കൊച്ചി: എറണാകുളത്ത് വീടിനുള്ളിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ. എറണാകുളം പട്ടിമറ്റം വലവൂർ സ്വദേശി ജെയ്സൺ ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പതിനാറ് ഗ്രാം കഞ്ചാവ് കെണ്ടെത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വീട്ടിലെ സ്വീകരണ മുറിയിലാണ് ജെയ്സൺ കഞ്ചാവ് വളർത്തിയത്. സ്വന്തം ഉപയോഗത്തിന് പുറമെ യുവാവ് കഞ്ചാവ് വിൽപ്പന നടത്തുകയും ചെയ്തിരുന്നുവെന്ന് പോലീസ് വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.
രണ്ട് കഞ്ചാവ് ചെടികളാണ് എറണാകുളം ഏലൂർ സ്വദേശിയായ യുവാവ് വീട്ടിൽ വളർത്തിയത്. അറുപത്തിമൂന്നും നാൽപ്പത്തിയാറും മീറ്റർ ഉയരമുള്ളതാണ് പിടിച്ചെടുത്ത കഞ്ചാവ് ചെടികൾ. 63 ഉം 46ഉം സെന്റി മീറ്റർ വീതം ഉയരമുണ്ട് പിടിച്ചെടുത്ത കഞ്ചാവ് ചെടികൾക്ക്.
പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പൊടിക്കാനുള്ള ഉപകരണങ്ങളും തൂക്കം നോക്കുന്ന ത്രാസും കണ്ടെത്തി. കഞ്ചാവ് വാങ്ങുന്നതിനായി ആളുകൾ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സമീപവാസികൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് വീട്ടിൽ പരിശോധന നടത്തിയത്.
കഞ്ചാവ് ചെടികൾക്ക് സൂര്യ പ്രകാശം ലഭിക്കാൻ കൃത്യമായ ഇടവേളകളിൽ ജനലിനടുത്തേക്ക് നീക്കി വെക്കുന്നുണ്ടായിരുന്നുവെന്ന് പ്രതി പറഞ്ഞതായി പോലീസ് വ്യക്തമാക്കി.
വീട്ടിലെ സ്വീകരണ മുറിയിലാണ് ജെയ്സൺ കഞ്ചാവ് വളർത്തിയത്. സ്വന്തം ഉപയോഗത്തിന് പുറമെ യുവാവ് കഞ്ചാവ് വിൽപ്പന നടത്തുകയും ചെയ്തിരുന്നുവെന്ന് പോലീസ് വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.
രണ്ട് കഞ്ചാവ് ചെടികളാണ് എറണാകുളം ഏലൂർ സ്വദേശിയായ യുവാവ് വീട്ടിൽ വളർത്തിയത്. അറുപത്തിമൂന്നും നാൽപ്പത്തിയാറും മീറ്റർ ഉയരമുള്ളതാണ് പിടിച്ചെടുത്ത കഞ്ചാവ് ചെടികൾ. 63 ഉം 46ഉം സെന്റി മീറ്റർ വീതം ഉയരമുണ്ട് പിടിച്ചെടുത്ത കഞ്ചാവ് ചെടികൾക്ക്.
പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പൊടിക്കാനുള്ള ഉപകരണങ്ങളും തൂക്കം നോക്കുന്ന ത്രാസും കണ്ടെത്തി. കഞ്ചാവ് വാങ്ങുന്നതിനായി ആളുകൾ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സമീപവാസികൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് വീട്ടിൽ പരിശോധന നടത്തിയത്.
കഞ്ചാവ് ചെടികൾക്ക് സൂര്യ പ്രകാശം ലഭിക്കാൻ കൃത്യമായ ഇടവേളകളിൽ ജനലിനടുത്തേക്ക് നീക്കി വെക്കുന്നുണ്ടായിരുന്നുവെന്ന് പ്രതി പറഞ്ഞതായി പോലീസ് വ്യക്തമാക്കി.