കട്ടപ്പന: കട്ടപ്പന-കുട്ടിക്കാനം സംസ്ഥാനപാതയിൽ ഇരുപതേക്കർ പ്ലാമൂട്ടിൽ വർഷങ്ങളായി സ്ഥിതി ചെയ്തിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു. ആഴ്ചകൾക്ക് മുമ്പ് വാഹനമിടിച്ച് തകർന്ന കാത്തിരിപ്പ് കേന്ദ്രം പുനസ്ഥാപിക്കാൻ നടപടിയില്ലെന്ന് ആക്ഷേപം.
കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിൽ ബസ് സർവീസ് തുടങ്ങിയ കാലത്ത് നിർമ്മിച്ചതാണ് പ്ലാമൂട്ടിലെ ബസ് കാത്തിരിപ്പ് കേന്ദ്രം. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സർവോദയം സ്വയം സഹായ സംഘമാണ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. ഏതാനും ദിവസം മുമ്പാണ് ബസ് സ്റ്റോപ്പ് തകർന്നത്. അർധരാത്രിയിൽ അജ്ഞാത വാഹനമിടിച്ചാണ് തകർന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
കാത്തിരിപ്പ് കേന്ദ്രം തകർന്നതോടെ യാത്രക്കാർ മഴയും, വെയിലുമേറ്റ് നിൽക്കേണ്ട സാഹചര്യമാണുള്ളത്. ദീർഘദൂര ബസുകളടക്കം ഇപ്പോൾ ഇവിടെ നിർത്താറുമില്ല. നഗരസഭ ഇടപെട്ട് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത വാഹനം കണ്ടെത്തി നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിൽ ബസ് സർവീസ് തുടങ്ങിയ കാലത്ത് നിർമ്മിച്ചതാണ് പ്ലാമൂട്ടിലെ ബസ് കാത്തിരിപ്പ് കേന്ദ്രം. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സർവോദയം സ്വയം സഹായ സംഘമാണ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. ഏതാനും ദിവസം മുമ്പാണ് ബസ് സ്റ്റോപ്പ് തകർന്നത്. അർധരാത്രിയിൽ അജ്ഞാത വാഹനമിടിച്ചാണ് തകർന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
കാത്തിരിപ്പ് കേന്ദ്രം തകർന്നതോടെ യാത്രക്കാർ മഴയും, വെയിലുമേറ്റ് നിൽക്കേണ്ട സാഹചര്യമാണുള്ളത്. ദീർഘദൂര ബസുകളടക്കം ഇപ്പോൾ ഇവിടെ നിർത്താറുമില്ല. നഗരസഭ ഇടപെട്ട് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത വാഹനം കണ്ടെത്തി നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ