എറണാകുളം(Eranakulam): പ്രതിഷേധം തുടരുന്നതിനിടെ എറണാകുളം- അങ്കമാലി അതിരൂപതയിൽ ഏകീകൃത കുര്‍ബാന നടന്നു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ സെന്റ്മേരീസ് ബസിലിക്കയിലാണ് നവീകരിച്ച രീതിയിലുള്ള കുർബാന അർപ്പിച്ചത്. മാർപ്പാപ്പയുടെ നിർദേശപ്രകാരമാണ് ഏകീകൃത കുർബാന അങ്കമാലി അതിരൂപതയിൽ നടത്തിയത്.
ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തുള്ളതിനാൽ കനത്ത പോലീസ് സുരക്ഷയിലാണ് കർദിനാൾ എത്തിയതും കുർബ്ബാന അർപ്പിച്ചതും. എന്നാൽ, എറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ കുർബാന ചടങ്ങിൽ നിന്ന് വിട്ടു നിന്നു. ഓശാന ചടങ്ങുകളോട് അനുബന്ധിച്ചായിരുന്നു ഏകീകൃത കുർബാന നടത്തിയത്. വിശ്വാസികൾക്ക് കുരുത്തോല നൽകി പ്രദക്ഷിണത്തിന് ശേഷമായിരുന്നു ഏകീകൃത കുർബ്ബാന ആരംഭിച്ചത്. സിറോ മലബാർ സഭയിലെ ബസലിക്ക പള്ളികളിൽ നവംബർ 28 മുതൽ ഏകീകൃത കുർബ്ബാന നടത്തണമെന്നായിരുന്നു നിർദേശം. എന്നാൽ പ്രതിഷേധത്തെ തുടർന്നാണ് ഇത് നീണ്ടു പോയത്.
Topic: Mass Unification, Eranakulam News, Mar George Alancherry
ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തുള്ളതിനാൽ കനത്ത പോലീസ് സുരക്ഷയിലാണ് കർദിനാൾ എത്തിയതും കുർബ്ബാന അർപ്പിച്ചതും. എന്നാൽ, എറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ കുർബാന ചടങ്ങിൽ നിന്ന് വിട്ടു നിന്നു. ഓശാന ചടങ്ങുകളോട് അനുബന്ധിച്ചായിരുന്നു ഏകീകൃത കുർബാന നടത്തിയത്. വിശ്വാസികൾക്ക് കുരുത്തോല നൽകി പ്രദക്ഷിണത്തിന് ശേഷമായിരുന്നു ഏകീകൃത കുർബ്ബാന ആരംഭിച്ചത്. സിറോ മലബാർ സഭയിലെ ബസലിക്ക പള്ളികളിൽ നവംബർ 28 മുതൽ ഏകീകൃത കുർബ്ബാന നടത്തണമെന്നായിരുന്നു നിർദേശം. എന്നാൽ പ്രതിഷേധത്തെ തുടർന്നാണ് ഇത് നീണ്ടു പോയത്.
Topic: Mass Unification, Eranakulam News, Mar George Alancherry