ആപ്പ്ജില്ല

വൃക്ക മാറ്റിവയ്ക്കുന്നത് മൂന്നാം തവണ; 47കാരന് ലഭിച്ചത് പുതുജീവൻ!

29 വയസ്സുള്ളപ്പോഴാണ് തോമസ് മാത്യു ആദ്യമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമാകുന്നത്. എന്നാൽ മൂന്ന് വർഷത്തിന് ശേഷം വീണ്ടും വൃക്ക മാറ്റിവെക്കേണ്ടതായി വന്നു

Lipi 24 Jul 2021, 2:38 pm

ഹൈലൈറ്റ്:

  • മാറ്റിവെച്ച വൃക്ക 15 വർഷത്തോളം പ്രവർത്തിച്ചു
  • ഡയാലിസിസ് അല്ലെങ്കിൽ വൃക്ക മാറ്റിവെക്കൽ അല്ലാതെ വഴിയില്ല
  • പൂർണപിന്തുണ നൽകി ഡോക്ടർമാർ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam thomas mathew
തോമസ് മാത്യു തന്നെ ചികിത്സിച്ച ഡോക്ടർമാർക്കൊപ്പം
മൂന്നാം തവണയും വൃക്ക മാറ്റിവെച്ച് പെരുമ്പാവൂർ സ്വദേശി തോമസ് മാത്യു. 2003ൽ 29 വയസ്സുള്ളപ്പോഴാണ് തോമസ് മാത്യു ആദ്യമായി വൃക്ക മാറ്റിവെച്ചത്. പിന്നീട് മൂന്ന് വർഷത്തിന് ശേഷം വീണ്ടും മാറ്റിവയ്‌ക്കേണ്ടിവന്നു. 15 വർഷത്തോളം മാറ്റിവെച്ച വൃക്ക തോമസിന് ജീവിതം നീട്ടിക്കൊടുത്തു. എന്നാൽ, മാറ്റിവച്ച വൃക്കയുടെ കാലാവധി തീർന്നതിനാൽ ഡയാലിസിസ് അല്ലെങ്കിൽ വീണ്ടും വൃക്ക മാറ്റിവയ്ക്കുക എന്ന രണ്ടുവഴികളായിരുന്നു തോമസിന് മുന്നിൽ ഉണ്ടായിരുന്നത്. സ്ഥിരമായി ഡയാലിസിസ് ചെയ്യുന്നതിലും നല്ലത് അവയവമാറ്റമാണെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് തോമസ് വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ വിദഗ്‌ധ ഡോക്ടർമാരുമായി ബന്ധപ്പെട്ടു.
വീണ്ടും ഞെട്ടിച്ച് കെഎസ്ആര്‍ടിസി.... ടിക്കറ്റില്ല പകരം ഓയിലും ഗ്രീസും, വീഡിയോ കാണാം
പ്രാഥമിക പരിശോധനകൾക്ക് ശേഷം നടത്തിയ വൃക്കമാറ്റ ശസ്ത്രക്രിയയിലൂടെ തോമസിന് പുതിയ ജീവിതം ലഭിച്ചിരിക്കുകയാണ്. ആവർത്തിച്ചുള്ള അവയവമാറ്റ ശസ്ത്രക്രിയയുടെ അപകട സാധ്യതതകൾ മുന്നിലുണ്ടായിട്ടും ഡോ. ജോർജി കെ നൈനാൻ, ഡോ. ജോർജ് പി എബ്രഹാം, ഡോ. ഡാറ്റ്സൺ ജോർജ് പി, ഡോ വിനീത്, ഡോ. മോഹൻ മാത്യു എന്നിവരുൾപ്പെടെ യൂറോളജി, അനസ്തേഷ്യ വിഭാഗങ്ങൾ ചേർന്ന് നൽകിയ കൃത്യമായ ചികിത്സയിലൂടെയും പരിചരണത്തിലൂടെയും തോമസ് ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

"മാറ്റിവയ്ക്കുന്ന വൃക്കയുടെ ജീവിതകാലാവധി ശരാശരി 12-15 വർഷമാണ്. മാറ്റിവച്ച വൃക്കയുമായി 15 വർഷത്തോളമാണ് തോമസ് ജീവിച്ചത്. വൃക്കയുടെ പ്രവർത്തന കാലാവധി കഴിഞ്ഞതിനാൽ സ്വഭാവികമായി ശരീരം തിരസ്കരിക്കുകയായിരുന്നു. വൃക്ക മാറ്റിവയ്ക്കണമെന്നു തോമസ് തന്നെയാണ് ആവശ്യപ്പെട്ടതും. കാരണം സ്ഥിരമായി ഡയാലിസിസ് ചെയ്യുന്നതിലും മികച്ച ജീവിതനിലവാരം അത് ഉറപ്പാക്കുന്നു. ഒരിക്കൽക്കൂടി വൃക്ക മാറ്റിവച്ചതിലൂടെ തോമസിന് വീണ്ടും സാധാരണ ജീവിതം സാധ്യമായിരിക്കുകയാണ്", യൂറോളജി വിഭാഗം സീനിയർ കൺസൽട്ടന്‍റ് ഡോ.ജോർജി കെ നൈനാൻ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്