എറണാകുളം: ഇന്നലെ രാത്രി പോലീസ് അനുമതിയില്ലാതെ നിർമാണം പൂർത്തിയായ വൈറ്റില മേൽപാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തതിനെ തുടർന്ന് വിഫോർ കൊച്ചി ഭാരവാഹികൾ അറസ്റ്റിൽ. കോർഡിനേറ്റർ നിപുൺ ചെറിയാൻ, സൂരജ്, റാഫേല്‍, ആഞ്ചലോസ് എന്നിവരാണ് അറസ്റ്റിലായത്. അർധരാത്രി കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നാണ് നിപുൺ ചെറിയാൻ അറസ്റ്റിലായത്. 40ഓളം പോലീസ് ഉദ്യോഗസ്ഥർ ഫ്ലാറ്റ് വളഞ്ഞ ശേഷമാണ് രാത്രി പന്ത്രണ്ടരയോടെ നിപുണെ അറസ്റ്റ് ചെയ്തത്. ജനാധിപത്യ മര്യാദ ലഘിച്ചുകൊണ്ടാണ് നിപുണെ അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ച് പലരും സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തി. ജനങ്ങളോട് കാണിക്കുന്ന കടുത്ത അനീതിയാണ് ഇതെന്നും നിത്യേന നടക്കുന്ന അപകടങ്ങൾ ഒഴിവാക്കാൻ മാത്രമാണ് വി ഫോർ കൊച്ചിയുടെ ശ്രമമെന്നും ഭാരവാഹികൾ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.ഫ്ലാറ്റ് വളഞ്ഞ് നിപുണെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയന് ശനിയാഴ്ച നാടിന് സമര്‍പ്പിക്കാനിരിക്കുന്ന വൈറ്റില മേല്‍പ്പാലത്തിലൂടെയാണ് ഉദ്ഘാടനത്തിന് മുൻപേ തന്നെ ചൊവ്വാഴ്ച രാത്രി 7.30 ഓടെ വാഹനങ്ങൾ കടത്തി വിട്ടത്. ആലപ്പുഴ ഭാഗത്ത് നിന്ന് വന്ന വാഹങ്ങളാണ് മേൽപാലത്തിലൂടെ കയറിയത്. പാലം തുറന്നുകൊടുക്കാന്‍ വൈകുന്നുവെന്നാരോപിച്ച് പ്രതിഷേധമുള്ളതിനാല്‍ ഇരുഭാഗത്തും ബാരിക്കേഡ് കൊണ്ട് അടച്ച് പോലീസ് കാവലും ഉണ്ടായിരുന്നു.
പാലത്തിന്റെ മരട് ഭാഗത്തെ ബാരിക്കേഡ് മാറ്റുകയും വാഹനങ്ങള്‍ പ്രവേശിക്കുകയുമായിരുന്നു.മറുവശം അടച്ചിട്ടിരുന്നതിനാല്‍ പാലം കടക്കാന്‍ വാഹനങ്ങള്‍ക്കായില്ല. മറുവശത്ത് കാവല്‍ നിന്നിരുന്ന പോലീസുകാര്‍ തുറന്നുകൊടുക്കാനും തയാറായില്ല. ഇതോടെ വാഹനങ്ങള്‍ മണിക്കൂറോളം പാലത്തിനുള്ളില്‍ അകപ്പെട്ടു. പിന്നീട് പുറകോട്ടെടുത്താണ് വാഹനങ്ങള്‍ കടന്നുപോയത്. ഗതാഗതകുരുക്ക് ഉണ്ടാക്കിയതിനും ഉദ്ഘാടനം കഴിയാത്ത പാലം തുറന്ന് കൊടുത്തതിനുമാണ് നിപുൺ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് മരട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയന് ശനിയാഴ്ച നാടിന് സമര്‍പ്പിക്കാനിരിക്കുന്ന വൈറ്റില മേല്‍പ്പാലത്തിലൂടെയാണ് ഉദ്ഘാടനത്തിന് മുൻപേ തന്നെ ചൊവ്വാഴ്ച രാത്രി 7.30 ഓടെ വാഹനങ്ങൾ കടത്തി വിട്ടത്. ആലപ്പുഴ ഭാഗത്ത് നിന്ന് വന്ന വാഹങ്ങളാണ് മേൽപാലത്തിലൂടെ കയറിയത്. പാലം തുറന്നുകൊടുക്കാന്‍ വൈകുന്നുവെന്നാരോപിച്ച് പ്രതിഷേധമുള്ളതിനാല്‍ ഇരുഭാഗത്തും ബാരിക്കേഡ് കൊണ്ട് അടച്ച് പോലീസ് കാവലും ഉണ്ടായിരുന്നു.
പാലത്തിന്റെ മരട് ഭാഗത്തെ ബാരിക്കേഡ് മാറ്റുകയും വാഹനങ്ങള്‍ പ്രവേശിക്കുകയുമായിരുന്നു.മറുവശം അടച്ചിട്ടിരുന്നതിനാല്‍ പാലം കടക്കാന്‍ വാഹനങ്ങള്‍ക്കായില്ല. മറുവശത്ത് കാവല്‍ നിന്നിരുന്ന പോലീസുകാര്‍ തുറന്നുകൊടുക്കാനും തയാറായില്ല. ഇതോടെ വാഹനങ്ങള്‍ മണിക്കൂറോളം പാലത്തിനുള്ളില്‍ അകപ്പെട്ടു. പിന്നീട് പുറകോട്ടെടുത്താണ് വാഹനങ്ങള്‍ കടന്നുപോയത്. ഗതാഗതകുരുക്ക് ഉണ്ടാക്കിയതിനും ഉദ്ഘാടനം കഴിയാത്ത പാലം തുറന്ന് കൊടുത്തതിനുമാണ് നിപുൺ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് മരട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.