ആപ്പ്ജില്ല

താണ്ടേണ്ടത് 'മൈലുകള്‍...' പല ആംബുലന്‍സ് ഡ്രൈവര്‍മാരും മടിച്ചു, ആ കര്‍ത്തവ്യം സധൈര്യം ഏറ്റെടുത്ത് എബിനും ജിതിനും!

മരണപ്പെട്ട ശഹബാന്‍ മണ്ഡല്‍ന്‍റെ സഹോദരനും യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. അങ്ങോടുള്ള യാത്രയില്‍ വലിയ പ്രശ്‌നങ്ങളില്ലായിരുന്നെന്നും തിരിച്ചെത്തുമ്പോള്‍ പല ചെക്ക് പോസ്റ്റുകളിലും ഒരുപാട് സമയം കുടുങ്ങി കിടന്നെന്നും ഡ്രൈവര്‍മാരിലൊരാളായ എബിന്‍ പറഞ്ഞു.

Samayam Malayalam 28 May 2020, 3:16 pm
അടിമാലി: കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ച അന്യസംസ്ഥാന തൊഴിലാളിയെ നാട്ടിലെത്തിച്ച് അടിമാലിയിലെ രണ്ട് ആമ്പുലന്‍സ് ഡ്രൈവര്‍മാര്‍. മാങ്കുളം സ്വദേശശിയായ എബിന്‍, മച്ചിപ്ലാവ് സ്വദേശിയായ ജിതിന്‍ എന്നിവരാണ് കൊല്‍ക്കത്തയില്‍ നിന്ന് 300 കിലോമീറ്റര്‍ ദൂരെയുള്ള മുര്‍ശിദാബാദിലേക്ക് മരണപ്പെട്ട ശഹബാന്‍ മണ്ഡല്‍ന്‍റെ മൃതദേഹവുമായി പോയത്. കഴിഞ്ഞ 22-ാം തിയതി അടിമാലിയില്‍ നിന്നും പുറപ്പെട്ട് 27ന് രാവിലെ തിരിച്ചെത്തി ഇവര്‍ 14 ദിവസത്തെ കോറന്റൈനിനായി വീടുകളിലെത്തി.
Samayam Malayalam Abin and Jibin


Also Read: സൂരജിന് പാമ്പിനെ കൈമാറിയത് പെട്ടിക്കടയ്ക്ക് മുന്നില്‍വെച്ച്; കേടായ സിസിടിവിയും ലോക് ഡൗണും മറയാക്കി

ഇത്രയധികം ദൂരം സഞ്ചരിക്കുവാന്‍ പല ഡ്രൈവര്‍മാരും തയ്യാറാകാതിരുന്നതോടെ മരിച്ച് 5 ദിവസം വൈകിയാണ് അടിമാലിയില്‍ നിന്നും മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടത്. വാഹനത്തിന്‍റെ ഉടമയായ അഷ്‌റഫ് പുല്‍താട്ടാണ് വാഹനത്തിനും ഡ്രൈവര്‍മാര്‍ക്കുമുള്ള പാസ് അടക്കമുള്ള കാര്യങ്ങള്‍ റെഡിയാക്കിയത്. മരണപ്പെട്ട ശഹബാന്‍ മണ്ഡല്‍ന്‍റെ സഹോദരനും യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. അങ്ങോടുള്ള യാത്രയില്‍ വലിയ പ്രശ്‌നങ്ങളില്ലായിരുന്നെന്നും തിരിച്ചെത്തുമ്പോള്‍ പല ചെക്ക് പോസ്റ്റുകളിലും ഒരുപാട് സമയം കുടുങ്ങി കിടന്നെന്നും ഡ്രൈവര്‍മാരിലൊരാളായ എബിന്‍ പറഞ്ഞു.

Also Read: വടാട്ടുപാറയിൽ വനം വകുപ്പിനെ വട്ടംകറക്കി കൂറ്റന്‍ രാജവെമ്പാല! പുളിമരത്തിൽ നിലയുറപ്പിച്ചത് 20 മണിക്കൂറോളം, ഒടുവിൽ..!!

നിലവില്‍ ഇവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ കൊവിഡ് പരിശോധനക്ക് വിധേയരയിട്ടുണ്ട്. രോഗ ലക്ഷണങ്ങളില്ലെങ്കിലും പതിനാലു ദിവസത്തെ നിരീക്ഷണത്തില്‍ കഴിയാനാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മരണപ്പെട്ട ശഹബാല്‍ മണ്‍ഡലിന്റെ സാമ്പിളുകളും കോവിഡ് പരിശോധനയ്ക്ക് അയച്ചിരുന്നു.ഫലം നെഗറ്റീവായതോടെയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ അനുമതി ലഭിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്