കൊച്ചി: പൈലറ്റ് ആണെന്ന വ്യാജേനെ വൈവാഹിക സൈറ്റുകളിലൂടെ വിവാഹാലോചന നടത്തിയ ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. മലപ്പുറം ഒഴുകൂർ താഴത്തയിൽ മുഹമ്മദ് ഫസൽ (36) ആണ് അറസ്റ്റിലായത്. വരന്തരപ്പിള്ളി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ പ്രതി തട്ടിപ്പ് നടത്തിയതായി പോലീസ് വ്യക്തമാക്കി.
1,10,000 രൂപ തട്ടിയെടുത്തെന്ന വരന്തരപ്പിള്ളി സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പരാതിൽ അന്വേഷണം നടത്തിയ കൊല്ലം സൈബർ പോലീസ് പാലാരിവട്ടത്ത് നിന്നാണ് മുഹമ്മദ് ഫസിലിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ വരന്തരപ്പിള്ളി പോലീസ് കസ്റ്റഡിയിൽ വാങ്ങി. പ്രതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് വരന്തരപ്പിള്ളി പോലീസ് എസ് എച്ച് ഒ എസ് ജയകൃഷ്ണൻ പറഞ്ഞു.
പൈലറ്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് തട്ടിപ്പ് നടത്തിയത്. അമൽ എന്ന പേരിൽ വ്യാജ പാസ്പോർട്ടും ആധാറും ആളുകളെ വിശ്വസിപ്പിക്കാൻ യുവാവ് തയ്യാറാക്കിയിരുന്നു. ഈ രേഖകൾ ഉൾപ്പെടുത്തിയാണ് വൈവാഹിക സൈറ്റുകളിൽ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്തത്. പ്രൊഫൈൽ കണ്ട് വിവാഹാലോചനകളുമായി പരിചയത്തിലാകുന്ന യുവതികളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങുകയാണ് ചെയ്തിരുന്നത്.
എറണാകുളം, കൊല്ലം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുവാവ് തട്ടിപ്പ് നടത്തിയത്. എറണാകുളം പറവൂർ സ്വദേശിനിയിൽ നിന്ന് ഏഴ് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. യുവാവിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. തട്ടിപ്പിനിരയായവരുടെ കൂടുതൽ വിവരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം.
Latest Local News and Malayalam News
1,10,000 രൂപ തട്ടിയെടുത്തെന്ന വരന്തരപ്പിള്ളി സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പരാതിൽ അന്വേഷണം നടത്തിയ കൊല്ലം സൈബർ പോലീസ് പാലാരിവട്ടത്ത് നിന്നാണ് മുഹമ്മദ് ഫസിലിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ വരന്തരപ്പിള്ളി പോലീസ് കസ്റ്റഡിയിൽ വാങ്ങി. പ്രതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് വരന്തരപ്പിള്ളി പോലീസ് എസ് എച്ച് ഒ എസ് ജയകൃഷ്ണൻ പറഞ്ഞു.
പൈലറ്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് തട്ടിപ്പ് നടത്തിയത്. അമൽ എന്ന പേരിൽ വ്യാജ പാസ്പോർട്ടും ആധാറും ആളുകളെ വിശ്വസിപ്പിക്കാൻ യുവാവ് തയ്യാറാക്കിയിരുന്നു. ഈ രേഖകൾ ഉൾപ്പെടുത്തിയാണ് വൈവാഹിക സൈറ്റുകളിൽ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്തത്. പ്രൊഫൈൽ കണ്ട് വിവാഹാലോചനകളുമായി പരിചയത്തിലാകുന്ന യുവതികളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങുകയാണ് ചെയ്തിരുന്നത്.
എറണാകുളം, കൊല്ലം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുവാവ് തട്ടിപ്പ് നടത്തിയത്. എറണാകുളം പറവൂർ സ്വദേശിനിയിൽ നിന്ന് ഏഴ് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. യുവാവിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. തട്ടിപ്പിനിരയായവരുടെ കൂടുതൽ വിവരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം.
Latest Local News and Malayalam News