ആപ്പ്ജില്ല

കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ; പ്രധാനമന്ത്രിയുടെ സുരക്ഷ മുൻനിർത്തിയെന്ന് അധികൃതർ

രാത്രി വെല്ലിങ്ടൺ ഐലൻഡിലെ താജ് മലബാർ ഹോട്ടലിൽ തങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെവച്ച് സംസ്ഥാനത്തെ പ്രമുഖ ക്രൈസ്തവ സഭാ അധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്

Edited byമേരി മാര്‍ഗ്രറ്റ് | Lipi 24 Apr 2023, 10:18 am

ഹൈലൈറ്റ്:

  • ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രധാനമന്ത്രി കൊച്ചിലെത്തുക
  • യുവം യൂത്ത് കോൺക്ലേവിൽ യുവജനങ്ങളുമായി പ്രധാനമന്ത്രി സംവദിക്കും
  • പ്രധാനമന്ത്രി റോഡ് ഷോയായി തേവര സേക്രഡ് ഹാർട്ട് കോളജ് ഗ്രൗണ്ടിലെത്തും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Youth Congress Worker Preventive Detension
കരുതൽ തടങ്കൽ ആക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ
കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. പശ്ചിമ കൊച്ചി മേഖലയിലെ വിവിധ സ്റ്റേഷനുകളിലായി പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പോലീസ് കരുതൽ തടങ്കലിൽ ആക്കിയിരിക്കുന്നത്. പലരെയും ഇന്നലെ രാത്രിയോടെ വീടുകളിലെത്തി പോലീസ് കൊണ്ട് പോകുകയായിരുന്നു. പശ്ചിമ കൊച്ചി പോലീസ് സ്റ്റേഷനിൽ നിലവിൽ മൂന്നു കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും സമീപമുള്ള സോണിൽ നിന്ന് മറ്റുള്ളവരെയും തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നടപടിയാണിതെന്നാണ് അധികൃതർ പറയുന്നത്.
Also Read: റെയിൽവേ പ്ലാറ്റ്ഫോമിൽ ഉറങ്ങേണ്ടി വന്ന ഒരാൾ; 'വെടിമരുന്നിലൂടെ' നേടിയത് 3 ബില്യൺ ഡോളർ

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രധാനമന്ത്രി കൊച്ചിലെത്തുക. കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി തുടർന്ന് റോഡ് ഷോയായി തേവര സേക്രഡ് ഹാർട്ട് കോളജ് ഗ്രൗണ്ടിലെത്തും. യുവം യൂത്ത് കോൺക്ലേവിൽ യുവജനങ്ങളുമായി പ്രധാനമന്ത്രി സംവദിക്കും. രാത്രി വെല്ലിങ്ടൺ ഐലൻഡിലെ താജ് മലബാർ ഹോട്ടലിൽ തങ്ങുന്ന പ്രധാനമന്ത്രി അവിടെവച്ച് സംസ്ഥാനത്തെ പ്രമുഖ ക്രൈസ്തവ സഭാ അധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.


എറണാകുളം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ പഴുതടച്ച ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി 8 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Also Read: സർക്കസ് കുലപതി ജെമിനി ശങ്കരൻ അരങ്ങൊഴിഞ്ഞു; വിടപറഞ്ഞത് സർക്കസിലെ അത്ഭുത മനുഷ്യൻ

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്