ആപ്പ്ജില്ല

ഹസീന സമീപിച്ചത് ജോലി ആവശ്യപ്പെട്ട്, ലോഡ്ജിലേക്കെത്തിച്ച് കുടുക്കി; കെട്ടിയിട്ട് പണവും സ്വർണവും കവർന്ന മൂന്ന് പേർ പിടിയിൽ

പരിചയത്തിലായതോടെ ഹസീന യുവാവിനോട് പണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് ഇയാൾ ലോഡ്ജിലേക്ക് പോയതും കെണിയിൽപ്പെടുന്നതും. കേസിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്

Samayam Malayalam 24 Aug 2022, 9:43 am
കൊച്ചി: യുവാവിനെ ലോഡ്ജ് മുറിയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. വൈക്കം സ്വദേശിയായ യുവാവിനെ ലോഡ്ജ് മുറിയിലെത്തിച്ചാണ് സംഘം കവർച്ച നടത്തിയത്. കൊല്ലം ഉമയനല്ലൂർ തഴുത്തല ഷീലാലയത്തിൽ ജിതിൻ (28), ഭാര്യ ഹസീന (28), കൊട്ടാരക്കര ചന്ദനത്തോപ്പ് അൻഷാദ് മൻസിലിൽ അൻഷാദ് (26) എന്നിവരാണ് അറസ്റ്റിലായത്. ഹസീന വഴിയാണ് സംഘം യുവാവിനെ ലോഡ്ജിലെത്തിച്ചതും ചതിയിൽപ്പെടുത്തിയതും. ഈ മാസം എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
Samayam Malayalam three people include a woman arrested in kochi
ഹസീന സമീപിച്ചത് ജോലി ആവശ്യപ്പെട്ട്, ലോഡ്ജിലേക്കെത്തിച്ച് കുടുക്കി; കെട്ടിയിട്ട് പണവും സ്വർണവും കവർന്ന മൂന്ന് പേർ പിടിയിൽ



​ജോലിക്കായി സമീപിച്ചു

ഹസീന ജോലി ആവശ്യപ്പെട്ടാണ് തൃപ്പൂണിത്തറയിൽ ഹോം നഴ്സിങ് സർവീസ് നടത്തുന്ന യുവാവിനെ സമീപിച്ചത്. ഇതിന് പിന്നാലെ ജോലി അവസരങ്ങൾ ഉണ്ടെന്ന് അറിയിച്ച് യുവാവ് ഹസീനയ്ക്ക് വാട്സാപ്പിൽ മെസേജ് ചെയ്തു. ഇരുവരും പരിചയത്തിലായതോടെ ഹസീന യുവാവിനോട് പണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് ഇയാൾ ലോഡ്ജിലേക്ക് പോയതും കെണിയിൽ പെടുന്നതും. പണം ഓൺലൈൻ ട്രാൻസാക്ഷൻ നടത്താമെന്ന് യുവാവ് പറഞ്ഞിരുന്നു. എന്നാൽ വായ്പയുള്ളതിനാൽ അക്കൗണ്ടിൽ പണം വന്നാൽ ബാങ്കുകാർ എടുക്കുമെന്നും നേരിട്ടു പണം തന്നാൽ മതിയെന്നും ഹസീന ആവശ്യപ്പെട്ടിരുന്നെന്നാണ് പോലീസ് പറയുന്നത്.

​സംഭവം ഹോസ്പിറ്റൽ റോഡിലുള്ള ലോഡ്ജിൽ

ഹസീന പറഞ്ഞതനുസരിച്ചാണ് യുവാവ് ഹോസ്പിറ്റൽ റോഡിലുള്ള ലോഡ്ജിലേക്ക് എത്തിയത്. ഇരുവരും സംസാരിച്ചിരിക്കുന്നതിനിടെ ഹസീനയുടെ ഭർത്താവ് ജിതിനും സുഹൃത്തുക്കളായ അനസും അൻഷാദും മുറിയിലെത്തി. തുടർന്ന് യുവാവിനെ കസേരയിൽ കെട്ടിയിട്ട് ആക്രമിക്കുകയായിരുന്നു. വായിൽ തോർത്ത് തിരുകി മർദ്ദിച്ച ശേഷമായിരുന്നു കവർച്ച.

​ഹസീന ഭീഷണിപ്പെടുത്തിയും പണം തട്ടി

യുവാവിനെ ലോഡ്ജിൽ കെട്ടിയിട്ട് കൈയ്യിലുണ്ടായിരുന്ന സ്വർണ്ണമാല, മോതിരം കൈച്ചെയിൻ എന്നിവ സംഘം തട്ടിയെടുക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന 30,000 രൂപയും കവർന്നു. എടിഎം കാർഡിന്‍റെ പിൻ നമ്പർ വാങ്ങി ഇതുവഴി 10,000 രൂപയും പിൻവലിച്ചു. ഫോൺ തട്ടിയെടുത്ത് അത് വിറ്റ് പണമാക്കി. ഇതിനെല്ലാം പുറമെ, ഹസീന യുവാവിനെ ഭീഷണിപ്പെടുത്തി ഓൺലൈൻ വഴി 15,000 രൂപ കൂടി വാങ്ങിച്ചെടുത്തതെന്നാണ് പോലീസ് പറയുന്നത്.

​സോഷ്യൽ മീഡിയ വഴി അപമാനിക്കും

കവർച്ചയ്ക്ക് ശേഷം സംഭവം പുറത്ത് പറഞ്ഞാൽ സോഷ്യൽ മീഡിയ വഴി അപമാനിക്കുമെന്നാണ് സംഘം യുവാവിനെ ഭീഷണിപ്പെടുത്തിയത്. ഇതേത്തുടർന്ന് ഇയാൾ ആദ്യം പരാതിപ്പെടാൻ ഭയന്നിരുന്നു. എന്നാൽ പിന്നീട് പോലീസിനെ സമീപിക്കുകയും ചെയ്തു. സൈബർ‌ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഹസീന, ഭർത്താവ് ജിതിൻ, സുഹൃത്ത് അൻഷാദ് എന്നിവരെ പിടികൂടിയത്. സംഘത്തിലെ നാലാമൻ അനസ് ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായി പോലീസ് തിരിച്ചിൽ തുടരുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്