Please enable javascript.Kalamassery Bomb Blast: രണ്ട് ബോംബ്, പോയത് മൂന്ന് ജീവൻ, പൊള്ളി നീറി 17 പേർ; കളമശ്ശേരി സ്ഫോടനം നടന്നിട്ട് ഇന്ന് ഒരാഴ്ച; കൂസലില്ലാതെ ഡൊമിനിക് മാർട്ടിൻ - today is one week since kalamassery bomb blast - Samayam Malayalam

Kalamassery Bomb Blast: രണ്ട് ബോംബ്, പോയത് മൂന്ന് ജീവൻ, പൊള്ളി നീറി 17 പേർ; കളമശ്ശേരി സ്ഫോടനം നടന്നിട്ട് ഇന്ന് ഒരാഴ്ച; കൂസലില്ലാതെ ഡൊമിനിക് മാർട്ടിൻ

Edited byമേരി മാര്‍ഗ്രറ്റ് | Lipi 5 Nov 2023, 12:51 pm
Subscribe

Kalamassery Bomb Explosion: 12 വയസുകാരി അടക്കം മൂന്ന് പേരാണ് ഇതുവരെ കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. എറണാകുളം മെഡിക്കൽ കോളേജിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിലുമായി 17 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ മൂന്നുപേരുടെ നില ഇപ്പോഴും ഗുരുതരമാണ്.

ഹൈലൈറ്റ്:

  • ആറ് മാസത്തോളം സമയമെടുത്ത് ബോംബ് സ്വന്തമായി നിർമിച്ചാണ് പ്രതി കുറ്റകൃത്യം നടത്തിയത്
  • മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പ്രതി ഡൊമനികിന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി
  • ഏഴ് മണിക്കൂറോളം ഇയാൾ താമസിച്ച അത്താണിയിലെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി
Kalamassery Bomb Blast
കൊച്ചി: കേരളത്തെ ഞെട്ടിച്ച കളമശ്ശേരി സ്ഫോടനം നടന്നിട്ട് ഇന്ന് ഒരാഴ്ച. ഒരു കുട്ടിയടക്കം മൂന്ന് പേരുടെ മരണത്തിന് കാരണമായ സ്ഫോടനത്തിൽ പ്രതി ഡൊമിനിക് മാർട്ടിൻ കീഴടങ്ങിയെങ്കിലും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ ഞാറാഴ്ചയാണ് കളമശ്ശേരിയിലെ സാമ്ര കൺവെൻഷൻ സെന്‍ററിൽ യഹോവ സാക്ഷികളുടെ പ്രാര്‍ഥന നടക്കുന്ന വേളയിൽ ഹാളിൽ സ്ഫോടനം ഉണ്ടാകുന്നത്. ഒരു സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ നിരവധി പേരേ ആശുപത്രികളിലേക്ക് മാറ്റി. അന്ന് വൈകിട്ടോടെ കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ എന്ന തമ്മനം സ്വദേശി കുറ്റമേറ്റ് പറ‍ഞ്ഞ് പോലീസിന് മുന്നില്‍ കീഴടങ്ങി.

Also Read:
Polayathodu Railway Over Bridge: കൊല്ലം പോളയത്തോട് മേൽപ്പാലം ഉയരും, സ്ഥലമേറ്റെടുപ്പിന് 7.5 കോടി കൂടി; കെ റെയിലിൻ്റെ മേൽനോട്ടത്തിൽ നിർമാണം
യഹോവയുടെ സാക്ഷികളോടുള്ള തന്‍റെ വിയോജിപ്പാണ് ബോംബ് ഇടാൻ കാരണമെന്നായിരുന്നു പ്രതി ഡൊമിനിക് വ്യക്തമാക്കിയത്. ആറ് മാസത്തോളം സമയമെടുത്ത് ബോംബ് സ്വന്തമായി നിർമിച്ചാണ് പ്രതി ഈ കുറ്റകൃത്യം നടത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പ്രതി ഡൊമനികിന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഏഴ് മണിക്കൂറോളം ഇയാൾ താമസിച്ച അത്താണിയിലെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ഇതിൽ പോലീസിന് ചില നിർണയക തെളിവുകളും ലഭിച്ചു. ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


എറണാകുളം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

സ്ഫോടനത്തിൽ 12 വയസുകാരി അടക്കം മൂന്ന് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. എറണാകുളം മെഡിക്കൽ കോളേജിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിലുമായി 17 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ മൂന്നുപേരുടെ നില ഇപ്പോഴും ഗുരുതരമാണ്. അതേസമയം, പ്രതി ഡൊമിനിക് മാർട്ടിനെ പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. ഇതിനായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പോലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പ്രതിയുമായി കൂടുതൽ തെളിവെടുപ്പ് നടത്താനും മറ്റ് ആർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോ എന്നതിലും അന്വേഷണസംഘത്തിന് വ്യക്തത ലഭിക്കേണ്ടതുണ്ട്. ഇതിനായാണ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read:
Keraleeyam Decorative lights: കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ അലങ്കാരദീപങ്ങള്‍; കേരളീയത്തില്‍ വന്‍ ജനത്തിരക്ക്

അതേസമയം, സ്ഫോടനം നടന്ന ശേഷം മതവിദ്വേഷം വളർത്തുന്ന രീതിയിലും സാമുദായിക സൗഹാർദം തകർക്കുന്ന രീതിയിലും സാമൂഹ്യമാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിപ്പിച്ചതിന് വിവിധ ഇടങ്ങളിലായി ഇതുവരെ 54 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. എറണാകുളം നഗരത്തിൽ മാത്രം 10 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read Latest Local News and Malayalam News
മേരി മാര്‍ഗ്രറ്റ്
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ