ആപ്പ്ജില്ല

കൊവിഡ് ദുരിതാശ്വാസം; റേഷന്‍ വിതരണത്തില്‍ ക്രമക്കേട്, മൂന്നാറില്‍ റേഷന്‍ കടയുടെ അംഗീകാരം റദ്ദാക്കി

മൊബൈല്‍ ഫോണുകളില്‍ ലഭിച്ച സന്ദേശങ്ങളില്‍ തങ്ങള്‍ സാധനങ്ങള്‍ മുഴുവനായി കൈപ്പറ്റിയെന്ന തരത്തില്‍ അറിയിപ്പ് വരുന്നതായും ആക്ഷേപമുണ്ട്. ഇത്തരം പരാതികള്‍ എല്ലാം പരിശോധിച്ചാണ് ഉദ്യോഗസ്ഥര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്.

Samayam Malayalam 10 Apr 2020, 4:54 pm
ഇടുക്കി: റേഷന്‍ വിതരണത്തില്‍ ക്രമക്കേട് വരുത്തിയതിന് മൂന്നാറില്‍ റേഷന്‍ കടയുടെ അംഗീകാരം താല്‍ക്കാലികമായി റദ്ദ് ചെയ്തു. കൊവിഡ് ദുരിതാശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച റേഷന്‍ വിതരണത്തിലാണ് ക്രമക്കേട് നടന്നത്. മൂന്നാര്‍ കോളനിയിലെ 114-ാംനമ്പര്‍ റേഷന്‍ കടയുടെ അംഗീകാരമാണ് റദ്ദാക്കിയിരിക്കുന്നത്.
Samayam Malayalam Rice
File Photo


Also Read: പച്ചക്കറിയുടെ മറവില്‍ പുകയില ഉല്‍പന്നങ്ങളുടെ കടത്ത്; കാസർകോട് രണ്ട് പേർ പിടിയിൽ

സ്റ്റോക്കില്ലെന്ന പേരില്‍ സര്‍ക്കാര്‍ അനുവദിച്ച അളവില്‍ കടയുടമ അരി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന പരാതി. പരാതി വ്യാപകമായതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കടയില്‍ പരിശോധന നടത്തുകയും കാര്‍ഡുടമകളുടെ ആക്ഷേപം നേരിട്ട് കേള്‍ക്കുകയും ചെയ്തു.

Also Read: കൊറോണ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി തൃശൂര്‍ മൃഗശാല

അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ കടയില്‍ നിന്നും നാനൂറ് കിലോയിലധികം അരി ഉദ്യോഗസ്ഥര്‍ അധികമായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സംഭവം സംബന്ധിച്ച് റേഷന്‍ കടയുടമയോട് വിശദീകരണം തേടിയിരുന്നെങ്കിലും ലഭിച്ച വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ദേവികുളം താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു.

Also Read: ലോക്ക് ഡൗണില്‍ അനാവശ്യ യാത്ര; ചോദ്യം ചെയ്ത വനിത പോലീസിന് നേരെ പരാക്രമം, കൊല്ലത്ത് യുവാവ് പിടിയില്‍!

മൊബൈല്‍ ഫോണുകളില്‍ ലഭിച്ച സന്ദേശങ്ങളില്‍ തങ്ങള്‍ സാധനങ്ങള്‍ മുഴുവനായി കൈപ്പറ്റിയെന്ന തരത്തില്‍ അറിയിപ്പ് വരുന്നതായും ആക്ഷേപമുണ്ട്. ഇത്തരം പരാതികള്‍ എല്ലാം പരിശോധിച്ചാണ് ഉദ്യോഗസ്ഥര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. താല്‍ക്കാലികമായാണ് റേഷന്‍ കടയുടെ അംഗീകാരം റദ്ദാക്കിയത്. റേഷന്‍ വിതരണം തടസ്സപെടാതിരിക്കാന്‍ ബദല്‍ മാര്‍ഗം ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്