ഇടുക്കി: നിരോധനത്തിന് പിന്നാലെ പ്രതിഷേധ പ്രകടനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. നെടുങ്കണ്ടം ബാലന് പിള്ള സിറ്റിയിലാണ് സംഭവം. പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത ഏഴ് പോപ്പുലര്‍ ഫ്രണ്ട്- ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് കുട്ടികളടക്കം 9 പേര് പ്രകടനത്തില്‍ പങ്കെടുത്തതായാണ് വിവരം.
ഇടുക്കി ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് വ്യക്തമാവുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. അതേസമയം ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Read Latest Local News and Malayalam News
അതേസമയം സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ പൂട്ടി സീല്‍ വയ്ക്കുകയും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്യും. സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണം, റിക്രൂട്ട്മെന്റ്, ക്രമസമാധാനം തകര്‍ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് പോപ്പുലര്‍ ഫ്രണ്ടിനേയും 8 അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്.