Udayamperoor Girija And Seven Others Arrested In Ernakulam
പതിനേഴുകാരിയെ മറ്റുള്ളവർക്ക് കാഴ്ചവെച്ചത് ഗിരിജ; ഒറ്റപ്പാലം സ്വദേശിയെ പീഡിപ്പിച്ചത് ലഹരി മരുന്ന് നൽകി
ഒറ്റപ്പാലത്ത് നിന്ന് വീട് വിട്ടിറങ്ങിയ പെൺകുട്ടി എറണാകുളത്തിനു പുറമേ കൊല്ലം, തൃശൂർ, വയനാട് എന്നീ ജില്ലകളിലെത്തിയിരുന്നു. ഇവിടെയെല്ലാം പീഡനത്തിനിരയാവുകയും ചെയ്തു.
Samayam Malayalam17 Nov 2022, 12:21 pm
കൊച്ചി: വീട് വിട്ടിറങ്ങിയ പതിനേഴുകാരിയെ ലഹരി മരുന്ന് നൽകി വിവിധ ജില്ലകളിലെത്തിച്ച് പീഡനത്തിനിരയാക്കിയ കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ. ഒറ്റപ്പാലം സ്വദേശിനിയായ പെൺകുട്ടിയെ തുടർച്ചയായി പീഡനത്തിനിരക്കിയ കേസിലാണ് ഉദയംപേരൂർ സ്വദേശി ഗിരിജയും മറ്റ് ഏഴുപേരും അറസ്റ്റിലായത്. ആകെ 21 പ്രതികളാണ് കേസിലുള്ളത്. 14 പേരുടെ മേൽ പീഡനക്കുറ്റവും, മറ്റുള്ളവരിൽ പ്രേരണക്കുറ്റവുമാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം പാലപ്പുറം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ തുടരന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവരുന്നത്. അറസ്റ്റിലായവരെയും സംഭവിച്ചതെന്തെന്നും അറിയാം.
14 എഫ്ഐആറുകൾ, പലയിടത്ത് അന്വേഷണം
പെൺകുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയതോടെ 14 പ്രഥമ വിവര റിപ്പോർട്ടുകൾ തയാറാക്കി പീഡനം നടന്ന ജില്ലകളിലെ ബന്ധപ്പെട്ട സ്റ്റേഷനുകൾക്കു കേസ് അന്വേഷണം കൈമാറുകയായിരുന്നു. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 4 കേസുകളിൽ നാല് പേരെയും പാലാരിവട്ടം സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത 4 കേസുകളിലെ 4 പ്രതികളെയുമാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായത് എട്ട് പേർ
മട്ടാഞ്ചേരി ചക്കാമ്പാടം ജോഷി തോമസ് (40), ആലുവ ചൂർണിക്കരയിലെ കെബി സലാം (49), തൃശ്ശൂർ മണ്ണുത്തി കാളത്തോട് അജിത് കുമാർ (24), പത്തനംതിട്ട കൂരംപാല മനോജ് സോമൻ (34) എന്നിവരെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം സ്റ്റേഷനിൽ അറസ്റ്റിലായവർ: ഉദയംപേരൂർ മാക്കാലിക്കടവ് പൂന്തുറ ചിറയിൽ ഗിരിജ (52), പുത്തൻകുരിശ് കാഞ്ഞിരക്കാട്ടിൽ അച്ചു (26), വൈറ്റില പൊന്നുരുന്നി നിഖിൽ ആന്റ്ണി (37), കോട്ടയം കാണക്കാരി ബിജിൻ മാത്യു (22) എന്നിവരാണ് പാലാരിവട്ടത്ത് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായത്.
ആദ്യം പീഡിപ്പിച്ചത് ഡൊണാൾഡ്
കേസിലെ പ്രധാന പ്രതി കൊല്ലം സ്വദേശി ഡൊണാൾഡ് വിൽസൻ എന്നയാളാണ്. സമാനമായ മറ്റൊരു കേസിൽ പാരിപ്പള്ളി പോലീസിന്റെ പിടിയിലായ ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നാണ് സെൻട്രൽ പോലീസ് ഇൻസ്പെക്ടർ പറഞ്ഞു. വീട്ടിൽ നിന്നിറങ്ങി എറണാകുളം കെഎസ്ആർടിസ് സ്റ്റാൻഡിലെത്തിയ പതിനേഴുകാരിയെ പരിചയപ്പെട്ട ഡൊണാൾഡ് വിവേകാനന്ദ റോഡിലുള്ള ജെജെ റസിഡൻസി ഹോട്ടലിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഹോട്ടലുടമ ജോഷി, മാനേജർ അജിത് കുമാർ എന്നിവരും കുട്ടിയെ പീഡിപ്പിച്ചു.
ജോലി വാഗ്ദാനം ചെയ്തും പീഡനം
ജെജെ റസിഡൻസിയിൽ നിന്ന് വീണ്ടും കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ പെൺകുട്ടിയെ മനോജ് ജോലി വാഗ്ദാനം ചെയ്ത് ചിറ്റൂർ റോഡിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ ലോഡ്ജിന്റെ ഉടമ കെബി സലാമും ഇവിടെ നിന്ന് കുട്ടിയെ പീഡിപ്പിച്ചു. ഇവരാണ് പെൺവാണിഭ സംഘങ്ങളുമായി ബന്ധമുള്ള ഗിരിജയ്ക്ക് കുട്ടിയെ കൈമാറുന്നത്. കേസിലെ മറ്റു പ്രതികളെ കാഴ്ചവെച്ചത് ഗിരിജയാണെന്ന് പോലീസ് പറയുന്നത്. ജൂൺ 21 മുതൽ ഓഗസ്റ്റ് 4 വരെയുള്ള കാലയളവിലായിരുന്നു പീഡനം.
നാല് ജില്ലകളിൽ നിന്ന് പീഡനം
ഒറ്റപ്പാലത്ത് നിന്ന് വന്ന പെൺകുട്ടി എറണാകുളത്തിനു പുറമേ കൊല്ലം, തൃശൂർ, വയനാട് എന്നീ ജില്ലകളിലെത്തിയിരുന്നു. ഇവിടെയെല്ലാം പീഡനത്തിനിരയാവുകയും ചെയ്തു. രാസലഹരിയുൾപ്പെടെ നൽകിയാണ് കുട്ടിയെ പീഡനത്തിനരയാക്കിയതെന്നാണ് റിപ്പോർട്ടിലുള്ളത്. തിരുവനന്തപുരം ലുലു മാളിന് സമീപത്ത് നിന്നാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്. ചൈൽഡ് വെൽഫയർ കമ്മിറ്റി നിർഭയ ഹോമിലേക്കാണ് കുട്ടിയെ മാറ്റിയത്. ഒരു മാസത്തിന് ശേഷമായിരുന്നു പീഡന വിവരം തുറന്നു പറയുന്നത്. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തതും പ്രതികളെ പിടികൂടുന്നതും.
We use cookies and other tracking technologies to provide services in line with the preferences you reveal while browsing the Website to show personalize content and targeted ads, analyze site traffic, and understand where our audience is coming from in order to improve your browsing experience on our Website. By continuing to browse this Website, you consent to the use of these cookies. If you wish to object such processing, please read the instructions described in our privacy policy/cookie policy.