ആപ്പ്ജില്ല

മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമം; പണയം വെച്ചത് ഭാര്യയ്ക്ക് ചികിത്സയ്ക്ക് എന്ന പേരില്‍, ആലുവയില്‍ 2 പേര്‍ അറസ്റ്റില്‍

ആലുവ ഗവൺമെൻ്റ് ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ സ്വർണ്ണപ്പണയ സ്ഥാപനത്തിലാണ് സംഭവം. ഭാര്യ കണ്ണ് ഓപ്പറേഷനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണെന്നും ഡിസ്ചാർജ്ജ് ചെയ്യുന്നതിനായി 20000 രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഉദയകുമാർ വളയുമായി സ്ഥാപനത്തെ സമീപിക്കുകയുമായിരുന്നു.

Lipi 26 Nov 2020, 7:39 pm
കൊച്ചി: ആലുവയിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച രണ്ടംഗ സംഘം പിടിയിൽ. മാറംപിള്ളി എള്ളുവാരം ഭാഗത്ത് തലശ്ശേരി വീട്ടിൽ ഉദയകുമാർ (52), ഇടുക്കി വണ്ടിപ്പെരിയാർ കരടിക്കുഴി എസ്റ്റേറ്റിൽ നിന്നും പെരുമ്പാവൂർ കാഞ്ഞിരക്കാട്, ചക്കരക്കാട്ടുകാവിന് സമീപം വാടക്ക് താമസിക്കുന്ന ലോറൻസ് (39) എന്നിവരെയാണ് പിടികൂടിയത്.
Samayam Malayalam Lawrence


Also Read: മുൾമുനയിൽ മുഖ്യമന്ത്രിയുടെ ഓഫീസ്; രവീന്ദ്രൻ രഹസ്യങ്ങളുടെ കലവറയോ? എൻഫോഴ്സ്മെന്‍റ് 'വാൾ' ഇപ്പോഴും സർക്കാരിന്‍റെ തലയ്ക്കു മുകളിൽ

ആലുവ ഗവൺമെൻ്റ് ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ സ്വർണ്ണപ്പണയ സ്ഥാപനത്തിലാണ് സംഭവം. ഭാര്യ കണ്ണ് ഓപ്പറേഷനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണെന്നും ഡിസ്ചാർജ്ജ് ചെയ്യുന്നതിനായി 20000 രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഉദയകുമാർ വളയുമായി സ്ഥാപനത്തെ സമീപിക്കുകയുമായിരുന്നു. സംശയം തോന്നിയ അപ്രൈസർ പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് മനസ്സിലായി. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസും സ്റ്റാഫും ചേർന്ന് പിടികൂടുകയായിരുന്നു.

Also Read: ക്രെഡിറ്റ് അബ്ദുള്ളക്കുട്ടിക്കോ, അതോ കെ സുരേന്ദ്രനോ? അറുപതോളം മുസ്ലീം സ്ഥാനാര്‍ത്ഥികള്‍, ബിജെപി നേതൃത്വത്തിനും ഞെട്ടല്‍!!

ആലുവ ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ രാജേഷ് പി എസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എസ് ഐ അബ്ദുൾ റഹ്മാൻ, എ എസ് ഐ രാജേഷ് കുമാർ, കൺട്രോൾ റൂം ഓഫീസർമാരായ എഎസ്ഐ ദിലീപ് കുമാർ എജി, സിപിഒ രാജു ടിപി എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.


എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്