ആപ്പ്ജില്ല

കാന്തല്ലൂർ ഗ്രാമപഞ്ചായത്തിനെതിരെ പരാതി നൽകി; കരാറുകാരന് പിഴ വിധിച്ച് ഹൈക്കോടതി

കരാറുകാരന് പഞ്ചായത്തിലെ ടെൻഡർ ലഭിക്കാതിരുന്നതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കരാറുകാരൻ ടെൻഡർ സമർപ്പിച്ചത് സമയപരിധി അവസാനിച്ച ശേഷമായിരുന്നു

Lipi 13 Sept 2020, 3:15 pm
കാന്തല്ലൂര്‍: കാന്തലൂര്‍ പഞ്ചായത്തിനെതിരേ പരാതി നല്‍കിയതിന് കരാറുകാരന് ലക്ഷം രൂപ പിഴ വിധിച്ച് ഹൈക്കോടതി. കാന്തല്ലൂര്‍ പഞ്ചായത്തിലെ 2019-20 സാമ്പത്തിക വര്‍ഷത്തിലെ ടെന്‍ഡര്‍ നടപടികളില്‍ അഴിമതിയുണ്ടെന്നാരോപിച്ച് നല്‍കിയ പരാതിയിലാണ് നടപടിയെടുത്തിരിക്കുന്നത്.
Samayam Malayalam kanthalloor panchayat
കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്

മറയൂര്‍ ഏദന്‍ കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് പിഴ ലഭിച്ചത്. പരാതിക്കാരന്‍ ഉള്‍പ്പെടെ ഒട്ടേറെയാളുകള്‍ പഞ്ചായത്തില്‍ കരാര്‍ നടപടിയില്‍ പങ്കെടുത്തിരുന്നു.

Also Read: മറയൂരില്‍ ആദിവാസി യുവതി കൊല്ലപ്പെട്ട സംഭവം; മുഖ്യ ആസൂത്രികന്‍ അറസ്റ്റില്‍

പരാതിക്കാരന്‍ സമയം കഴിഞ്ഞ് ടെന്‍ഡര്‍ സമര്‍പ്പിച്ചതിനാല്‍ അത് ഒഴിവാക്കി. തന്റെ ടെന്‍ഡര്‍ കൂടി പരിഗണിക്കണമെന്നാവശ്യവുമായി പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. കാന്തല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി, ഭരണസമിതി, ടെന്‍ഡറില്‍ പങ്കെടുത്ത മറ്റുസ്ഥാപനങ്ങള്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് കേസ് നല്‍കിത്. എന്നാല്‍ പരാതിക്കാരന്‍ കൃത്യ സമയത്ത് ടെന്‍ഡര്‍ നല്കിയില്ലെന്ന് തെളിഞ്ഞതോടെ കോടതി പിഴ വിധിക്കുകയായിരുന്നു.

Also Read: കൊവിഡ് ബാധിതർ കുതിക്കുന്നു; മൂന്നാറില്‍ ആൻ്റിജൻ പരിശോധന ഉടൻ

പരാതിക്കാരന്റെ വാദം കോടതി തള്ളി. വസ്തു മറച്ചുവച്ച് തെറ്റിദ്ധരിപ്പിച്ചതായും കോടതി കണ്ടെത്തി. കോടതിയുടെയും പഞ്ചായത്തിന്റെയും വിലയേറിയ സമയം നഷ്ടപ്പെടുത്തിയതിനാണ് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്. മൂന്നാഴ്ചയ്ക്കുള്ളില്‍ ലക്ഷം രൂപ പരാതിക്കാരന്‍ പഞ്ചായത്തില്‍ അടയ്ക്കണമെന്നും ടെന്‍ഡര്‍ തുക അടയ്ക്കാതിരുന്നതിനാല്‍ ജി.എസ്.ടി. ചേര്‍ത്ത് അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴ തുക കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കണമെന്ന് പഞ്ചായത്തിന് ഹൈക്കോടതി നിര്‍ദേശം നല്കി.

ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്