കോതമംഗലം: കഴിഞ്ഞ ഞായറാഴ്ചയാണ് പെരിയാർവാലി കനാലിന് സമീപം ചേലാട് സ്വദേശി എൽദോസ് പോളിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കോതമംഗലം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് കൊലപാതകമെന്ന് തെളിഞ്ഞിരിക്കുന്നത്. സ്റ്റുഡിയോ ഉടമയായിരുന്നു കൊല്ലപ്പെട്ട എൽദോസ് പോൾ.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അയൽവാസികളായ എൽദോ ജോയി, മാതാപിതാക്കളായ ജോയി, മോളി എന്നിവരുടെ അറസ്റ്റാണ് കോതമംഗലം പോലീസ് രേഖപ്പെടുത്തിയത്. പ്രതി എൽദോ ജോയി വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് വിളിച്ചു വരുത്തി എൽദോസ് പോളിനെ തലക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തൽ. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം സ്കൂട്ടറിൻ്റെ നടുക്കിരുത്തി പ്രതി എൽദോയും പിതാവ് ജോയിയും കൂടി പെരിയാർവാലി കനാലിൽ കൊണ്ട് പോയി ഉപേക്ഷിച്ചുവെന്നാണ് കണ്ടെത്തൽ.
എൽദോസ് പോളിൻ്റെ മൊബൈൽ കത്തിച്ച് കളഞ്ഞത് പ്രതിയുടെ മാതാവ് മോളിയാണ്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് മോളിയുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട സ്റ്റുഡിയോ ഉടമയിൽ നിന്നും എൽദോ ജോയി 2 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കടം വാങ്ങിയ പണം തരാം എന്നു പറഞ്ഞാണ് ഞായറാഴ്ച രാത്രി പത്ത് മണിക്ക് എൽദോ ജോയി എൽദോസ് പോളിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുന്നത്. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും എൽദോ ജോയി എൽദോസ് പോളിൻ്റെ തലക്ക് പിന്നിൽ മഴു കൊണ്ട് അടിക്കുകയും നിലത്ത് വീണ എൽദോസ് പോളിനെ വീണ്ടും തലക്ക് അടിച്ച് മരണം ഉറപ്പാക്കിയതിന് ശേഷം പിതാവ് ജോയിയും ചേർന്ന് വീടിന് സമീപത്തെ കനാലിന് സൈഡിൽ മൃതദേഹം കൊണ്ടിടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. കൊലക്ക് ഉപയോഗിച്ച കോടാലി വീടിന് പുറക് വശത്ത് നിന്ന് പോലീസിന് പ്രതി കാണിച്ച് കൊടുത്തു. കൂടാതെ കൃത്യം നടത്തിയ സമയത്ത് പ്രതി ഉപയോഗിച്ച ചോര പുരണ്ട വസ്ത്രം വീടിൻ്റെ മറ്റൊരു ഭാഗത്ത് നിന്നും പ്രതി പോലീസിന് കാണിച്ച് കൊടുത്തു. എസ്പി കാർത്തിക്കിൻ്റെ മേൽനോട്ടത്തിൽ മുവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, കോതമംഗലം സിഐ ബേസിൽ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പ്രതികളെ വൈകിട്ടോടെ കോതമംഗലം കോടതിയിൽ ഹാജരാക്കും.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അയൽവാസികളായ എൽദോ ജോയി, മാതാപിതാക്കളായ ജോയി, മോളി എന്നിവരുടെ അറസ്റ്റാണ് കോതമംഗലം പോലീസ് രേഖപ്പെടുത്തിയത്. പ്രതി എൽദോ ജോയി വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് വിളിച്ചു വരുത്തി എൽദോസ് പോളിനെ തലക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തൽ. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം സ്കൂട്ടറിൻ്റെ നടുക്കിരുത്തി പ്രതി എൽദോയും പിതാവ് ജോയിയും കൂടി പെരിയാർവാലി കനാലിൽ കൊണ്ട് പോയി ഉപേക്ഷിച്ചുവെന്നാണ് കണ്ടെത്തൽ.
എൽദോസ് പോളിൻ്റെ മൊബൈൽ കത്തിച്ച് കളഞ്ഞത് പ്രതിയുടെ മാതാവ് മോളിയാണ്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് മോളിയുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട സ്റ്റുഡിയോ ഉടമയിൽ നിന്നും എൽദോ ജോയി 2 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കടം വാങ്ങിയ പണം തരാം എന്നു പറഞ്ഞാണ് ഞായറാഴ്ച രാത്രി പത്ത് മണിക്ക് എൽദോ ജോയി എൽദോസ് പോളിനെ വീട്ടിലേക്ക് വിളിച്ച് വരുത്തുന്നത്. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും എൽദോ ജോയി എൽദോസ് പോളിൻ്റെ തലക്ക് പിന്നിൽ മഴു കൊണ്ട് അടിക്കുകയും നിലത്ത് വീണ എൽദോസ് പോളിനെ വീണ്ടും തലക്ക് അടിച്ച് മരണം ഉറപ്പാക്കിയതിന് ശേഷം പിതാവ് ജോയിയും ചേർന്ന് വീടിന് സമീപത്തെ കനാലിന് സൈഡിൽ മൃതദേഹം കൊണ്ടിടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. കൊലക്ക് ഉപയോഗിച്ച കോടാലി വീടിന് പുറക് വശത്ത് നിന്ന് പോലീസിന് പ്രതി കാണിച്ച് കൊടുത്തു. കൂടാതെ കൃത്യം നടത്തിയ സമയത്ത് പ്രതി ഉപയോഗിച്ച ചോര പുരണ്ട വസ്ത്രം വീടിൻ്റെ മറ്റൊരു ഭാഗത്ത് നിന്നും പ്രതി പോലീസിന് കാണിച്ച് കൊടുത്തു. എസ്പി കാർത്തിക്കിൻ്റെ മേൽനോട്ടത്തിൽ മുവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, കോതമംഗലം സിഐ ബേസിൽ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പ്രതികളെ വൈകിട്ടോടെ കോതമംഗലം കോടതിയിൽ ഹാജരാക്കും.