കട്ടപ്പന: കട്ടപ്പനയിൽ ഹൃദയാഘാതമുണ്ടായ 17കാരിയുമായി എറണാകുളത്തേക്ക് തിരിച്ച ആംബുലൻസിന് വഴിയൊരുക്കാൻ അഭ്യർഥിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. ആൻമരിയ ജോയ് എന്ന കുട്ടിയെയാണ് അടിയന്തര ചികിത്സ ലഭ്യമാക്കാൻ എറണാകുളം അമൃത ആശുപത്രിയിലേക്ക് എത്തിക്കുന്നത്. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽനിന്ന് പുറപ്പെട്ട ആംബുലൻസിനു ജനങ്ങൾ വഴിയൊരുക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. മന്ത്രിയുടെ കുറിപ്പ്
"കട്ടപ്പനയിൽ വെച്ച് ഹൃദയാഘാതമുണ്ടായ പതിനേഴു വയസുമുള്ള ആൻമരിയ ജോയ് എന്ന കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽനിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുകയാണ്. എത്രയും വേഗത്തിൽ കുട്ടിയെ അമൃതയിൽ എത്തിക്കാനാണ് ശ്രമം.
കട്ടപ്പനയിൽനിന്ന് പുറപ്പെട്ട ആംബുലൻസ് ചെറുതോണി - തൊടുപുഴ - മുവാറ്റുപുഴ - വൈറ്റില വഴി അമൃത ആശുപത്രിയിൽ എത്താനാണ് പദ്ധതി. ട്രാഫിക് നിയന്ത്രിച്ച് ആംബുലൻസിന് വഴിയൊരുക്കാൻ പോലീസ് രംഗത്തുണ്ട്.
Also Read: തൊടുപുഴയിൽ ഇടിമിന്നലേറ്റ് തെറിച്ചുവീണ് തൊഴിലാളികൾ, നെഞ്ചിടിച്ചു; 11 പേർക്ക് പരിക്ക്, രണ്ടുപേർ ഐസിയുവിൽ
KL 06 H 9844 നമ്പരിലുള്ള കട്ടപ്പന സർവീസ് ബാങ്ക് ആംബുലൻസിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആംബുലൻസ് പോകുന്ന റൂട്ടിലെ യാത്രക്കാർ ഇതൊരു അറിയിപ്പായി കണ്ട് ആംബുലൻസിന് വഴിയൊരുക്കണമെന്ന് അഭ്യർഥിക്കുന്നു".
ഇടുക്കി ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
മന്ത്രിയുടെ കുറിപ്പ്
"കട്ടപ്പനയിൽ വെച്ച് ഹൃദയാഘാതമുണ്ടായ പതിനേഴു വയസുമുള്ള ആൻമരിയ ജോയ് എന്ന കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽനിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുകയാണ്. എത്രയും വേഗത്തിൽ കുട്ടിയെ അമൃതയിൽ എത്തിക്കാനാണ് ശ്രമം.
കട്ടപ്പനയിൽനിന്ന് പുറപ്പെട്ട ആംബുലൻസ് ചെറുതോണി - തൊടുപുഴ - മുവാറ്റുപുഴ - വൈറ്റില വഴി അമൃത ആശുപത്രിയിൽ എത്താനാണ് പദ്ധതി. ട്രാഫിക് നിയന്ത്രിച്ച് ആംബുലൻസിന് വഴിയൊരുക്കാൻ പോലീസ് രംഗത്തുണ്ട്.
Also Read: തൊടുപുഴയിൽ ഇടിമിന്നലേറ്റ് തെറിച്ചുവീണ് തൊഴിലാളികൾ, നെഞ്ചിടിച്ചു; 11 പേർക്ക് പരിക്ക്, രണ്ടുപേർ ഐസിയുവിൽ
KL 06 H 9844 നമ്പരിലുള്ള കട്ടപ്പന സർവീസ് ബാങ്ക് ആംബുലൻസിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ആംബുലൻസ് പോകുന്ന റൂട്ടിലെ യാത്രക്കാർ ഇതൊരു അറിയിപ്പായി കണ്ട് ആംബുലൻസിന് വഴിയൊരുക്കണമെന്ന് അഭ്യർഥിക്കുന്നു".
ഇടുക്കി ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News