കൊച്ചി: ഇരുമ്പനം സ്വദേശി മനോഹരന്റെ കസ്റ്റഡി മരണത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ വീണ്ടും പ്രതിഷേധം. യുഡിഫ് പിറവം - തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ എറണാകുളം ഹില്‍പാലസ് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ബാരിക്കേട് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. മാർച്ച് 25 രാത്രി 8.45 ഓടെയാണ് ഇരുമ്പനം കര്‍ഷക കോളനി ഭാഗത്തുവെച്ച് മനോഹരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുചക്ര വാഹനത്തില്‍ വന്ന മനോഹരന്‍ പോലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താന്‍ വൈകിയതാണ് പോലീസിനെ പ്രകോപിപ്പിച്ചത്.
മനോഹരന്റെ പിന്നാലെയെത്തിയ പോലീസ് ഹെല്‍മറ്റ് ഊരിയപ്പോള്‍ തന്നെ മനോഹരന്റെ മുഖത്തടിച്ചെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. തുടർന്ന് ജിപ്പിൽ കയറ്റികൊണ്ടു പോവുകയായിരുന്നു. മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ പോലീസ് പരിശോധനയും നടത്തിയിരുന്നു. പൊലീസ് നടപടിയിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തുകയും മനോഹരന്റെ മുഖത്തടിച്ച എസ്ഐ ജിമ്മിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
മനോഹരനെ പിടികൂടിയ സമയത്ത് മുഖത്തടിച്ചതായി എസ്ഐ സമ്മതിച്ചിരുന്നു. എന്നാൽ മനോഹരന്റെ മരണകാരണം ഹൃദയാഘാതമാണെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഹിൽപാലസ് സ്റ്റേഷനിലെ എസ്.ഐ ജിമ്മി ജോസിനെ സസ്‌പെൻഡ് ചെയ്ത് അല്ലാതെ സംഭവത്തിൽ മറ്റ് നടപടികൾ സ്വീകരിക്കാത്തതിനെതിരെയാണ് യുഡിഎഫ് നേതാക്കളുടെ നേതൃത്തിൽ ഹില്‍പാലസ് പോലീസ് സ്റ്റേഷനിലേക്ക് ഇന്ന് മാര്‍ച്ച് നടത്തിയത്.
Read Latest Local News and Malayalam News
യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. മാർച്ച് 25 രാത്രി 8.45 ഓടെയാണ് ഇരുമ്പനം കര്‍ഷക കോളനി ഭാഗത്തുവെച്ച് മനോഹരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുചക്ര വാഹനത്തില്‍ വന്ന മനോഹരന്‍ പോലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താന്‍ വൈകിയതാണ് പോലീസിനെ പ്രകോപിപ്പിച്ചത്.
മനോഹരന്റെ പിന്നാലെയെത്തിയ പോലീസ് ഹെല്‍മറ്റ് ഊരിയപ്പോള്‍ തന്നെ മനോഹരന്റെ മുഖത്തടിച്ചെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. തുടർന്ന് ജിപ്പിൽ കയറ്റികൊണ്ടു പോവുകയായിരുന്നു. മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ പോലീസ് പരിശോധനയും നടത്തിയിരുന്നു. പൊലീസ് നടപടിയിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തുകയും മനോഹരന്റെ മുഖത്തടിച്ച എസ്ഐ ജിമ്മിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
മനോഹരനെ പിടികൂടിയ സമയത്ത് മുഖത്തടിച്ചതായി എസ്ഐ സമ്മതിച്ചിരുന്നു. എന്നാൽ മനോഹരന്റെ മരണകാരണം ഹൃദയാഘാതമാണെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഹിൽപാലസ് സ്റ്റേഷനിലെ എസ്.ഐ ജിമ്മി ജോസിനെ സസ്‌പെൻഡ് ചെയ്ത് അല്ലാതെ സംഭവത്തിൽ മറ്റ് നടപടികൾ സ്വീകരിക്കാത്തതിനെതിരെയാണ് യുഡിഎഫ് നേതാക്കളുടെ നേതൃത്തിൽ ഹില്‍പാലസ് പോലീസ് സ്റ്റേഷനിലേക്ക് ഇന്ന് മാര്‍ച്ച് നടത്തിയത്.
Read Latest Local News and Malayalam News