കട്ടപ്പന: ഇടുക്കി ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ഇടുക്കി പാക്കേജ് പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 12000 കോടി രൂപയുടെ പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സമഗ്ര വികസനവും സമ്പദ് സമൃദ്ധിയും ലക്ഷ്യമിട്ടുള്ള പാക്കേജിലൂടെ പുതിയ ഇടുക്കിയെ സൃഷ്ടിക്കാമെന്നും ഇടുക്കി പാക്കേജ് വിജയകരമായി നടപ്പിലാക്കാൻ സർക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് അധ്യക്ഷത വഹിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ എം.എല്‍.എമാരായ റോഷി അഗസ്റ്റിന്‍ .ഇ.എസ് ബിജിമോള്‍, എസ്. രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ്, ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് ജോസ് പാലത്തിനാൽ തുടങ്ങിയവര്‍ പങ്കെടുത്തു.
കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് അധ്യക്ഷത വഹിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ എം.എല്‍.എമാരായ റോഷി അഗസ്റ്റിന്‍ .ഇ.എസ് ബിജിമോള്‍, എസ്. രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ്, ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് ജോസ് പാലത്തിനാൽ തുടങ്ങിയവര്‍ പങ്കെടുത്തു.