കൊച്ചി: തൃക്കാക്കര നഗരസഭയിലെ പണക്കിഴി ആരോപണത്തിൽ അധ്യക്ഷ അജിത തങ്കപ്പനെയും കോൺഗ്രസിനെയും വെട്ടിലാക്കി വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്. പണക്കിഴി വിവാദത്തിൽ അജിത തങ്കപ്പന് എതിരായ ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിജിലൻസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സിസിടിവി ക്യാമറ ദൃശ്യങ്ങളും കൗൺസിലർമാരുടെ മൊഴിയും പരിശോധിച്ചശേഷമാണ് അന്വേഷണസംഘം നിഗമനത്തിലെത്തിയത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലൻസ് എസ്പിക്ക് കൈമാറി.
പണക്കിഴി വിവാദത്തിൽ അജിത തങ്കപ്പന്റെ മൊഴി എടുക്കേണ്ടതുണ്ടെന്നും വിജിലൻസ് വ്യക്തമാക്കുന്നു. കേസിൽ വിശദമായ അന്വേഷണം വേണ്ടി വരുമെന്നാണ് വിജിലൻസ് എസ്പിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ചെയർപേഴ്സണിന് എതിരെ കേസെടുക്കണമോയെന്ന കാര്യത്തിൽ വിജിലൻസ് ഡയറക്ടറാവും അന്തിമ തീരുമാനം എടുക്കുക.
അതേസമയം തൃക്കാക്കര നഗരസഭാ കാര്യാലയത്തിന് പുറത്ത് അജിത തങ്കപ്പന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫും ബിജെപിയും നടത്തുന്ന പ്രതിഷേധം തുടരുകയാണ്. ഇന്ന് ഇടതുപക്ഷ മഹിള പ്രവർത്തകരും ജനാധിപത്യ കേരള കോൺഗ്രസും മാർച്ച് നടത്തി. ഇടതുപക്ഷ കൗൺസിലർമാരും അധ്യക്ഷയുടെ ചേംബറിന് മുന്നിൽ തുടരുകയാണ്. നഗരസഭാ സെക്രട്ടറി സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അധ്യക്ഷയുടെ ചേംബർ നോട്ടീസ് പതിപ്പിച്ച് പൂട്ടിയിരുന്നു. ഈ സാഹചര്യത്തിൽ ചേംബറിനുള്ളിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ തടയുമെന്നാണ് പ്രതിപക്ഷ കൗൺസിലർമാർ അറിയിച്ചിരിക്കുന്നത്.
അതിനിടെ ചേംബർ പൂട്ടാൻ നഗരസഭാ സെക്രട്ടറിക്ക് അധികാരമില്ലെന്ന നിയമോപദേശം അധ്യക്ഷയ്ക്ക് ലഭിച്ചതായാണ് സൂചന. വിജിലൻസിന്റെ നിർദേശപ്രകാരം സി സി ടി വി അടക്കം ദ്യശ്യങ്ങൾ സംരക്ഷിക്കാം. എന്നാൽ അധ്യക്ഷയെ ചേംബറിനുള്ളിൽ തടയാൻ അധികാരമില്ലെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ പരിശോധിക്കാൻ വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയിരുന്നെങ്കിലും അജിത തങ്കപ്പൻ ഓഫീസ് പൂട്ടി പോയിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ദൃശ്യങ്ങൾ വിജിലൻസിന് വീണ്ടെടുക്കാനായത്. കവറുമായി കൗൺസിലർമാർ ചെയർപേഴ്സണിന്റെ ഓഫീസിൽനിന്ന് മടങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പണം ലഭിച്ചിരുന്നുവെന്ന് ചില കൗൺസിലർമാർ മൊഴി നല്‍കുകയും ചെയ്തിരുന്നു. പണം നൽകിയിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അജിത തങ്കപ്പൻ. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും അജിത തങ്കപ്പൻ ആവർത്തിക്കുന്നു. എറണാകുളം ഡിസിസിയും നഗരസഭാ അധ്യക്ഷയ്ക്ക് ക്ലീൻചിറ്റ് നൽകിയിരുന്നു.
വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ചെയർപേഴ്സണിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സമരം ശക്തമാക്കി. ഇടത് വനിതാ സംഘടനകളുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ബിജെപിയുടെ അനിശ്ചിതകാല സമരവും തുടരുകയാണ്.
പണക്കിഴി വിവാദത്തിൽ അജിത തങ്കപ്പന്റെ മൊഴി എടുക്കേണ്ടതുണ്ടെന്നും വിജിലൻസ് വ്യക്തമാക്കുന്നു. കേസിൽ വിശദമായ അന്വേഷണം വേണ്ടി വരുമെന്നാണ് വിജിലൻസ് എസ്പിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ചെയർപേഴ്സണിന് എതിരെ കേസെടുക്കണമോയെന്ന കാര്യത്തിൽ വിജിലൻസ് ഡയറക്ടറാവും അന്തിമ തീരുമാനം എടുക്കുക.
അതേസമയം തൃക്കാക്കര നഗരസഭാ കാര്യാലയത്തിന് പുറത്ത് അജിത തങ്കപ്പന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫും ബിജെപിയും നടത്തുന്ന പ്രതിഷേധം തുടരുകയാണ്. ഇന്ന് ഇടതുപക്ഷ മഹിള പ്രവർത്തകരും ജനാധിപത്യ കേരള കോൺഗ്രസും മാർച്ച് നടത്തി. ഇടതുപക്ഷ കൗൺസിലർമാരും അധ്യക്ഷയുടെ ചേംബറിന് മുന്നിൽ തുടരുകയാണ്. നഗരസഭാ സെക്രട്ടറി സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അധ്യക്ഷയുടെ ചേംബർ നോട്ടീസ് പതിപ്പിച്ച് പൂട്ടിയിരുന്നു. ഈ സാഹചര്യത്തിൽ ചേംബറിനുള്ളിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ തടയുമെന്നാണ് പ്രതിപക്ഷ കൗൺസിലർമാർ അറിയിച്ചിരിക്കുന്നത്.
അതിനിടെ ചേംബർ പൂട്ടാൻ നഗരസഭാ സെക്രട്ടറിക്ക് അധികാരമില്ലെന്ന നിയമോപദേശം അധ്യക്ഷയ്ക്ക് ലഭിച്ചതായാണ് സൂചന. വിജിലൻസിന്റെ നിർദേശപ്രകാരം സി സി ടി വി അടക്കം ദ്യശ്യങ്ങൾ സംരക്ഷിക്കാം. എന്നാൽ അധ്യക്ഷയെ ചേംബറിനുള്ളിൽ തടയാൻ അധികാരമില്ലെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ പരിശോധിക്കാൻ വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയിരുന്നെങ്കിലും അജിത തങ്കപ്പൻ ഓഫീസ് പൂട്ടി പോയിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ദൃശ്യങ്ങൾ വിജിലൻസിന് വീണ്ടെടുക്കാനായത്. കവറുമായി കൗൺസിലർമാർ ചെയർപേഴ്സണിന്റെ ഓഫീസിൽനിന്ന് മടങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പണം ലഭിച്ചിരുന്നുവെന്ന് ചില കൗൺസിലർമാർ മൊഴി നല്‍കുകയും ചെയ്തിരുന്നു. പണം നൽകിയിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അജിത തങ്കപ്പൻ. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും അജിത തങ്കപ്പൻ ആവർത്തിക്കുന്നു. എറണാകുളം ഡിസിസിയും നഗരസഭാ അധ്യക്ഷയ്ക്ക് ക്ലീൻചിറ്റ് നൽകിയിരുന്നു.
വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ചെയർപേഴ്സണിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സമരം ശക്തമാക്കി. ഇടത് വനിതാ സംഘടനകളുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ബിജെപിയുടെ അനിശ്ചിതകാല സമരവും തുടരുകയാണ്.