ആപ്പ്ജില്ല

ലോക്ക് ഡൗണ്‍; ഹോംമെയ്ഡ് ചോക്ക്‌ളേറ്റ് വില്‍പ്പനക്കാരും സ്‌പൈസസ് സ്ഥാപനങ്ങളും പ്രതിസന്ധിയില്‍!

പല ഹോംമെയിഡ് ചോക്ലേറ്റ് സ്ഥാപനങ്ങളും അതൊടൊപ്പംതന്നെ പ്രവര്‍ത്തിക്കുന്ന സ്‌പൈസസ് കേന്ദ്രങ്ങളും പ്രവര്‍ത്തനം അവസാനിപ്പിച്ച് വില്‍പ്പനക്കായി പലചരക്ക് സാധനങ്ങള്‍ എത്തിച്ച് കഴിഞ്ഞു.

Samayam Malayalam 27 May 2020, 5:26 pm
മൂന്നാര്‍ : ലോക്ക് ഡൗണ്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെത്തി തുടങ്ങാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. മൂന്നാറിലേക്കടക്കം വിനോദ സഞ്ചാരികളുടെ വരവു നിലച്ചതോടെ പ്രതിസന്ധിയിലായത് ഈ മേഖലകളെമാത്രം ആശ്രയിച്ച് ജീവിക്കുന്ന വഴിയോര കച്ചവടക്കാരാണ്. ഇതില്‍ എടുത്തു പറയേണ്ട ഒരു വിഭാഗം ആളുകളാണ് ഹോംമെയ്ഡ് ചോക്കളേറ്റ് വില്‍പ്പനക്കാരും സ്‌പൈസസ് സ്ഥാപനങ്ങളുടെ ഉടമകളും.
Samayam Malayalam Home made chocolate sellers


Also Read: സൂരജിന്റെ കൂടുതല്‍ തട്ടിപ്പ് കഥകള്‍ പുറത്ത്; തുണയായത് ഉത്രയുടെ കുടുംബം

മൂന്നാറിലെത്തുന്നവരില്‍ വലിയൊരു ശതമാനം ആളുകളും ഹോംമെയ്ഡ് ചോക്ക്‌ളേറ്റുകളും സ്‌പൈസസ് ഉല്‍പ്പനങ്ങളും വാങ്ങിയാണ് മടങ്ങുന്നത്. എന്നാല്‍ സഞ്ചാരികള്‍ എത്താതായതോടെ വലിയ നഷ്ടമാണ് കച്ചവടക്കാര്‍ക്ക് സംഭവിച്ചിട്ടുള്ളത്. പല ഹോംമെയിഡ് ചോക്ലേറ്റ് സ്ഥാപനങ്ങളും അതൊടൊപ്പംതന്നെ പ്രവര്‍ത്തിക്കുന്ന സ്‌പൈസസ് കേന്ദ്രങ്ങളും പ്രവര്‍ത്തനം അവസാനിപ്പിച്ച് വില്‍പ്പനക്കായി പലചരക്ക് സാധനങ്ങള്‍ എത്തിച്ച് കഴിഞ്ഞു. സമീപകാലത്തെങ്ങും നേരിടാത്ത വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മൂന്നാറിലെ വ്യാപാരികള്‍ പറയുന്നു.

Also Read: വിഷപ്പാമ്പിനെ വാങ്ങാൻ ചെലവാക്കിയത് 17000 രൂപ; ഉത്രയെ പീഡിപ്പിച്ചിരുന്നെന്ന് സൂരജ്: കുറ്റസമ്മതമൊഴി പുറത്ത്

സമ്പൂര്‍ണ്ണ അടച്ചിടല്‍ ആരംഭിച്ചിട്ട് രണ്ട് മാസമാകുമ്പോള്‍ കൊവിഡ് കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് വ്യാപാരികള്‍ കടന്നു പോകുന്നത്. ഏപ്രില്‍,മെയ് മാസങ്ങളില്‍ മൂന്നാറിലുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് പലരും സ്ഥാപനങ്ങളില്‍ ചോക്ലേറ്റ് അധികമായി സംഭരിച്ച് വച്ചിരുന്നു.സ്ഥാപനങ്ങള്‍ക്ക് പൂട്ടു വീഴുകയും സഞ്ചാരികള്‍ എത്താതാവുകയും ചെയ്തതോടെ ചോക്ലേറ്റുകള്‍ അത്രയും ഉപയോഗ ശൂന്യമായി തീര്‍ന്നുവെന്നും നിലവിലെ സാഹചര്യത്തില്‍ അവ വെറുതെ നശിപ്പിച്ച് കളയുക മാത്രമെ വഴിയുള്ളൂവെന്നും കടയുടമകള്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്