കൊച്ചി: എറണാകുളം ഇളംകുളത്ത് യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. ഇതര സംസ്ഥാന തൊഴിലാളിയായ ഇവരുടെ ഭര്‍ത്താവ് കേരളം വിട്ടെന്ന സംശയത്തിലാണ് പോലീസിപ്പോള്‍. മഹാരാഷ്ട്ര സ്വദേശിയായ ലക്ഷമിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് രാം ബഹദൂറിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. ഇതിനിടെ ഇവര്‍ വീട്ടുടമയ്ക്ക് നല്കിയ തിരിച്ചറിയല്‍ രേഖകള്‍ കൃത്യമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ദമ്പതികളെ കുറിച്ച് ലഭിച്ച വിവരങ്ങളില്‍ വസ്തുതയുണ്ടോയെന്ന് ഉറപ്പിക്കിനാവാത്ത അവസ്ഥയിലാണ് അന്വേഷണ സംഘം. പേരുകള്‍ പോലും അവ്യക്തത തുടരുകയാണ്.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കഴിഞ്ഞ ദിവസമാണ് കൊച്ചി ഇളംകുളത്ത് വീടിനുള്ളില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ച് തുടങ്ങിയതോടെയാണ് കൊലപാതക വിവരം പുറത്ത് അറിയുന്നത്. കുറച്ച് ദിവസങ്ങളായി ദമ്പതികളെ പുറത്തൊന്നും കണ്ടിരുന്നില്ലെന്ന് അയല്‍ക്കാരും പറഞ്ഞു. തുടര്‍ന്ന് വീട്ടുടമ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Read Latest Local News and Malayalam News
പോലീസെത്തി വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷമായി ലക്ഷമിയും ഭര്‍ത്താവും ഇവിടെ താമസിച്ച് വരികയായിരുന്നു. നഗരത്തിലെ ഹെയര്‍ ഫിക്സിംഗ് സ്ഥാപനത്തിലായിരുന്നു ഭര്‍ത്താവ് രാം ബഹദൂറിന് ജോലി. കൊലപാതകത്തിന് ശേഷം ഇയാള്‍ കടന്നു കളഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. ദമ്പതികള്‍ തമ്മില്‍ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നു.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കഴിഞ്ഞ ദിവസമാണ് കൊച്ചി ഇളംകുളത്ത് വീടിനുള്ളില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ച് തുടങ്ങിയതോടെയാണ് കൊലപാതക വിവരം പുറത്ത് അറിയുന്നത്. കുറച്ച് ദിവസങ്ങളായി ദമ്പതികളെ പുറത്തൊന്നും കണ്ടിരുന്നില്ലെന്ന് അയല്‍ക്കാരും പറഞ്ഞു. തുടര്‍ന്ന് വീട്ടുടമ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Read Latest Local News and Malayalam News
പോലീസെത്തി വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷമായി ലക്ഷമിയും ഭര്‍ത്താവും ഇവിടെ താമസിച്ച് വരികയായിരുന്നു. നഗരത്തിലെ ഹെയര്‍ ഫിക്സിംഗ് സ്ഥാപനത്തിലായിരുന്നു ഭര്‍ത്താവ് രാം ബഹദൂറിന് ജോലി. കൊലപാതകത്തിന് ശേഷം ഇയാള്‍ കടന്നു കളഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. ദമ്പതികള്‍ തമ്മില്‍ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നു.