ആപ്പ്ജില്ല

വള്ളം കട്ടപ്പുറത്ത് തന്നെ, മണികണ്ഠൻചാൽ പാലം മുങ്ങി; ആദിവാസി കുടികൾ ഒറ്റപ്പെട്ടു, വീഡിയോ കാണാം

ഇന്ന് സംസ്ഥാനത്ത് വ്യാപകമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോരഗ്രാമത്തിലേക്കുള്ള ഏക പ്രവേശന മാർഗമായിരുന്നു മണികണ്ഠൻചാൽ പാലം

Lipi 3 Jul 2022, 2:53 pm

ഹൈലൈറ്റ്:

  • ഒരു വള്ളമുണ്ടായിരുന്നത് അറ്റകുറ്റപ്പണികൾ ചെയ്തിരുന്നില്ല
  • 14 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
  • യാത്രാ ക്ലേശത്തിന് ശാശ്വത പരിഹാരം വേണമെന്ന് പ്രദേശവാസികൾ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
പൂയംകുട്ടി: മഴക്കാലത്ത് സ്ഥിരമായി വെള്ളത്തിനടിയിലാകുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ പാലം ഇന്നും ശക്തമായ മഴയിൽ മുങ്ങി. നാലോളം ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്ഠൻചാലിലേക്കുമുള്ള ഏക പ്രവേശന മാർഗമാണ് ഈ പാലം. പാലം മുങ്ങിയാൽ അത്യാവശ്യക്കാർക്ക് മറുകരയെത്താൻ പഞ്ചായത്തിൻ്റെ ഒരു വള്ളമുണ്ടായിരുന്നത് അറ്റകുറ്റപ്പണികൾ ചെയ്യാത്തതു കൊണ്ട് ഉപയോഗിക്കാൻ സാധിക്കാത്ത നിലയിലാണ്.
സൂരജ് പാലാക്കാരൻ ഒളിവിൽ, യൂട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചെന്ന് കേസ്
ഇരുകരകളിലായി കുടുങ്ങിപ്പോയവർക്ക് ഇനി ലക്ഷ്യസ്ഥാനങ്ങളിൽ എത്തണമെങ്കിൽ പാലത്തിലെ വെള്ളമിറങ്ങണമെന്നതാണ് നിലവിലെ അവസ്ഥ. പാലത്തിൽ നിന്ന് വെള്ളം ഇറങ്ങാൻ വൈകിയാൽ ഇവിടെ കടത്തുവള്ളത്തിന് സൗകര്യമൊരുക്കുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. മഴക്കാലത്ത് തുടർച്ചയായി ഉണ്ടാകുന്ന ഈ യാത്രാ ക്ലേശത്തിന് ശാശ്വത പരിഹാരം കാണണമെങ്കിൽ ഇവിടെ പുതിയ ഒരു പാലം നിർമിക്കണമെന്ന് പ്രദേശവാസിയായ ഷിബു പറഞ്ഞു.

അതെ സമയംസംസ്ഥാനത്ത് ഇന്ന് വ്യാപകമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് 14 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ശക്തമായ മഴയാണ് സംസ്ഥാനത്ത് ഉടനീളം ലഭിക്കുന്നത്. മഴ കനക്കുന്നതിനിടെ സംസ്ഥാനത്ത് പകർച്ചപ്പനിയും വ്യാപിക്കുകയാണ്. രണ്ട് ദിവസത്തിനിടെ 28,000 ത്തോളം പേർ ചികിത്സ തേടി. വടക്കൻ കേരളത്തിലാണ് പനി കൂടുതായി വ്യാപിച്ചിരിക്കുന്നത്. മലപ്പുറത്ത് ശനിയാഴ്ച മാത്രം 2243 പേര്‍ക്ക് പനി ബാധിച്ചു. രണ്ട് പേര്‍ പനി ബാധിച്ച് മരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്