ആപ്പ്ജില്ല

മിണ്ടാതിരിക്കാന്‍ കിന്‍റര്‍ഗാര്‍ട്ടനിലെ കുട്ടികളാണോ? എല്ലാവരെയും കാണാനും സംസാരിക്കാനും ബുദ്ധിമുട്ടില്ല: തരൂര്‍

നേരിട്ട് കണ്ടാല്‍ സംസാരിക്കാതിരിക്കാന്‍ കുട്ടികളാണോ. എല്ലാവരെയും കാണാനും സംസാരിക്കാനും എനിക്കൊരു ബുദ്ധിമുട്ടുമില്ല. എന്തെങ്കിലും ബുദ്ധിമുട്ടോ തെറ്റിദ്ധാരണയോ ഉള്ളതായി താരിഖ് അന്‍വര്‍ തന്നോട് പറഞ്ഞിട്ടില്ല- ശശി തരൂര്‍

Samayam Malayalam 27 Nov 2022, 2:48 pm
കൊച്ചി: നേരിട്ടു കാണുമ്പോള്‍ വി ഡി സതീശനുമായി സംസാരിക്കുമോയെന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കി ശശി തരൂര്‍ എം പി. സംസാരിക്കാതിരിക്കാന്‍ തങ്ങള്‍ കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികളാണോയെന്നാണ് തരൂര്‍ മറുപടി നല്‍കിയത്. ഏത് ജില്ലയിലും പരിപാടികള്‍ക്ക് പോകുമ്പോള്‍ ഡിസിസി പ്രസിഡന്റുമാരെ അറിയിക്കാറുണ്ടെന്ന് തരൂര്‍ പറഞ്ഞു.
Samayam Malayalam Shashi Tharoor
ശശി തരൂര്‍


Also Read: കാണാതായിട്ട് രണ്ട് ദിവസം; വൃദ്ധദമ്പതികളെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

'നേരിട്ട് കണ്ടാല്‍ സംസാരിക്കാതിരിക്കാന്‍ കുട്ടികളാണോ. എല്ലാവരെയും കാണാനും സംസാരിക്കാനും എനിക്കൊരു ബുദ്ധിമുട്ടുമില്ല. എന്തെങ്കിലും ബുദ്ധിമുട്ടോ തെറ്റിദ്ധാരണയോ ഉള്ളതായി താരിഖ് അന്‍വര്‍ തന്നോട് പറഞ്ഞിട്ടില്ല. എന്റെ അറിവില്‍ എല്ലാം നന്നായി നടക്കുന്നുണ്ട്. എന്റെ ഭാഗത്തുനിന്നും പാര്‍ട്ടിയെ കുറിച്ച് എന്തെങ്കിലും മോശം വാക്കുകള്‍ ഉണ്ടായിട്ടില്ല. എന്താണ് പ്രശ്‌നമെന്ന് എനിക്ക് മനസിലായിട്ടില്ല. വിവാദമോ അമര്‍ഷമോ ആരോപണമോ ഉണ്ടായിട്ടില്ല. തെറ്റ് ഉണ്ടായാലേ നോട്ടീസ് നല്‍കേണ്ടതുള്ളൂ. എനിക്ക് ഒരു നോട്ടീസും ലഭിച്ചിട്ടില്ല', അദ്ദേഹം വ്യക്തമാക്കി.

എറണാകുളം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

പൊതുപരിപാടിയിലും കോണ്‍ഗ്രസ് പരിപാടിയിലും പങ്കെടുക്കുമ്പോള്‍ ഡിസിസി പ്രസിഡന്റുമാരെ അറിയിക്കാറുണ്ടെന്നും അത് പതിനാല് വര്‍ഷമായി തന്റെ രീതിയാണെന്നും തരൂര്‍ കൊച്ചിയില്‍ പറഞ്ഞു. എന്നാല്‍, സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ഡിസിസി പ്രസിഡന്റുമാരെ അറിയിക്കേണ്ടതില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത് കുറ്റിക്കാടുകള്‍ക്കിടയില്‍; ദേഹമാസകലം രക്തം; യുവാവ് മരിച്ചു

പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കോണ്‍ക്ലേവില്‍ കെപിസിസി പ്രസിഡന്റ് നേരിട്ട് പങ്കെടുക്കാത്തതിന് വിവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് തരൂര്‍ പറഞ്ഞു. ആരോഗ്യ കാരണങ്ങളാലാണ് അദ്ദേഹം നേരിട്ട് വരാത്തത്. പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ പരിപാടിയാണ്. ദേശീയതലത്തില്‍ നടക്കുന്നുണ്ടെങ്കിലും ഇവിടെ നടക്കുന്ന പരിപാടിയില്‍ തീരുമാനങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്റേതാണ്', തരൂര്‍ വ്യക്തമാക്കി.

ജില്ലാ സ്കൂൾ കലോത്സവം: മാലിന്യം പച്ചകൊട്ടയിൽ നിക്ഷേപിക്കാം

പരിസ്ഥിതി സൗഹൃദമായി എങ്ങനെ കലോത്സവം നടത്താം എന്നതിന് വേറിട്ട മാതൃക തീർത്തിരിക്കുകയാണ്. ജില്ല സ്കൂൾ കലോത്സവത്തിന്റെ സംഘാടകർ. രചനാ മത്സരങ്ങൾക്കുള്ള പേനകളും കലോത്സവ വേദിയിലെ മാലിന്യം നിക്ഷേപിക്കാനുള്ള വല്ലവും സംഘാടകർ ഒരുക്കിക്കഴിഞ്ഞു. തെങ്ങോലകൾ കൊണ്ട് പ്രത്യേക രീതിയിൽ നിർമ്മിക്കുന്നതാണ് വല്ലങ്ങൾ. ജൈവ -അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ 19 വേദികളിലും പ്രത്യേകമായി വല്ലങ്ങൾ സജ്ജമാക്കും.

കലോത്സവത്തിന്റെ രചനാ മത്സരങ്ങളിൽ പേപ്പർ പേനകളാണ് മത്സരാർത്ഥികൾക്ക് നൽകുന്നത്. ഇവ കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർത്ഥികൾ നിർമ്മിച്ചതാണ്. മാലിന്യത്തിൽ നിന്ന് ഉല്പന്നങ്ങൾ നിർമ്മിക്കാനുള്ള മത്സരവും ഇത്തവണ നടക്കും. എൽ.പി,യു.പി,ഹൈസ്കൂൾ ഹയർ സെക്കണ്ടറി തലത്തിൽ മത്സരം നടത്തും.വടകര നഗരസഭയിലെ ഹരിയാലി പ്രവർത്തകരും മറ്റ് സന്നദ്ധ പ്രവർത്തകരും ഓരോ ദിനവും വേദിയും പരിസരവും ശുചീകരിക്കും.

റവന്യൂ ജില്ലാ കലോത്സവം ഡിസംബർ ഒന്നു വരെയാണ് വടകരയിൽ നടക്കുന്നത്. കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളിൽ പരിസ്ഥിതി സൗഹൃദ അവബോധം ഉണ്ടാക്കാൻ കൂടി കഴിയുമെന്നാണ് സംഘാടകർ കരുതുന്നത്. വല്ലം നിർമ്മിച്ചവർക്ക്‌ സംഘാടകർ പ്രത്യേക സമ്മാനം നൽകി.

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്