കൊച്ചി(Ernakulam): ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ വെച്ച് സ്വർണം കടത്തിയ കേസിൽ രണ്ടു പേർ പിടിയിൽ. തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടിയുടെ മകൻ ഷാബിൻ, സിനിമാ നിർമാതാവ് കെ.പി.സിറാജുദ്ദീൻ എന്നിവരാണ് പിടിയിലായത്.
ഷാബിൻ, സിറാജുദ്ദീൻ, തുരുത്തുമ്മേല്‍ സിറാജ് എന്നിവരാണ് സ്വർണക്കടത്തിന് പിന്നിലെന്നാണ് കണ്ടെത്തൽ. മൂവരും ഒളിവിൽ പോയതോടെ മുസ്ലിം ലീഗ് നേതാവ് കൂടിയായ ഷാബിന്റെ പിതാവ് ഇബ്രാഹിം കുട്ടിയെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. പ്രതികൾ നേരത്തെയും സ്വർണം കടത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. സിറാജുദ്ദീന്റെ ഉടമസ്തഥായിലുള്ള കമ്പനിയുടെ മറവിലായിരുന്നു സ്വർണക്കടത്ത്. ഒളിവിലായിരുന്ന പ്രതികൾക്കായി ബെംഗളൂരു, മുംബൈ വിമാനത്താവളങ്ങളിലും അന്വേഷണം നടത്തിയിരുന്നു.
നേരത്തെയും സ്വർണം കടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇബ്രാഹിം കുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്തത്. ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ലാപ്ടോപ്പും മറ്റ് രേഖകളും പിടികൂടിയിരുന്നു. ഷാബിന് തൃക്കാക്കര നഗരസഭയിലെ കരാറുകാരനായും പ്രവർത്തിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന പണം ഇത്തരത്തിൽ വിദേശത്ത് നിന്നും സ്വർണം കടത്താൻ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൂവരും ചേർന്ന് രണ്ട് കിലോയിലധികം സ്വർണം യന്ത്രത്തിനുള്ളിൽ വെച്ച് കടത്താൻ ശ്രമിച്ചെന്നാണ് കണ്ടെത്തൽ. ചാർമിനാർ, വാങ്ക് എന്നീ സിനിമകളുടെ നിർമ്മാതാവാണ് സിറാജുദ്ദീൻ.
Topic: Gold Smuggling, Eranakulam News, Thrikkakara Municipality
ഷാബിൻ, സിറാജുദ്ദീൻ, തുരുത്തുമ്മേല്‍ സിറാജ് എന്നിവരാണ് സ്വർണക്കടത്തിന് പിന്നിലെന്നാണ് കണ്ടെത്തൽ. മൂവരും ഒളിവിൽ പോയതോടെ മുസ്ലിം ലീഗ് നേതാവ് കൂടിയായ ഷാബിന്റെ പിതാവ് ഇബ്രാഹിം കുട്ടിയെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. പ്രതികൾ നേരത്തെയും സ്വർണം കടത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. സിറാജുദ്ദീന്റെ ഉടമസ്തഥായിലുള്ള കമ്പനിയുടെ മറവിലായിരുന്നു സ്വർണക്കടത്ത്. ഒളിവിലായിരുന്ന പ്രതികൾക്കായി ബെംഗളൂരു, മുംബൈ വിമാനത്താവളങ്ങളിലും അന്വേഷണം നടത്തിയിരുന്നു.
നേരത്തെയും സ്വർണം കടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇബ്രാഹിം കുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്തത്. ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ലാപ്ടോപ്പും മറ്റ് രേഖകളും പിടികൂടിയിരുന്നു. ഷാബിന് തൃക്കാക്കര നഗരസഭയിലെ കരാറുകാരനായും പ്രവർത്തിച്ചിട്ടുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന പണം ഇത്തരത്തിൽ വിദേശത്ത് നിന്നും സ്വർണം കടത്താൻ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൂവരും ചേർന്ന് രണ്ട് കിലോയിലധികം സ്വർണം യന്ത്രത്തിനുള്ളിൽ വെച്ച് കടത്താൻ ശ്രമിച്ചെന്നാണ് കണ്ടെത്തൽ. ചാർമിനാർ, വാങ്ക് എന്നീ സിനിമകളുടെ നിർമ്മാതാവാണ് സിറാജുദ്ദീൻ.
Topic: Gold Smuggling, Eranakulam News, Thrikkakara Municipality