കൊച്ചി: യൂട്യൂബ് ചാനൽ അവതാരകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. തൃശൂർ ജില്ലയിലെ വിലങ്ങന്നൂർ സ്വദേശി നിതിൻ പോൾസൺ എന്ന യുവാവിനെയാണ് എറണാകുളം ഹിൽപാലസ് പോലീസ് പിടികൂടിയത്.
കോഴിക്കോട് സ്വദേശിനിയും യൂട്യൂബ് ചാനൽ അവതാരകയുമായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.
കൊച്ചിലെ ഒരു സ്വകാര്യ ടെലികോം കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്തിരുന്ന പ്രതി ഇൻസ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെട്ടത്.
വിവാഹ വാഗ്ദാനം നൽകി തൃപ്പൂണിത്തുറയിലെ ഒരു ഫ്ലാറ്റിൽ എത്തിച്ച് പിഡിപ്പിക്കുകയും പിഡന ശേഷം പ്രതി യുവതിയുടെ കാറുമായി ഫ്ലാറ്റിൽ നിന്നും രക്ഷപ്പെടുകയുമായിരുന്നു.
യുവതിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയി. വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് യുവാവ് പിടിയിലായത്. ഹിൽപാലസ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി ഗോപകുമാറിനെ നേതൃത്വത്തിൽ എഎസ്ഐ രാജീവ് നാഥ് സിപിഒ ശ്യാം ആർ മേനോൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Latest Local News and Malayalam News
കോഴിക്കോട് സ്വദേശിനിയും യൂട്യൂബ് ചാനൽ അവതാരകയുമായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.
കൊച്ചിലെ ഒരു സ്വകാര്യ ടെലികോം കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്തിരുന്ന പ്രതി ഇൻസ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെട്ടത്.
വിവാഹ വാഗ്ദാനം നൽകി തൃപ്പൂണിത്തുറയിലെ ഒരു ഫ്ലാറ്റിൽ എത്തിച്ച് പിഡിപ്പിക്കുകയും പിഡന ശേഷം പ്രതി യുവതിയുടെ കാറുമായി ഫ്ലാറ്റിൽ നിന്നും രക്ഷപ്പെടുകയുമായിരുന്നു.
യുവതിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയി. വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് യുവാവ് പിടിയിലായത്. ഹിൽപാലസ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി ഗോപകുമാറിനെ നേതൃത്വത്തിൽ എഎസ്ഐ രാജീവ് നാഥ് സിപിഒ ശ്യാം ആർ മേനോൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Latest Local News and Malayalam News