‍സ് ജോലികള്‍ നടത്തുന്നത്. കാലങ്ങളായി കരാറുകാര്‍ മാറ്റമില്ലാതെ തുടരുന്നതും ഗുണകരമല്ലെന്നാണ് വിലയിരുത്തല്‍.

​ബില്ലിൽ കൃത്രിമം

പ്രതിമാസം 3 ലക്ഷം രൂപയാണ് കൊച്ചി നഗരസഭയുടെ കീഴിലെ ഒരു ഡിവിഷനിലെ വഴി വിളക്ക് അറ്റകുറ്റ പണി ചിലവ്. വയറുകള്‍ തമ്മില്‍ സ്പാര്‍ക്ക് ആവുമ്പോഴോ, ലൂസ് കോണ്‍ടാക്റ്റ് മൂലമോ ബള്‍ബുകള്‍ കത്താതിരുന്ന് ലൈന്‍ ശരിയാക്കി പഴയ ബള്‍ബു തെളിച്ചു കഴിഞ്ഞാലും പുതിയ ബള്‍ബ് മാറ്റിയിട്ടെന്ന നിലക്കാണ് ബില്‍ പാസാക്കുന്നതെന്നും പരാതിയുണ്ട്. സ്ട്രീറ്റ് ലൈറ്റുകളുടെ ഷെയ്ഡുകളും, പുറംചട്ടയും ഉള്‍പ്പെടെ കരാറുകാര്‍ മാറ്റണമെന്നാണെങ്കിലും നഗരസഭാ പരിധിയിലെ മിക്കവാറും പോസ്റ്റുകളിലും കവറിന്റെ പുറത്താണ് ലൈറ്റുകള്‍ തൂക്കിയിടുന്നതെന്നും ആക്ഷേപമുണ്ട്.

​കൗൺസിലർമാർ‌ക്കെതിരെയും ആക്ഷേപം

മോശമായ വയറുകള്‍ മാറ്റാന്‍ കരാറില്‍ പറയുമ്പോഴും അഡീഷണല്‍ ബില്ല് എഴുതി പണം തട്ടുകയാണെന്നാണ് ആക്ഷേപം. അറ്റകുറ്റപ്പണികള്‍ നടത്തുന്ന സ്ഥലം സന്ദര്‍ശിച്ച് കൗണ്‍സിലര്‍ ഒപ്പിട്ട് നല്‍കിയാല്‍ മാത്രമേ ബില്ല് പാസാക്കാന്‍ കഴിയുകയുള്ളൂവെന്നാണ് പറയുന്നത്. എന്നാല്‍ കരാറുകാര്‍ പറയുന്ന മുഴുവന്‍ ബില്ലുകളിലും ഒപ്പിട്ടു നല്‍കുകയാണ് കൗണ്‍സിലര്‍മാരെന്നും ആക്ഷേപമുണ്ട് .മെയിന്റനന്‍സ് നടത്തി ഒഴിവാക്കുന്ന സാമഗ്രികള്‍, സ്‌ക്രാപ്പുകള്‍ എല്ലാം നഗരസഭയില്‍ എത്തിച്ചു ലേലം ചെയ്തു നല്‍കണമെന്നാണ് നിയമം. ഇത്രയും കാലത്തിനിടയില്‍ സ്‌ക്രാപ്പ് കണക്ക് നഗരസഭയുടെ പക്കല്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടില്ലന്നാണ് പറയുന്നത്. മാറ്റുന്ന സ്‌ക്രാപ്പ് ഐറ്റംസ് കരാറുകാര്‍ തന്നെ മറിച്ചുവില്‍ക്കുകയാണെന്നും പരാതി ഉയര്‍ന്നു കഴിഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്