'തർക്കത്തിനിടെ സുഹൃത്തിനെ കുത്തിവീഴ്ത്തി, പിന്നാലെ ആശുപത്രിയിലെത്തിച്ചു'; യുവാവിന് ദാരുണാന്ത്യം, പ്രതി പിടിയിൽ
വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. വെള്ളിയാഴ്ച രാത്രിയാണ് അനിൽ സുഹൃത്ത് സനോജിനെ കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു
Samayam Malayalam 11 Feb 2023, 11:50 am
കൊച്ചി: എറണാകുളം എടവണ്ണക്കാട് വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. നായരമ്പലം നെടുങ്ങാട് സ്വദേശി സനോജ് (42) ആണ് മരിച്ചത്. വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ സനോജിന്റെ സുഹൃത്ത് അനിലിനെ ഞാറയ്ക്കല്‍ സി.ഐ. രാജന്‍ കെ. അരമനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. സനോജും സുഹൃത്തായ അനിലും തമ്മില്‍ വാഹനം വാങ്ങിയതിനെച്ചൊല്ലി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പിന്നീടുണ്ടായ രൂക്ഷമായ വാക്കുതര്‍ക്കത്തിനൊടുവില്‍ അനില്‍ സനോജിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സനോജിനെ അനിൽ തന്നെയാണ് എടവനക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സനോജിൻ്റെ ഇടത് നെഞ്ചിലാണ് കുത്തേറ്റത്. കത്തി ഉപയോഗിച്ചാണ് കുത്തിയത്. അനിലിനെ ഞാറയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു.
എടവനക്കാട്, ഞാറക്കല്‍ മേഖലകളില്‍ വേറേയും രണ്ട് കൊലപാതകങ്ങൾ നടന്നിരുന്നു. ഭാര്യയ്ക്ക് മറ്റൊളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭർത്താവ് ഭാര്യയെ കഴുത്തി കയർ മുറുക്കി കൊന്നിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കൊലപാത കേസായിരുന്നു. പ്രതി എടവനക്കാട് സ്വദേശി സജീവനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ നടുക്കം മാറും മുന്‍പേയാണ് ഒരു കൊലപാതകം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സനോജ് അനിൽ കുമാറിൻ്റെ വാഹനം വാങ്ങിയിരുന്നു. എന്നാൽ ഓണർഷിപ്പ് കൈമാറാൻ അനിൽകുമാർ തയ്യാറായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Read Latest Local News and Malayalam News
വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. സനോജും സുഹൃത്തായ അനിലും തമ്മില്‍ വാഹനം വാങ്ങിയതിനെച്ചൊല്ലി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പിന്നീടുണ്ടായ രൂക്ഷമായ വാക്കുതര്‍ക്കത്തിനൊടുവില്‍ അനില്‍ സനോജിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സനോജിനെ അനിൽ തന്നെയാണ് എടവനക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സനോജിൻ്റെ ഇടത് നെഞ്ചിലാണ് കുത്തേറ്റത്. കത്തി ഉപയോഗിച്ചാണ് കുത്തിയത്. അനിലിനെ ഞാറയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു.
എടവനക്കാട്, ഞാറക്കല്‍ മേഖലകളില്‍ വേറേയും രണ്ട് കൊലപാതകങ്ങൾ നടന്നിരുന്നു. ഭാര്യയ്ക്ക് മറ്റൊളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭർത്താവ് ഭാര്യയെ കഴുത്തി കയർ മുറുക്കി കൊന്നിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കൊലപാത കേസായിരുന്നു. പ്രതി എടവനക്കാട് സ്വദേശി സജീവനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ നടുക്കം മാറും മുന്‍പേയാണ് ഒരു കൊലപാതകം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സനോജ് അനിൽ കുമാറിൻ്റെ വാഹനം വാങ്ങിയിരുന്നു. എന്നാൽ ഓണർഷിപ്പ് കൈമാറാൻ അനിൽകുമാർ തയ്യാറായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Read Latest Local News and Malayalam News