തൊടുപുഴ (Idukki): മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് മുത്തച്ഛനെയും പേരക്കുട്ടികളെയും കെഎസ്ആർടിസി ബസ് ജീവനക്കാർ വഴിയിലിറക്കി വിട്ട ശേഷം നിർത്താതെ പോയതായി പരാതി. ഏഴും 13 ഉം വയസുള്ള പെൺകുട്ടികളെയും അവരുടെ മുത്തച്ഛനെയുമാണ് വഴിയിൽ ഇറക്കി വിട്ടതായി പരാതി. ഏലപ്പാറ കെ ചപ്പാത്ത് തേക്കാനത്ത് വീട്ടിൽ വാസുദേവൻ നായർക്കും കൊച്ചുമക്കൾക്കുമാണ് ദുരനുഭവമുണ്ടായത്. സംഭവം ചികിത്സാ ആവശ്യത്തിനായി വരുമ്പോൾ
23 ന് ഏലപ്പാറയിൽ നിന്നും തൊടുപുഴയ്ക്കുള്ള കെഎസ്ആർടിസി ബസിൽ സഞ്ചരിച്ച വാസുദേവൻ നായർ ചികിത്സയുടെ ആവശ്യത്തിന് തൊടുപുഴയിലുള്ള മകളുടെ വീട്ടിലേക്ക് കൊച്ചുമക്കളുമായി വരികയായിരുന്നു. കാഞ്ഞാറിലെത്തിയപ്പോൾ ഇളയ കുട്ടിക്ക് മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. വാഹനം നിർത്തണമെന്ന് കണ്ടക്ടറോട് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ വിസമ്മതിച്ചു. തുടർന്ന് എഴുന്നേറ്റു ചെന്ന് ഡ്രൈവറോട് ഇക്കാര്യം പറഞ്ഞപ്പോൾ അനിഷ്ടം പ്രകടിപ്പിച്ചു.
കുട്ടിക്ക് അസ്വസ്ഥത വർധിച്ചതിനെ തുടർന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോൾ മുട്ടം പള്ളിക്ക് സമീപം ഇവരെ ഇറക്കി ഉടൻ തന്നെ വാഹനം ഓടിച്ചുപോയി. 20 മിനിറ്റിലേറെ വഴിയിൽ കാത്തു നിന്ന ശേഷമാണ് ഇവർക്ക് അടുത്ത വാഹനം ലഭിച്ചത്. ജീവനക്കാർക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്ന് കാണിച്ച് തൊടുപുഴ ഡിടിഒയ്ക്ക് പരാതി നൽകി.
കർശന അന്വേഷണത്തിന് കെഎസ്ആർടിസി
മുത്തച്ഛനെയും പേരക്കുട്ടികളെയും വഴിയിലിറക്കി വിട്ടെന്ന പരാതിയിൽ കർശന അന്വേഷണത്തിനൊരുങ്ങുകയാണ് കെഎസ്ആർടിസി അധികൃതർ. ഇതിന്റെ ഭാഗമായി ഇത്തരം വിഷയങ്ങൾ അന്വേഷിക്കുന്ന എക്‌സിക്യൂട്ടീവ് ഡയറക്ടർ ഓഫ് വിജിലൻസിന് പരാതി കൈമാറിയതായി തൊടുപുഴ ഡിടിഒ എ അജിത് പറഞ്ഞു. കൂടാതെ അന്ന് സർവീസിലുണ്ടായിരുന്ന മൂലമറ്റം ഡിപ്പോയിലെ ജീവനക്കാരോട് അനൗദ്യോഗിക വിശദീകരണം തേടുമെന്നും അദ്ദേഹം അറിയിച്ചു.
ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Idukki News, Idukki KSRTC, KSRTC
23 ന് ഏലപ്പാറയിൽ നിന്നും തൊടുപുഴയ്ക്കുള്ള കെഎസ്ആർടിസി ബസിൽ സഞ്ചരിച്ച വാസുദേവൻ നായർ ചികിത്സയുടെ ആവശ്യത്തിന് തൊടുപുഴയിലുള്ള മകളുടെ വീട്ടിലേക്ക് കൊച്ചുമക്കളുമായി വരികയായിരുന്നു. കാഞ്ഞാറിലെത്തിയപ്പോൾ ഇളയ കുട്ടിക്ക് മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. വാഹനം നിർത്തണമെന്ന് കണ്ടക്ടറോട് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ വിസമ്മതിച്ചു. തുടർന്ന് എഴുന്നേറ്റു ചെന്ന് ഡ്രൈവറോട് ഇക്കാര്യം പറഞ്ഞപ്പോൾ അനിഷ്ടം പ്രകടിപ്പിച്ചു.
കുട്ടിക്ക് അസ്വസ്ഥത വർധിച്ചതിനെ തുടർന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോൾ മുട്ടം പള്ളിക്ക് സമീപം ഇവരെ ഇറക്കി ഉടൻ തന്നെ വാഹനം ഓടിച്ചുപോയി. 20 മിനിറ്റിലേറെ വഴിയിൽ കാത്തു നിന്ന ശേഷമാണ് ഇവർക്ക് അടുത്ത വാഹനം ലഭിച്ചത്. ജീവനക്കാർക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്ന് കാണിച്ച് തൊടുപുഴ ഡിടിഒയ്ക്ക് പരാതി നൽകി.
കർശന അന്വേഷണത്തിന് കെഎസ്ആർടിസി
മുത്തച്ഛനെയും പേരക്കുട്ടികളെയും വഴിയിലിറക്കി വിട്ടെന്ന പരാതിയിൽ കർശന അന്വേഷണത്തിനൊരുങ്ങുകയാണ് കെഎസ്ആർടിസി അധികൃതർ. ഇതിന്റെ ഭാഗമായി ഇത്തരം വിഷയങ്ങൾ അന്വേഷിക്കുന്ന എക്‌സിക്യൂട്ടീവ് ഡയറക്ടർ ഓഫ് വിജിലൻസിന് പരാതി കൈമാറിയതായി തൊടുപുഴ ഡിടിഒ എ അജിത് പറഞ്ഞു. കൂടാതെ അന്ന് സർവീസിലുണ്ടായിരുന്ന മൂലമറ്റം ഡിപ്പോയിലെ ജീവനക്കാരോട് അനൗദ്യോഗിക വിശദീകരണം തേടുമെന്നും അദ്ദേഹം അറിയിച്ചു.
ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Idukki News, Idukki KSRTC, KSRTC