കൊച്ചി: കലൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് നഗരത്തിൽ വീണ്ടും കൊലപാതകം ഉണ്ടായത്. പള്ളുരുത്തി സ്വദേശി രാജേഷ് ആണ് കൊല്ലപ്പെട്ടത്. കലൂർ സ്റ്റേഡിയത്തിന് സമീപത്ത് വെച്ചാണ് സംഭവം ഉണ്ടായത്. ഗാനമേളക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. Also Read: സ്റ്റാൻഡ് അപ്പ് പാഡ്ലിങ്ങ് പഠിക്കാൻ അവസരം; കൊച്ചിയിൽ വർക് ഷോപ്
സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഗാനമേളയും ലേസർ ഷോയും ഇന്നലെ കലൂർ സ്റ്റേഡിയത്തിന് സമീപം നടന്നിരുന്നു. ഗാനമേളക്കിടെ ഒരു യുവാവ് പെൺകുട്ടിയെ ശല്യപ്പെടുത്തുകയും അപമര്യദയായി പെരുമാറുകയും ചെയ്തു. തുടർന്ന് സംഘാടകർ യുവാവിനെ അവിടെ നിന്ന് പുറത്താക്കി. ആ സമയം അവിടെ നിന്ന് പോയ യുവാവ് പരിപാടി കഴിഞ്ഞതോടെ മടങ്ങിയെത്തി തന്നെ പുറത്താക്കിയതിനെ ചോദ്യം ചെയ്തു.
Also Read: എസ്ഐ ജീവനൊടുക്കിയ നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ പറമ്പിൽ, അന്വേഷണം ആരംഭിച്ച് പോലീസ്
രണ്ട് പേരാണ് ബൈക്കിൽ എത്തിയത്. തർക്കത്തിനിടെ ഒരാൾ കൈയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് രാജേഷിനെ പല തവണയായി കുത്തി വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാജേഷിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.
Read Latest Local News and Malayalam News
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഗാനമേളയും ലേസർ ഷോയും ഇന്നലെ കലൂർ സ്റ്റേഡിയത്തിന് സമീപം നടന്നിരുന്നു. ഗാനമേളക്കിടെ ഒരു യുവാവ് പെൺകുട്ടിയെ ശല്യപ്പെടുത്തുകയും അപമര്യദയായി പെരുമാറുകയും ചെയ്തു. തുടർന്ന് സംഘാടകർ യുവാവിനെ അവിടെ നിന്ന് പുറത്താക്കി. ആ സമയം അവിടെ നിന്ന് പോയ യുവാവ് പരിപാടി കഴിഞ്ഞതോടെ മടങ്ങിയെത്തി തന്നെ പുറത്താക്കിയതിനെ ചോദ്യം ചെയ്തു.
Also Read: എസ്ഐ ജീവനൊടുക്കിയ നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ പറമ്പിൽ, അന്വേഷണം ആരംഭിച്ച് പോലീസ്
രണ്ട് പേരാണ് ബൈക്കിൽ എത്തിയത്. തർക്കത്തിനിടെ ഒരാൾ കൈയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് രാജേഷിനെ പല തവണയായി കുത്തി വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാജേഷിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.
Read Latest Local News and Malayalam News
എറണാകുളം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം