ആപ്പ്ജില്ല

പിറവത്ത് അനധികൃത പാറമടയിൽ അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു

പഞ്ചായത്തിൻ്റെ അനുമതി ഇല്ലാതെയായിരുന്നു പാറമട പ്രവര്‍ത്തിച്ചിരുന്നതെന്നും മുൻപും പാറമടയിൽ അപകടം നടന്നിട്ടുണ്ടെന്നുമാണ് ആരോപണം.

Samayam Malayalam 3 Jun 2020, 6:18 pm
പിറവം: പിറവത്തിന് സമീപം അനധികൃത പാറമടയിൽ അപകടം. അനധികകൃതമായി പ്രവര്‍ത്തിക്കുന്ന പാറമട ഇടിഞ്ഞു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഒരു പ്രദേശവാസിയും ഒരു അന്യസംസ്ഥാന തൊഴിലാളിയുമാണ് അപകടത്തിൽപ്പെട്ടു മരിച്ചത്.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


രാവിലെ പതിനൊന്നു മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായതെന്നാണ് അനൂപ് ജേക്കബ് എംഎൽഎയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ഒരാള്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയും മറ്റൊരാള്‍ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാട്ടാമ്പള്ളിമറ്റത്തിൽ ശശി, പശ്ചിമ ബംഗാള്‍ സ്വദേശി ദീപക് എന്നിവരാണ് മരിച്ചത്.

Also Read: കേരളത്തിൽ ഇന്ന് 82 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

പാറമടയിൽ കുഴിയടയ്ക്കുന്നതിനിടയിൽ തൊഴിലാളികളുടെ മേലേയ്ക്ക് പാറ ഇടിഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ഉടൻ തന്നെ പോലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങഉകയായിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ ആദ്യം ശശിയെയും പിന്നീട് ദീപക്കിനെയും പുറത്തെത്തിക്കുകയായിരുന്നു.


അപകടമുണ്ടായ പാറമട അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പഞ്ചായത്ത് പ്രസിഡൻ്റിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. പാറമടയ്ക്ക് പഞ്ചായത്തിൻ്റെ അനുമതിയില്ലായിരുന്നുവെന്നും എന്നാൽ ജൂൺ 2 വരെ പ്രവര്‍ത്തിക്കാൻ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നുവെന്നാണ് പാറമട നടത്തിപ്പുകാരുടെ വാദമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് വാര്‍ത്താ ചാനലിനോടു പറഞ്ഞു. എന്നാൽ അതിൻ്റെ കാലാവധി അവസാനിച്ചതായും പ്രസിഡൻ്റ് ചൂണ്ടിക്കാട്ടി.

2007ലും ഇതേ പാറമടയിൽ അപകടമുണ്ടായിരുന്നുവെന്നും അന്ന് ഒരു സ്ത്രീ മരിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്