ആപ്പ്ജില്ല

16 കാരനെ അമ്മയും അമ്മൂമ്മയും അമ്മയുടെ കാമുകനും ചേർന്ന് മർദ്ദിച്ച് അവശനാക്കി; ഒരു കൈ തല്ലിയൊടിച്ചു; കത്രിക വച്ച് ദേഹത്ത് വരഞ്ഞു

പിടിക്കപ്പെടുമെന്നറിഞ്ഞ പ്രതികൾ ഒളിവിൽ പോയി. എന്നാല്‍, നെടുമ്പാശ്ശേരിയിൽ വച്ച്കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

Edited byമേരി മാര്‍ഗ്രറ്റ് | Lipi 24 May 2023, 10:40 pm

ഹൈലൈറ്റ്:

  • മർദ്ദനത്തിൽ കുട്ടിയുടെ ഒരു കൈ തല്ലിയൊടിച്ചു
  • ദേഹത്ത് കമ്പി ഉയോഗിച്ച് അടിച്ചു
  • കത്രിക കൊണ്ട് വാരിയെല്ലിന്‍റെ ഭാഗത്തായി വരയുകയും ചെയ്തു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
എറണാകുളം: കളമശ്ശേരിയിൽ 16 കാരന് നേരെ ക്രൂര മർദ്ദനം. പ്രായപൂർത്തിയാകാത്ത കുട്ടിയെ മർദ്ദിച്ചതിന് കുട്ടിയുടെ അമ്മ രാജേശ്വരിയേയും അമ്മൂമ്മ വളർമതിയേയും രാജേശ്വരിയുടെ സുഹ്യത്ത് സനീഷിനെയും കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
Also Read: അന്യഗ്രഹജീവികൾ ഭൂമിയിലുണ്ട്, 100% ഉറപ്പാണ് ഞെട്ടിക്കുന്ന വാദവുമായി യുഎസ് ശാസ്ത്രജ്ഞൻ, തെളിവുകൾ ചൂണ്ടിക്കാട്ടി ഗാരി നോളൻ

കുട്ടിയുടെ അമ്മ രാജേശ്വരിയും സുഹൃത്ത് സനീഷും സ്ഥിരമായി ഇവരുടെ വീട്ടിലെത്തുകയും മദ്യപിക്കുകയും പതിവായിരുന്നു. ഇക്കാര്യം കുട്ടി അമ്മയുടെ സഹോദരനെ അറിയിക്കുകയും സഹോദരൻ എത്തി ചോദ്യം ചെയ്യുകയും ചെയ്തതാണ് ഇത്തരം ഒരു പ്രകോപനത്തിന് കാരണമായതെന്നാണ് കളമശ്ശേരി പോലീസ് പറഞ്ഞത്.

എറണാകുളം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

മർദ്ദനത്തിൽ കുട്ടിയുടെ ഒരു കൈ തല്ലിയൊടിച്ചു. കൂടാതെ, ദേഹത്ത് കമ്പി ഉയോഗിച്ച് അടിക്കുകയും കത്രിക കൊണ്ട് വാരിയെല്ലിന്‍റെ ഭാഗത്തായി വരയുകയും ചെയ്തു. അവശനിലയിൽ കണ്ട കുട്ടിയെ ബന്ധുക്കളും പരിസരവാസികളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്.

Also Read: പ്ലസ് വൺ പ്രവേശനം: 81 താത്ക്കാലിക ബാച്ചുകള്‍ തുടരും; 30 ശതമാനം വരെ മാർജിനൽ സീറ്റ് വർദ്ധന

പിടിക്കപ്പെടുമെന്നറിഞ്ഞ പ്രതികൾ ഒളിവിൽ പോയെങ്കിലും ഇവരെ നെടുമ്പാശ്ശേരിയിൽ വച്ച്
കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്യുകയും പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
അതേസമയം, ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയെ തിരിച്ച് വീട്ടിൽ എത്തിച്ചിട്ടുണ്ട്. കുട്ടിയുടെ ആശുപത്രി കാര്യങ്ങളെല്ലാം നോക്കിയത് ഇവരുടെ മുത്തശ്ശനാണ്.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്