കട്ടപ്പന(Idukki): ജന്മദിന ആഘോഷത്തിനെതിയ ഒൻപതഗസംഘത്തിലെ പ്ലസ്ടു വിദർത്ഥിനി ഇടുക്കി ജലാശയത്തിൽ കാൽവഴുതിവീണു മരിച്ചു. ആറു പേരെ സമീപവാസി രക്ഷപെടുത്തി. എറണാകുളം,കാക്കനാട് പനച്ചിക്കൽ ഷാജഹാന്റെ മകൾ വഴക്കാല നവനിർമാൺ പബ്ലിക് സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിനി ഇഷാ ഫാത്തിമ (17) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രക്ഷപെട്ട ആറു പേരിൽ അഞ്ചു പേരും പ്രായപൂർത്തിയാകാത്തവരാണ്. എറണാകുളം സ്വദേശിയായ സനലിന്റെ മകളുടെ ജന്മ ദിനാഘോഷത്തിനു ഒപ്പം പഠിക്കുന്ന നാലു കുട്ടികളും രണ്ട് കുട്ടികളുടെ സഹോദരിമാരും ഒരു കുട്ടിയുടെ സഹോദരനും ഉൾപ്പെടെ ഒൻപത് പേരാണ് കട്ടപ്പനയിലേക്ക് വിനോദ യാത്രയായി എത്തിയത്. രാവിലെ 11.30ഓടെ വാഴവരയിലെത്തിയ സംഘം അഞ്ചുരുളി ജലാശയ ഭാഗത്തേക്ക് ട്രക്കിങ്ങിനായി പോയി. വാഴവര കൗന്തി സ്വദേശി സമീപവസിയായ അഭിലാഷിനെ (അശോകൻ ) വഴികാട്ടിയയും കൂട്ടി. ജലാശയ ഭാഗത്ത് എത്തിയ സംഘം ഫോട്ടോയും സെൽഫിയും എടുത്തു നിൽക്കുന്നതിനിടെ എല്ലാവരും വെള്ളത്തിലിറങ്ങി. എല്ലാവരും വെള്ളത്തിലിറങ്ങി നിൽക്കുന്നതിനിടെ ഒരു പെൺകുട്ടി കാൽവഴുതി ജലശത്തിലെ അഴമുള്ള ഭാഗത്തേക്ക് വീണു. ഈ കൂട്ടിയെ രക്ഷിക്കൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും ജലാശയത്തിൽ വീണു. കരച്ചിലും ബഹളവും കേട്ട് ഓടി എത്തിയ അഭിലാഷ് ജലാശയത്തിൽ ചാടി ആറു പെൺകുട്ടികളെ രക്ഷിച്ചു.
സംഘത്തിന്റെ ലീഡർ ആയിരുന്ന സനലും ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയും രക്ഷപ്രവർത്തനത്തിന് അഭിലാഷിനെ സഹായിച്ചു. എല്ലാവരെയും രക്ഷപെടുത്തി കരയിൽ എത്തി ആളുടെ എണ്ണമെടുത്തപ്പോഴാണ് ഇഷാ ഫാത്തിമയെ കാണ്മാനില്ലെന്ന് അറിയുന്നത്. തുടർന്ന് അഭിലാഷ് ജലാശയത്തിൽ മുങ്ങി തപ്പി എങ്കിലും കിട്ടിയില്ല. കൂട്ടകരച്ചിൽ കേട്ട് ഓടിയെത്തിയ സമീവവാസികളും കട്ടപ്പനയിൽ നിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും ജലാശയത്തിൽ ഏറെ നേരം മുങ്ങി തപ്പിയാണ് ഇഷാ ഫാത്തിമയുടെ ജഡം കണ്ടെടുത്തത്. അപകടം നടന്ന സ്ഥലത്തു നിന്ന് ബോട്ടിൽ അഞ്ചുരുളി ടൂറിസം കേന്ദ്രത്തിൽ കൊണ്ടുവന്നാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം എറണാകുളത്തെ വീട്ടിലേക്ക് കൊണ്ടുപോയി സംഭവത്തിൽ കട്ടപ്പന പോലീസ് മേൽനടപടി സ്വീകരിച്ചു.
Topic: Idukki news, Idukki Reservoir, Isha Fathima
സംഘത്തിന്റെ ലീഡർ ആയിരുന്ന സനലും ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയും രക്ഷപ്രവർത്തനത്തിന് അഭിലാഷിനെ സഹായിച്ചു. എല്ലാവരെയും രക്ഷപെടുത്തി കരയിൽ എത്തി ആളുടെ എണ്ണമെടുത്തപ്പോഴാണ് ഇഷാ ഫാത്തിമയെ കാണ്മാനില്ലെന്ന് അറിയുന്നത്. തുടർന്ന് അഭിലാഷ് ജലാശയത്തിൽ മുങ്ങി തപ്പി എങ്കിലും കിട്ടിയില്ല. കൂട്ടകരച്ചിൽ കേട്ട് ഓടിയെത്തിയ സമീവവാസികളും കട്ടപ്പനയിൽ നിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും ജലാശയത്തിൽ ഏറെ നേരം മുങ്ങി തപ്പിയാണ് ഇഷാ ഫാത്തിമയുടെ ജഡം കണ്ടെടുത്തത്. അപകടം നടന്ന സ്ഥലത്തു നിന്ന് ബോട്ടിൽ അഞ്ചുരുളി ടൂറിസം കേന്ദ്രത്തിൽ കൊണ്ടുവന്നാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം എറണാകുളത്തെ വീട്ടിലേക്ക് കൊണ്ടുപോയി സംഭവത്തിൽ കട്ടപ്പന പോലീസ് മേൽനടപടി സ്വീകരിച്ചു.
Topic: Idukki news, Idukki Reservoir, Isha Fathima