ഇടുക്കി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചതോടെ വ്യാജ മദ്യവില്‍പ്പന സജീവമാകുന്നു. ഇടുക്കിയിലെ തോട്ടം മേഖല കേന്ദ്രീകരിച്ചാണ് പ്രധാനമായും വ്യാജമദ്യ നിര്‍മാണം നടക്കുന്നത്. മൂന്നാര്‍ എല്ലപ്പെട്ടിയില്‍ നിന്നും സ്പിരിറ്റില്‍ കളര്‍ ചേര്‍ത്ത് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വ്യാജമദ്യം എക്സൈസ് പിടികൂടി. 34 ലിറ്ററോളം വ്യാജമദ്യമാണ് യൂക്കാലി കാട്ടിലെ പാറയിടുക്കില്‍ നിന്നും കണ്ടെത്തിയത്.
മദ്യശാലകള്‍ അടച്ചതോടെ വ്യാജമദ്യ വില്‍പ്പന സജീവമാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്ന് എക്സൈസ് സംഘം പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് എല്ലപ്പെട്ടിയില്‍ നിന്നും കളര്‍ചേര്‍ത്ത് വില്ക്കാന് വെച്ചിരുന്ന സ്പിരിറ്റ് പിടികൂടിയത്.
Also Read: കേരളത്തിൽ ഇന്ന് 7 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി; വിശദാംശങ്ങൾ
ആളൊഴിഞ്ഞ പ്രദേശമാണിത്. ആരാണ് ഇവിടെ മദ്യം സൂക്ഷിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എക്സൈസ് ഇന്‍സ്പെക്ടര്‍ ജി വിജയകുമാര്‍, രാധാകൃഷ്ണന്, ബിജു മാത്യു, ദിബു രാജ്, ബിന്ദുമോള്‍ , വിനീത്, വിപിന്‍, സതീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് വ്യാജമദ്യം പിടികൂടിയത്.