മുവാറ്റുപുഴ: ലോകത്ത് ക്രൂഡോയിലിൻ്റെ വില താഴുമ്പോൾ ഇന്ത്യയിൽ പെട്രോളിനും, ഡീസലിനും, പാചക വാതകത്തിനും അനിയന്ത്രിതമായി ദിനംപ്രതി വില വർധിപ്പിക്കുന്നതിനെതിരെ, രാജ്യത്തൊട്ടാകെ ഉയരുന്ന പ്രതിഷേധങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്ഥമായി മുവാറ്റുപുഴയിൽ മുസ്ലിം ലീഗ് സൈബർ വിംഗ് സംഘടിപ്പിച്ച ക്യാമ്പയിൻ ശ്രദ്ധേയമായി. ഇന്ധന വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, പെട്രോളിൻ്റെ വില പ്രവചിക്കുന്നതിന് സമ്മാനം ഏർപ്പെടുത്തിയ ക്യാമ്പയിൻ ജൂൺ 29-നാണ് ആരംഭിച്ചത്.
Also Read: നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും; ഇടുക്കിയില്‍ 6 പേര് അറസ്റ്റില്‍
ആറു ദിവസത്തിനകം 10,745 പേരാണ് ക്യാമ്പയിനിൽ പങ്കാളികളായത്.വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിനും, കേരളത്തിന് കിട്ടുന്ന നികുതി വിഹിതത്തിനായി കേന്ദ്ര സർക്കാരിനൊപ്പം നിൽക്കുന്ന പിണറായി സർക്കാരിനും എതിരെയായിരുന്നു മുവാറ്റുപുഴയിൽ മുസ്ലീം ലീഗ് സൈബർ വിംഗ് പെട്രോൾ വില പ്രവചന മത്സരം സംഘടിപ്പിച്ചത്. പെടോൾ വില ശരിയായി പ്രവചിച്ചവരിൽ നിന്ന് UDF സംസ്ഥാന സെക്രട്ടറി അഡ്വ.ജോണി നെല്ലൂർ Ex MLA നറുക്കെടുപ്പിലൂടെ വിജയിയെ തെരഞ്ഞെടുത്തു. മുവാറ്റുപുഴ സ്വദേശി ലൈൻ പ്രിൻറേഴ്സിലെ പ്രശാന്ത് ഉണ്ണിയാണ് പ്രവചന മത്സരത്തിൽ വിജയിച്ചത്. മുസ്ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡൻ്റ് കെ.എം.അബ്ദുൾ മജീദ് മത്സര വിജയി പ്രശാന്ത് ഉണ്ണിയുടെ വാഹനത്തിന് ഫുൾ ടാങ്ക് പെട്രോൾ അടിച്ചു നൽകി. സൈബർ വിംഗ് കോ-ഓഡിനേറ്റർ ഷാഫി മുതിരക്കാല ക്യാമ്പയിന് നേതൃത്വം നൽകി.