കൊച്ചി: കൗതുക കാഴ്ചയൊരുക്കി കൊച്ചി കായലില്‍ വിമാനം പറന്നിറങ്ങി. രാജ്യത്തെ ആദ്യ യാത്രാ സീ പ്ലെയിൻ ആണ് എറണാകുളം നേവൽ ബേസിന് സമീപത്തെ കൊച്ചി കായലിൽ ലാന്‍ഡ് ചെയ്തത്. മാലദീപിൽ നിന്നും വരുന്ന വഴി ഇന്ധനം നിറയ്ക്കാനാണ് ട്വിൻ ഓട്ടർ 300 എന്ന വിമാനം ഇറങ്ങിയത്. വിമാനം കായലിലേക്ക് പറന്നിറങ്ങുന്നത് കാണാന്‍ വെണ്ടുരുത്തി പാലത്തില്‍ മാധ്യമപ്രവര്‍ത്തകരും പ്രദേശവാസികളും തടിച്ചുകൂടി. കൊച്ചിക്കാര്‍ക്ക് വേറിട്ട കാഴ്ചയായിരുന്നു സീ പ്ലെയ്ന്‍ ലാന്‍ഡിങ്ങും പറക്കലും.
Also Read: കൊച്ചിയിൽ നിന്നും ഞായറാഴ്ച മുതൽ കൂടുതൽ വിമാന സർവീസുകൾ: രാജ്യാന്തര സർവീസുകൾക്ക് 'എയർ ബബിൾ' തുടരും, ശീതകാല സമയക്രമം നിലവിൽ
മാലിദ്വീപിൽ നിന്നും പുറപ്പെട്ട വിമാനം ഇന്ധനം നിറയ്ക്കാനാണ് കൊച്ചിയിലിറങ്ങിയത്. താഴ്ന്ന് പറന്ന ശേഷം കായൽ പ്രതലത്തിന് സമാന്തരമായി പറന്ന് ട്വിൻ ഓട്ടർ 300 ലാൻഡ് ചെയ്തു. ശേഷം നേവൽ ബേസ് തീരത്തേക്ക് ഇന്ധനം നിറയ്ക്കാനായി അടുപ്പിച്ചു. ഒരു മണിക്കൂർ നീണ്ട ഇന്ധനം നിറയ്ക്കലിനും സാങ്കേതിക പരിശോധനകൾക്കും ശേഷമാണ് വിമാനം യാത്രയാരംഭിച്ചത്. ഗോവയിൽ തങ്ങിയ ശേഷമേ വിമാനം ഹൈദരാബാദിൽ എത്തുകയുള്ളൂ.
Also Read: പി ടി തോമസിനെതിരായ പരാതിക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി രക്ഷപ്പെട്ടു; സംഭവം കൊവിഡ് ടെസ്റ്റിന് കൊണ്ടുപോകുന്നതിനിടെ!
വെള്ളത്തിൽ ലാൻഡ് ചെയ്യാനും വെള്ളത്തിൽ നിന്ന് തന്നെ ടേക്കോഫ് ചെയ്യാനും സാധിക്കുന്ന സീ പ്ലെയിനിൽ 12 യാത്രക്കാര്‍ ഉള്‍പ്പെടെ 19 പേർക്ക് യാത്ര ചെയ്യാൻ കഴിയും. സീപ്ലെയിൻ വിഭാഗത്തിൽ പെടുന്ന വിമാനങ്ങൾ രാജ്യത്ത് ഉണ്ടെങ്കിലും പൊതുജനങ്ങൾക്ക് ഗതാഗതത്തിനായി ആദ്യമായി ഈ വിഭാഗത്തിൽ പെട്ട ഒരു വിമാനം രാജ്യത്ത് എത്തുന്നത്. സബർമതി മുതൽ ഏകതാ പ്രതിമ വരെ ആളൊന്നിന് 4800 രൂപയാണ് സ്പൈസ് ജെറ്റ് നടത്തുന്ന സീപ്ലെയിൻ സർവീസ് തുക.
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ