ആപ്പ്ജില്ല

വീടുകളില്‍ വെള്ളം കയറി, ആശങ്കയില്‍ ജനം, മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ തുറന്നപ്പോള്‍, വീഡിയോ

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 9 ഷട്ടറുകളാണ് നിലവില്‍ തുറന്നിരിക്കുന്നത്. മുന്നറിയിപ്പില്ലാതെ ഇത്തവണ ഷട്ടര്‍ തുറന്നതോടെ ആളുകള്‍ പരിഭ്രാന്തരായി. ഇന്നലെ രാത്രിയാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലെത്തിയത്. 5 ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതവും 4 ഷട്ടറുകള്‍ 30 സെന്‌റീമീറ്റര്‍ വീതവുമാണ് തുറന്നത്.

Lipi 30 Nov 2021, 5:38 pm

ഹൈലൈറ്റ്:

  • മുല്ലപ്പെരിയാറില്‍ 9 ഷട്ടറുകള്‍ തുറന്നു
  • മുന്നറിയിപ്പില്ലാതെ തുറന്നെന്ന് ആക്ഷേപം
  • ജലനിരപ്പ് 142 അടിയില്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!

ഇടുക്കി: മുന്നറിയിപ്പില്ലാതെ എത്തിയ മുല്ലപ്പെരിയാർ നീരൊഴുക്കിൽ പരിഭ്രാന്തരായി തീരദേശ വാസികൾ. അണക്കെട്ടിൽ നീരൊഴുക്ക് ശക്തമായി ജലനിരപ്പ് 142 അടിയായതിനെ തുടർന്ന് ഇന്ന് പുലർച്ചെ മുതൽ തമിഴ്‌നാട് ഷട്ടറുകൾ ഉയർത്തിയിരുന്നു. അഞ്ചു ഷട്ടറുകൾ 60 സെന്റിമീറ്ററും നാലു ഷട്ടറുകൾ 30 സെന്റീ മീറ്ററും വീതമാണ് ഉയർത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി തുറന്നു വിടുന്ന വെള്ളത്തിന്റെ അളവിൽ വർധനവുണ്ടായതോടെ തീരദേശ മേഖലകളിൽ വെള്ളം കയറി. ഷട്ടർ ഉയർത്തുമ്പോൾ ആദ്യം വെള്ളം എത്തുന്ന മേഖലകളായ മഞ്ചുമല, ആറ്റോരം മേഖലകളിലാണ് വെള്ളം ഉയർന്നത്.
ചിന്നമ്മയുടേത് കൊലപാതകം തന്നെ; ഭർത്താവിനെ ചോദ്യം ചെയ്തത് പല വട്ടം, ഒമ്പതാം മാസവും തുമ്പ് തേടി പോലീസ്

ജലനിരപ്പ് കണ്ടാണ് വിവരം അറിയുന്നത്

മുന്നറിയിപ്പൊന്നും ലഭിക്കാതിരുന്നതിനാൽ തുടക്ക മേഖലകളിലെ തീരദേശവാസികളെല്ലാം ജലനിരപ്പ് ഉയർന്നത് കണ്ടാണ് ഷട്ടർ ഉയർത്തിയ വിവരം അറിയുന്നത്. ചപ്പാത്തു മേഖലയിൽ നിലവിലുള്ളതിൽ നിന്നും നാലടിയിലേറെ വെള്ളം ഉയർന്നു. വലിയ മരകക്ഷണങ്ങൾ ഉൾപ്പടെ വെള്ളത്തിലൂടെ ഒഴുക്കുന്ന വിധം നീരൊഴുക്കിൽ വർധനവ് ഉണ്ടായി. എന്നാൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി തീരദേശ മേഖലകളിലൊന്നും ശക്തമായ മഴ ലഭിക്കാതിരുന്നതിനാൽ നീരൊഴുക്ക് കുറഞ്ഞിരുന്നു. അതുകൊണ്ട് മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം കൂടിയ അളവിൽ എത്തിയത് വെള്ളപ്പൊക്കത്തിനിടയാക്കിയില്ല.

അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്കിൽ വർധനവ്

ഇന്നലെ രാത്രിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലെത്തിയത്. തേക്കടി പെരിയാർ ടൈഗർ റിസർവ് ഉൾപ്പടെയുള്ള വനമേഖലകളിൽ ശക്തമായ മഴ ലഭിച്ചതോടെ അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്കിൽ ഗണ്യമായ വർധനവുണ്ടായതാണ് ജലനിരപ്പ് 142 അടിയിലെത്താൻ കാരണം. എന്നാൽ പെരിയാർ തീരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലൊന്നും കാര്യമായ മഴ ലഭിച്ചിരുന്നില്ല.

മുന്നറിയിപ്പ് ലഭിക്കുന്നത് പുലർച്ചെ രണ്ടിന്


ഇന്ന് പുലർച്ചെ രണ്ടിനാണ് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ഡാം തുറക്കുന്നത് സംബന്ധിച്ച് തമിഴ്‌നാടിന്റെ അറിയിപ്പ് ലഭിക്കുന്നത്. തുടർന്ന് മൂന്നു മണിയോടെ ഷട്ടറുകൾ ഉയർത്തുകയും ചെയ്തു. അഞ്ചു ഷട്ടറുകൾ 60 സെന്റീമീറ്ററും നാലു ഷട്ടറുകൾ 30 സെന്റീ മീറ്റർ വീതവുമാണ് തുറന്നത്. ഒടുവിൽ ഉച്ചയ്ക്ക് 12.30 ഓടെ ഒൻപതാമത്തെ ഷട്ടർ താഴ്ത്തി. നിലവിൽ തീരദേശ മേഖലകളിലൊന്നും ആശങ്കാജനകമായ സാഹചര്യം നിലനിൽക്കുന്നില്ല. പെരിയാറ്റിൽ കാര്യമായ നീരാഴുക്ക് ഇല്ലാതിരുന്നതും രണ്ടു മൂന്നു ദിവസമായി ശക്തമായ മഴ ലഭിക്കാത്തതുമാണ് സമാധാന അന്തരീക്ഷത്തിന് കാരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്