ആപ്പ്ജില്ല

മൂന്ന് ദിവസത്തിനുള്ളില്‍ 52 കൊവിഡ് കേസുകള്‍... ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു, കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ എണ്ണം കൂട്ടി!

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിലുണ്ടായ രോഗ വര്‍ദ്ധനവിനെ തുടര്‍ന്ന് പുതിയ കണ്ടെയിന്‍മെന്‍റ് സോണുകളും ജില്ലയില്‍ പ്രഖ്യാപിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ 11,14 വാര്‍ഡുകളില്‍ പൂര്‍ണ ലോക് ഡൗണ്‍ ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

| Edited by Samayam Desk | Lipi 11 Jul 2020, 3:06 pm
ഇടുക്കി: തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളായി ഇടുക്കിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 52 കൊവിഡ് കേസുകളാണ്. കൊവിഡ് കേസുകളുടെ എണ്ണം നൂറിനോട് അടുത്തതും ഉറവിടം അറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൊവിഡ് രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ജില്ലയില്‍ പരിശോധനകളും നിയന്ത്രണങ്ങളും കര്‍ശനമാക്കി.
Samayam Malayalam Idukki Town


Also Read: കടലിൽ വള്ളമിറക്കിയാൽ പിടിച്ചെടുക്കും; കൊല്ലത്ത്‌ തീരദേശത്തെ മത്സ്യവിപണനവും നിരോധിച്ചു

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിലുണ്ടായ രോഗ വര്‍ദ്ധനവിനെ തുടര്‍ന്ന് പുതിയ കണ്ടെയിന്‍മെന്‍റ് സോണുകളും ജില്ലയില്‍ പ്രഖ്യാപിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ 11,14 വാര്‍ഡുകളില്‍ പൂര്‍ണ ലോക് ഡൗണ്‍ ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നഗര, ഗ്രാമ പ്രദേശങ്ങളിലടക്കം റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തുകയുണ്ടായി. കടകളില്‍ കൈകഴുകുന്നതിനുള്ള ക്രമീകരണങ്ങള്‍, സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

Also Read: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഇന്നലെ മരിച്ചയാൾക്ക് രോഗം സ്ഥിരീകരിച്ചു

ജില്ലയിലെ ചിലയിടങ്ങളില്‍ ബസ് സര്‍വ്വീസുകളും കുറച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പോലിസ് നടത്തിയ പരിശോധനയില്‍ കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിന് 59 പേര്‍ക്കെതിരേ കേസെടുത്തിരുന്നു.നിയന്ത്രങ്ങള്‍ ലംഘിച്ചതിന് അഞ്ചുപേര്‍ക്കെതിരേ കേസെടുത്ത് 5000 രൂപ പിഴയും ഈടാക്കി. മാസ്‌ക് ധരിക്കാത്തതിന് 54 പേര്‍ക്കതെിരെയും കേസെടുത്തു. വരും ദിവസങ്ങളിലും ഈ പരിശോധനകള്‍ ജില്ലയില്‍ തുടരും. പുതിയ കണക്കുകള്‍ കൂടി വരുന്നതോടെ വരും മണിക്കൂറുകളില്‍തന്നെ കൊവിഡ് രോഗികളുടെ എണ്ണം നൂറിനുമുകളിലേക്ക് ഉയരും എന്നതാണ് മറ്റൊരു വസ്തുത.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്