ഇടുക്കി: "അരി " പ്രിയനായ കാട്ടുക്കൊമ്പൻ അരിക്കൊമ്പനെ കുടുക്കാൻ അരിയിൽ തന്നെ കെണിയൊരുക്കി ദൗത്യസംഘം. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാൻ അരി ആയുധമാക്കാൻ അധികൃതർ. ഡമ്മി റേഷൻ കട ഒരുക്കിയാവും ആനയെ ആകർഷിക്കുക. ആനയെ മയക്കുവെടിവച്ച് പിടികൂടുന്നതിനായി ആദ്യ ദൗത്യസംഘം വയനാട്ടിൽ നിന്നും ഇടുക്കിയിൽ എത്തി. വിക്രം എന്ന കുങ്കിയാനയുമായിട്ടാണ് സംഘം എത്തിയത്.
അരി കൊമ്പൻ തകർത്ത വീട്ടിൽ റേഷൻ കട ഒരുക്കും
മുന്നൊരുക്കം അവസാന ഘട്ടത്തിൽ
അരിക്കൊമ്പനെ പിടികൂടി ആന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള മുന്നൊരുക്കം അവസാനഘട്ടത്തിലാണ്. സജ്ജമാക്കിയിരിക്കുന്ന റേഷൻ കടയിലേക്ക് അരിക്കൊമ്പൻ എത്തിയാൽ മയക്കുവെടിവച്ചശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടുകയാണ് ലക്ഷ്യം. വരും ദിവസങ്ങളിലായി കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ കുങ്കിയാനകളെയും മുത്തങ്ങ ആനപ്പന്തിയിൽ നിന്നും ദൗത്യത്തിനായി കൊണ്ടുപോകും. രണ്ട് ലോറികളിൽ ഒരെണ്ണം കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടതിനാൽ ചില സാങ്കേതിക തടസ്സങ്ങളുണ്ടായി. അടുത്ത ദിവസം തന്നെ വാഹനത്തിൽ രണ്ടാമത്തെ കുങ്കിയാനയേയും ഇടുക്കിയിലെത്തിക്കും. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് കുങ്കിയാനകളെ ഇടുക്കിയിലെത്തിക്കുന്നത്.
ഇടുക്കി ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News