എറണാകുളം: തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജിയിൽ കെ.ബാബുവിന് തിരിച്ചടി. എം.സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി നിലനിൽക്കില്ലെന്ന കെ ബാബുവിന്റെ വാദം ഹൈകോടതി തള്ളുകയും ചെയ്തു. കെ ബാബുവിന്റെ ജയം അസാധുവാക്കണമെന്നാണ് എം സ്വരാജിന്റെ ഹർജി. പ്രചാരണത്തിന് മതചിഹ്നം ഉപയോഗിച്ചു എന്ന് കാട്ടിയാണ് ഹർജി.
അതേ സമയം ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്നാണ് കെ ബാബു പ്രതികരിച്ചത്. തന്റെ തടസ്സ ഹർജിയിൽ ഒരു ഭാഗം കോടതി അംഗീകരിച്ചുവെന്ന് കെ ബാബു പറഞ്ഞു. സ്വാമി അയ്യപ്പൻറെ പടം വെച്ച് സ്ലിപ്പ് അടിച്ചിട്ടില്ല. ഇതാദ്യം കിട്ടിയെന്ന് പറയുന്നത് ഡിവൈഎഫ്ഐ നേതാവിനാണ്. ഇത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് കെ ബാബുവിൻറെ വാദം. നിയമോപദേശം തേടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കെ ബാബു പ്രതികരിച്ചു.
Read Latest Local News and Malayalam News
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം