കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് പുരയിടത്തിൽ അതിക്രമിച്ച് കയറിയ കാട്ടാന പോർച്ചിൽ നിർത്തിയിട്ടിരുന്ന കാർ കുത്തിനശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയാണ് കോട്ടപ്പാറ വനത്തിൽ നിന്നെത്തിയ കാട്ടുകൊമ്പൻ വടക്കുംഭാഗം വീപ്പനാട്ട് വർഗീസിൻ്റെ വീട്ടിൽ അതിക്രമിച്ച് കയറി പോർച്ചിൽ കിടന്നിരുന്ന കാറിനുനേരെ ആക്രമണം അഴിച്ചുവിട്ടത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് നോക്കുമ്പോൾ ആന വീടിനു സമീപത്തു നിൽക്കുന്നതാണ് കണ്ടത്. വീട്ടുകാർ ഒച്ചവെച്ചതോടെ ആന പിൻവാങ്ങുകയായിരുന്നു.
വാഴ, കപ്പ തുടങ്ങിയ വിളകളും കാട്ടാന നശിപ്പിച്ചു. മൂന്ന് ആനകൾ ദിവസങ്ങളായി ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. പല പ്രാവശ്യം ഇവിടെ ആന വന്നിട്ടുണ്ടെന്ന് വീട്ടുടമയായ വർഗീസ് പറഞ്ഞു. വാഴയും കപ്പയും തൈകളും നശിപ്പിച്ചിരുന്നു. ബഹളം വെച്ചാൽ ആന പിൻവാങ്ങുമായിരുന്നു. എന്നാൽ ഇത്തവണ പോർച്ചിലേക്ക് ആന കയറി കാർ ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാട്ടാനയുടെ ആക്രമണം ഉണ്ടായ സ്ഥലത്ത് ആൻ്റണി ജോൺ എംഎൽഎ സന്ദർശനം നടത്തി. അതേസമയം പ്രദേശത്ത് ഫെൻസിങ് കാര്യക്ഷമമല്ലെന്നാണ് ആരോപണം. ആനകൾ തമ്പടിച്ചിരിക്കുന്നത് മൂലം നാട്ടുകാർ ഭീതിയിലാണ്. എംഎൽഎയോടൊപ്പം പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഗോപി, പഞ്ചായത്ത് മെമ്പർ സന്തോഷ് അയ്യപ്പൻ, ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ എന്നിവരും ഉണ്ടായിരുന്നു. സ്ഥിരം പ്രശ്നക്കാരനായ ആനയെ നീക്കം ചെയ്യുന്നതിനു വേണ്ട നടപടികൾ പുരോഗമിച്ചു വരികയാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രദേശത്ത് ഏറെക്കാലമായി കാട്ടാന ഭീഷണിയുണ്ട്. കഴിഞ്ഞ മാസം വടക്കുംഭാഗം സ്വദേശി സനൂപിന്റെ കൃഷിയിടത്തിന്റെ ഗേറ്റും മുട്ടത്തുപാറ എൽപി സ്കൂളിന്റെ ഗേറ്റും കാട്ടാന നശിപ്പിച്ചിരുന്നു. മുട്ടത്തുപാറയിൽ കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ പശു കൊല്ലപ്പെട്ടിരുന്നു. റബ്ബർ തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെയാണ് കാട്ടാനക്കൂട്ടം കൊലപ്പെടുത്തിയത്.
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
വാഴ, കപ്പ തുടങ്ങിയ വിളകളും കാട്ടാന നശിപ്പിച്ചു. മൂന്ന് ആനകൾ ദിവസങ്ങളായി ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. പല പ്രാവശ്യം ഇവിടെ ആന വന്നിട്ടുണ്ടെന്ന് വീട്ടുടമയായ വർഗീസ് പറഞ്ഞു. വാഴയും കപ്പയും തൈകളും നശിപ്പിച്ചിരുന്നു. ബഹളം വെച്ചാൽ ആന പിൻവാങ്ങുമായിരുന്നു. എന്നാൽ ഇത്തവണ പോർച്ചിലേക്ക് ആന കയറി കാർ ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാട്ടാനയുടെ ആക്രമണം ഉണ്ടായ സ്ഥലത്ത് ആൻ്റണി ജോൺ എംഎൽഎ സന്ദർശനം നടത്തി. അതേസമയം പ്രദേശത്ത് ഫെൻസിങ് കാര്യക്ഷമമല്ലെന്നാണ് ആരോപണം. ആനകൾ തമ്പടിച്ചിരിക്കുന്നത് മൂലം നാട്ടുകാർ ഭീതിയിലാണ്. എംഎൽഎയോടൊപ്പം പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഗോപി, പഞ്ചായത്ത് മെമ്പർ സന്തോഷ് അയ്യപ്പൻ, ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ എന്നിവരും ഉണ്ടായിരുന്നു. സ്ഥിരം പ്രശ്നക്കാരനായ ആനയെ നീക്കം ചെയ്യുന്നതിനു വേണ്ട നടപടികൾ പുരോഗമിച്ചു വരികയാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രദേശത്ത് ഏറെക്കാലമായി കാട്ടാന ഭീഷണിയുണ്ട്. കഴിഞ്ഞ മാസം വടക്കുംഭാഗം സ്വദേശി സനൂപിന്റെ കൃഷിയിടത്തിന്റെ ഗേറ്റും മുട്ടത്തുപാറ എൽപി സ്കൂളിന്റെ ഗേറ്റും കാട്ടാന നശിപ്പിച്ചിരുന്നു. മുട്ടത്തുപാറയിൽ കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ പശു കൊല്ലപ്പെട്ടിരുന്നു. റബ്ബർ തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെയാണ് കാട്ടാനക്കൂട്ടം കൊലപ്പെടുത്തിയത്.
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
എറണാകുളം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ