ആപ്പ്ജില്ല

വേനൽ വറുതിയിൽ വരണ്ടുണങ്ങി ഏലത്തോട്ടങ്ങൾ; ജലക്ഷാമത്തിൽ വലഞ്ഞ് കർഷകർ

നിലവില്‍ എലക്കായ്ക്ക് വില ഉയര്‍ന്നതോടെ വരും വര്‍ഷത്തിലെങ്കിലും മികച്ച വിളവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. കടം വാങ്ങിയും വന്‍തുക മുടക്കി പച്ചനെറ്റ് വലിച്ചുകെട്ടിയുമാണ് കര്‍ഷകർ വേനൽ ചൂടിനെ പ്രതിരോധിക്കുന്നത്.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 14 Mar 2023, 1:18 pm

ഹൈലൈറ്റ്:

  • വേനല്‍ കടുത്തതോടെ കാര്‍ഷികമേഖല ആകെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്
  • ഇതില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി ഏറ്റുവാങ്ങുന്നത് ഏലം മേഖലയാണ്
  • ഏലച്ചെടികള്‍ക്ക് മുപ്പത് ശതമാനത്തോളം തണലും തണുപ്പും എപ്പോളും ആവശ്യമാണ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
ഇടുക്കി: കടുത്ത വേനൽ വറുതിയിൽ ഏലച്ചെടികൾക്ക് സംരക്ഷണമൊരുക്കാൻ പ്രയാസപ്പെട്ട് കർഷകർ. വേനൽ ചൂടിനൊപ്പം ജലക്ഷാമം കൂടി രൂക്ഷമായതോടെ തോട്ടങ്ങൾ നനച്ചും സംരക്ഷിച്ച് പോകാനാവാത്ത സ്ഥിതിയാണ്. ഇതോടൊപ്പം ശക്തമായ വേനല്‍ ചൂടില്‍ ഏലച്ചെടികള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങിയതോടെ വന്‍ തുക മുടക്കി ചെറുകിട കര്‍ഷകര്‍ പച്ച നെറ്റുകള്‍ വാങ്ങി വലിച്ചു കെട്ടി തണല്‍ തീര്‍ക്കുകയാണ്. കാലങ്ങളായി വില തകർച്ചയിൽ തുടരുന്ന ഏലത്തിന് അടുത്തിടെയായി നേരിയ പുരോഗതി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എങ്ങനെയും ഏലത്തെ സംരക്ഷിക്കാതിരിക്കാനുമാകുന്നില്ല.
Also Read: ഫ്രൈഡ് ചിക്കന്‍ ഓര്‍ഡര്‍ ചെയ്തു, കഴിക്കുന്നതിനിടെ പുഴുവിനെ കിട്ടി; റസ്റ്റോറന്‍റ് അടച്ചുപൂട്ടി

വേനല്‍ കടുത്തതോടെ കാര്‍ഷികമേഖല ആകെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി ഏറ്റുവാങ്ങുന്നത് ഏലം മേഖലയാണ്. ഏലച്ചെടികള്‍ക്ക് മുപ്പത് ശതമാനത്തോളം തണലും തണുപ്പും എപ്പോളും ആവശ്യമാണ്. എന്നാല്‍, വേനല്‍ ചൂടിന്‍റെ കാഠിന്യമേറി നീരുറവകളടക്കം വറ്റി വരണ്ട് ജല ലഭ്യത ഇല്ലാതായതോടെ ഏലച്ചെടികളുടെ പരിപാലനവും പ്രതിസന്ധിയിലായി. ചെടികള്‍ കരിഞ്ഞുണങ്ങി തുടങ്ങിയതോടെ പച്ച നെറ്റുകള്‍ വിലകൊടുത്ത് കര്‍ഷകര്‍ കൃഷിയിടത്തില്‍ തണല്‍ തീര്‍ക്കുകയാണ്.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

നനവ് എത്തിക്കാൻ കഴിയാത്തതിനാല്‍ വളപ്രയോഗവും പരിപാലനവും നിലച്ചു. ഇതോടെ പലവിധ രോഗങ്ങളും ഏലച്ചെടികള്‍ക്ക് വ്യാപകമാകുന്നുണ്ട്. കടുത്ത പ്രതിസന്ധി നേരിടുമ്പോഴും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏലം കൃഷിയെ നിലനിര്‍ത്തുന്നതിന് വേണ്ട ഒരുവിധ സഹായവും നല്‍കുന്നില്ലെന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട്. നിലവില്‍ എലക്കായ്ക്ക് വില ഉയര്‍ന്ന് തുടങ്ങിയതോടെ വരും വര്‍ഷത്തിലെങ്കിലും മികച്ച വിളവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കടം വാങ്ങിയും വന്‍തുക മുടക്കി പച്ചനെറ്റ് വലിച്ചുകെട്ടി കര്‍ഷകർ വേനൽ ചൂടിനെ പ്രതിരോധിക്കുന്നത്.

Also Read: കേരളത്തില്‍ 'ആസിഡ് മഴ'യ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ജാഗ്രത; തീ അണച്ചിട്ടും രക്ഷയില്ലാതെ കൊച്ചി

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്