Please enable javascript.Amal Jyothi College Issue,'ക്രൈസ്തവ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താൻ ചിലരുടെ ശ്രമം'; അമൽജ്യോതി കോളേജ് വിവാദത്തിൽ സീറോ മലബാർ സിനഡ് - syro malabar sinad on kanjirappally amal jyothi college issue - Samayam Malayalam

'ക്രൈസ്തവ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താൻ ചിലരുടെ ശ്രമം'; അമൽജ്യോതി കോളേജ് വിവാദത്തിൽ സീറോ മലബാർ സിനഡ്

ക്രൈസ്തവ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താൻ ചിലരുടെ ശ്രമമെന്ന ആരോപണവുമായി സീറോ മലബാർ സിനഡ് രംഗത്ത്. അമൽജ്യോതി എഞ്ചിനീയറിങ് കോളേജ് വിവാദത്തിലാണ് സിനഡിൻ്റെ പ്രതികരണം.

ഹൈലൈറ്റ്:

  • അമൽജ്യോതി കോളേജ് വിവാദത്തിൽ സീറോ മലബാർ സിനഡ്.
  • 'ക്രൈസ്തവ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താൻ ചിലരുടെ ശ്രമം'.
  • 'വിദ്യാർഥിയുടെ ആത്മഹത്യ ചില തൽപ്പരകക്ഷികൾ വർഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നു'.
Amal Jyothi College Issue
അമൽജ്യോതി കോളേജ്, ശ്രദ്ധ.
കൊച്ചി: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളേജിൽ സമീപകാലത്തുണ്ടായ സംഭവങ്ങൾ പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശമല്ല നൽകുന്നതെന്ന് സീറോ മലബാർ സിനഡിന്റെ വിലയിരുത്തൽ. കോളേജിലെ ശ്രദ്ധ എന്ന വിദ്യാർഥിനിയുടെ ആത്മഹത്യ ചില തൽപ്പരകക്ഷികൾ വർഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് ആശങ്കയോടെയാണ് ക്രൈസ്തവസമൂഹം നോക്കിക്കാണുന്നതെന്നു സിനഡ് പ്രസ്താവനയിൽ പറഞ്ഞു.
കോളേജുകളിൽ അച്ചടക്കവും ധാർമ്മികതയും നിലനിൽക്കണമെന്നു നിർബന്ധം പിടിക്കുന്നത് തെറ്റാണെന്ന നിലയിലാണ് മാധ്യമങ്ങളടക്കം ചർച്ച നടത്തിയതെന്നു സിനഡ് ആരോപിച്ചു. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം മറ്റെല്ലാ സ്ഥാപനങ്ങളും മികച്ച സേവന നിലവാരം പുലർത്തുന്നവയാണ്. അവയെ ദുർബലപ്പെടുത്തുന്നതിലൂടെ ക്രൈസ്തവ വിരോധം കൂട്ടുകയും കേരളത്തിലെ യുവജനങ്ങളുടെ ഭാവി ഇല്ലാതാക്കുകയുമാണ് ചിലർ ചെയ്യുന്നതെന്ന് സിനഡ് ആരോപിക്കുന്നു.


അമൽജ്യോതി കോളേജിലുണ്ടായ പ്രതിഷേധങ്ങൾക്കു പിന്നിലെ രാഷ്ട്രീയ വർഗീയ താൽപ്പര്യങ്ങൾ പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇത്തരം പ്രതിരോധ ശ്രമങ്ങളെപ്പോലും വർഗീയവത്കരിക്കാനാണ് ചിലരിപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിനാശം വിതയ്ക്കുന്ന ഇത്തരം രാഷ്ട്രീയ വർഗീയ കൂട്ടുകെട്ടുകളെ അപലപിക്കുന്നതായും സിനഡ് പ്രസ്താവനയിൽ പറയുന്നു.

കെ സുധാകരൻ്റെ പേര് പറയാൻ ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയെന്ന് മോൻസൺ മാവുങ്കൽ
രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യർഥിനി തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷ് (20) ആണ് കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചത്. സംഭവത്തിനു പിന്നാലെ കോളേജിലും പുറത്തും വൻ പ്രതിഷേധമാണ് അരങ്ങേറിയത്. ശ്രദ്ധയുടെ ഫോൺ കോളേജ് അധികൃതർ പിടിച്ചെടുത്തെന്നും തുടർന്നുള്ള മാനസികപീഡനമാണ് മരണത്തിലേക്കു നയിച്ചതെന്നുമാണ് വിദ്യാർഥികളടക്കം ആരോപിച്ചത്. വിദ്യാർഥികളുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചതോടെ കോളേജ് അടച്ചിരുന്നു. മന്ത്രിമാരുടെ സംഘം നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ വിദ്യാർഥികൾ തീരുമാനിച്ചത്. സംഭവത്തിൽ ആരംഭിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

എറണാകുളം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ