കൊച്ചി: കോതമംഗലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന് പോലീസ് മര്‍ദ്ദനം. റോഷന്‍ എന്ന എസ്എഫ്‌ഐ പ്രവര്‍ത്തകനെയാണ് പോലീസ് സ്‌റ്റേഷനില്‍ വെച്ച് എസ്എ മാഹിന്‍ സലീം മര്‍ദ്ദിച്ചത്. സ്‌റ്റേഷനകത്ത് വെച്ച് വിദ്യാര്‍ഥിയുടെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കോതമംഗലത്തെ എല്‍ദോ മാര്‍ ബസേലിയോസ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ് റോഷന്‍. Also Read: സൈക്കിളില്ല, 12കാരന്‍ വീട് വിട്ടിറങ്ങി, ഒടുവില്‍ പോലീസ് നല്‍കി പുത്തന്‍ സൈക്കിള്‍
റോഷന്‍ എസ്എഫ്‌ഐ കോതമംഗലം ലോക്കല്‍ സെക്രട്ടറിയാണ്. കോതമംഗലം തങ്കളം ബൈാപ്പാസിലെ കടയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് നയിച്ചത്. വിദ്യാര്‍ഥികള്‍ കൂട്ടം കൂടി നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ സ്ഥലത്ത് എത്തിയ പോലീസ് പട്രോളിംഗ് പാര്‍ട്ടി ഒരു വിദ്യാര്‍ഥിയെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കോതമംഗലം കുത്തുകുഴിയില്‍ ഒരു വിവാഹത്തിന് പോയി തിരികെ വന്ന ഇവര്‍ രാത്രി 12.30 ന് കോതമംഗലം ബൈപ്പാസ് റോഡിന് സമീപത്തെ കടയില്‍ കയറി ഭക്ഷണം കഴിച്ചു. ഇതിനിടെ സ്ഥലത്ത് എത്തിയ പോലീസ് ഇവരുടെ സുഹൃത്തായ റ്റോജി ടോമിയെ കടയില്‍ നിന്ന് പിടിച്ചുകൊണ്ട് പോയിരുന്നു. അത് തിരക്കാനാണ് കൂടെ ഉണ്ടായിരുന്ന റോഷന്‍ റെന്നിയും സുഹൃത്തുക്കളും സ്റ്റേഷനില്‍ എത്തിയതെന്ന് റോഷന്‍ പറഞ്ഞു.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
എന്നാല്‍, പോലീസിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം ഇതാണ്; 'ആന്റി ഡ്രൈഗ് ക്യാംപെയിനിന്റെ ഭാഗമായി നൈറ്റ് പട്രോളിങ്ങിനിടെയാണ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തത്. അര്‍ധരാത്രിയിലും പ്രവര്‍ത്തിച്ച കടയില്‍ നിന്ന് വിദ്യാര്‍ഥികളെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തത്. ഇത് ചോദ്യം ചെയ്‌തെത്തിയ വിദ്യാര്‍ഥികളും പോലീസ് സ്റ്റേഷന് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയെന്നും സി ഐ അനീഷ് ജോയി പറഞ്ഞു.
Also Read: രാജ്യസഭയിലേക്ക് ഒരവസരം കൂടി നല്‍കിയാല്‍ സ്വീകരിക്കാം, കമ്മിറ്റിയിലേക്കില്ല, സുരേഷ് ഗോപിയുടെ ലക്ഷ്യം എന്ത്?
'എസ്എഫ്‌ഐക്കാരാണെന്ന് വിദ്യാര്‍ഥികള്‍ പറയുമ്പോള്‍, നീ എസ്എഫ്‌ഐക്കാരനല്ലേയെന്ന് ചോദിച്ചാണ് പോലീസിന്‍റെ മര്‍ദ്ദനം. അകാരമായാണ് പോലീസ് മര്‍ദ്ദിച്ചതെന്ന്' വിദ്യാര്‍ഥികള്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Read Latest Local News and Malayalam News
റോഷന്‍ എസ്എഫ്‌ഐ കോതമംഗലം ലോക്കല്‍ സെക്രട്ടറിയാണ്. കോതമംഗലം തങ്കളം ബൈാപ്പാസിലെ കടയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് നയിച്ചത്. വിദ്യാര്‍ഥികള്‍ കൂട്ടം കൂടി നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ സ്ഥലത്ത് എത്തിയ പോലീസ് പട്രോളിംഗ് പാര്‍ട്ടി ഒരു വിദ്യാര്‍ഥിയെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കോതമംഗലം കുത്തുകുഴിയില്‍ ഒരു വിവാഹത്തിന് പോയി തിരികെ വന്ന ഇവര്‍ രാത്രി 12.30 ന് കോതമംഗലം ബൈപ്പാസ് റോഡിന് സമീപത്തെ കടയില്‍ കയറി ഭക്ഷണം കഴിച്ചു. ഇതിനിടെ സ്ഥലത്ത് എത്തിയ പോലീസ് ഇവരുടെ സുഹൃത്തായ റ്റോജി ടോമിയെ കടയില്‍ നിന്ന് പിടിച്ചുകൊണ്ട് പോയിരുന്നു. അത് തിരക്കാനാണ് കൂടെ ഉണ്ടായിരുന്ന റോഷന്‍ റെന്നിയും സുഹൃത്തുക്കളും സ്റ്റേഷനില്‍ എത്തിയതെന്ന് റോഷന്‍ പറഞ്ഞു.
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
എന്നാല്‍, പോലീസിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം ഇതാണ്; 'ആന്റി ഡ്രൈഗ് ക്യാംപെയിനിന്റെ ഭാഗമായി നൈറ്റ് പട്രോളിങ്ങിനിടെയാണ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തത്. അര്‍ധരാത്രിയിലും പ്രവര്‍ത്തിച്ച കടയില്‍ നിന്ന് വിദ്യാര്‍ഥികളെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തത്. ഇത് ചോദ്യം ചെയ്‌തെത്തിയ വിദ്യാര്‍ഥികളും പോലീസ് സ്റ്റേഷന് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയെന്നും സി ഐ അനീഷ് ജോയി പറഞ്ഞു.
Also Read: രാജ്യസഭയിലേക്ക് ഒരവസരം കൂടി നല്‍കിയാല്‍ സ്വീകരിക്കാം, കമ്മിറ്റിയിലേക്കില്ല, സുരേഷ് ഗോപിയുടെ ലക്ഷ്യം എന്ത്?
'എസ്എഫ്‌ഐക്കാരാണെന്ന് വിദ്യാര്‍ഥികള്‍ പറയുമ്പോള്‍, നീ എസ്എഫ്‌ഐക്കാരനല്ലേയെന്ന് ചോദിച്ചാണ് പോലീസിന്‍റെ മര്‍ദ്ദനം. അകാരമായാണ് പോലീസ് മര്‍ദ്ദിച്ചതെന്ന്' വിദ്യാര്‍ഥികള്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Read Latest Local News and Malayalam News