ആപ്പ്ജില്ല

മലമുകളിൽ നിന്നും ഉഗ്രശബ്ദത്തോടെ ഉരുൾപ്പൊട്ടി; സോമൻ്റെ വീട് പൂർണമായി ഇല്ലാതായി, വീട് ഇരുന്ന ഭാഗത്ത് അവശേഷിക്കുന്നത് വലിയ പാറക്കലുകൾ

കാണാതയവർക്കായി തെരച്ചിൽ തുടരുകയാണ്. പോലീസും ഫർഫോഴ്സ് സംഘവും സ്ഥലത്തെത്തി. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നത്. വിവരമറിഞ്ഞ് എത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്

Samayam Malayalam 29 Aug 2022, 12:47 pm
ഇടുക്കി: മലമുകളിൽ നിന്നും ഉഗ്രശബ്ദത്തോടെ ഉരുൾപ്പൊട്ടി എത്തിയ മലവെള്ളത്തിൽ ഒലിച്ചു പോയത് നാലംഗ കുടുംബത്തിൻ്റെ സ്വപ്നങ്ങൾ. തൊടുപുഴ കാഞ്ഞാർ കുടയത്തൂരിലെ സോമൻ്റെ വീടാണ് ഉരുൾ പൊട്ടലിൽ ഒലിച്ച് പോയത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെയാണ് പ്രദേശത്തെ ഞെട്ടിച്ച് ഉരുൾ പൊട്ടിയത്.
Samayam Malayalam idukki landslide latest news in thodupuzha kudayathur
മലമുകളിൽ നിന്നും ഉഗ്രശബ്ദത്തോടെ ഉരുൾപ്പൊട്ടി; സോമൻ്റെ വീട് പൂർണമായി ഇല്ലാതായി, വീട് ഇരുന്ന ഭാഗത്ത് അവശേഷിക്കുന്നത് വലിയ പാറക്കലുകൾ


ഉരുൾ പൊട്ടലിൽ തകർന്നത് സോമൻ്റെ വീട്

തൊടുപുഴ കാഞ്ഞാർ കുടയത്തൂരിലാണ് അഞ്ചംഗ കുടുംബം താമസിച്ചിരുന്ന വീട് ഉരുൾ പൊട്ടലിൽ തകർന്നത്. സംഗമം കവലയ്ക്ക് സമീപം ചിറ്റടിച്ചാലിൽ സോമൻ, മാതാവ് തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമി, ഇവരുടെ മകൻ ആദിദേവ് എന്നിവരുടങ്ങുന്ന കുടുംബം പൂർണമായും മണ്ണിനടിയിൽപ്പെടുകയായിരുന്നു. അഞ്ചു വയസുകാരൻ്റെ ഉൾപ്പെടെ മുന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ആദ്യം സോമന്റെ മാതാവ് തങ്കമ്മയുടെയും (70), ഏഴരയോടെ കൊച്ചുമകൻ ആദിദേവിന്റെയും (5) മൃതദേഹം കണ്ടെത്തി. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.

മലമുകളിൽ നിന്ന് ഉഗ്രശബ്ദത്തോടെ ഉരുൾപ്പൊട്ടി

മലമുകളിൽ നിന്നും ഉഗ്രശബ്ദത്തോടെ ഉരുൾപ്പൊട്ടി എത്തിയതോടെ സോമന്റെ വീട് പൂർണമായും ഇല്ലാതായി. ഞായറാഴ്ച രാത്രി 10.30 മുതൽ പ്രദേശത്ത് കനത്ത മഴ ആരംഭിച്ചിരുന്നു. രാത്രി വൈകിയും മഴ തുടർന്നു. പുലർച്ചെ രണ്ടരയോടെ ഉഗ്രബ്ദത്തോടെ സോമൻ്റെ വീടിന് മുകളിലെ മലയിൽ ഉരുൾ പൊട്ടുകയായിരുന്നു. ഉരുൾ പൊട്ടലിൽ സോമന്റെ വീട് പൂർണമായും ഇല്ലാതായി. വലിയ പാറക്കല്ലുകളും ചെളിയും മണ്ണും വെള്ളവും മാത്രമാണ് സോമൻ്റെ വീട് സ്ഥിതി ചെയ്ത സ്ഥലത്ത് അവശേഷിക്കുന്നത്.

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

കാണാതയവർക്കായി തെരച്ചിൽ തുടരുകയാണ്. പോലീസും ഫർഫോഴ്സ് സംഘവും സ്ഥലത്തെത്തി. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നത്. വിവരമറിഞ്ഞ് എത്തിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂലറ്റം, തൊടുപുഴ എന്നിവിടങ്ങളിലെ ഫയർ ഫോഴ്സ് അംഗങ്ങളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. റവന്യു മന്ത്രി കെ. രാജൻ പത്ത് മുപ്പതോടെ സംഭവസ്ഥലം സന്ദർശിക്കും. വീട് പൂർണമായും ഒലിച്ചു പോയ നിലയിലാണ്. വിവരം അറിഞ്ഞ ഉടനെ സംഭവസ്ഥലത്തേക്ക് തിരിച്ചുവെന്നും ജില്ല ഭരണകൂടവുമായി ബന്ധപ്പെട്ട്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ

പുലർച്ചെയോടെ വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ വ്യക്തമാക്കി. ഓടിയെത്തിയപ്പോഴേക്ക് വീട് പൂർണമായി ഒലിച്ച് പോയിരുന്നു. ഉരുൾ പൊട്ടി എത്തിയ മണ്ണും കല്ലും വെള്ളത്തിനൊപ്പം ഒരു വശത്തേക്കാണ് എത്തിയത്. ഈ ഭാഗത്ത് മറ്റ് വീടുകൾ ഇല്ലാതിരുന്നത് അപകടത്തിൻ്റെ തീവ്രത കുറച്ചു. ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്തത്. സോമൻ്റെ വീടിൻ്റെ സമീപത്തായി നിരവധി വീടുകളുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ആളുകളെ ഇവിടെ നിന്നും മാറ്റി താമസിപ്പിക്കാനുള്ള ഒരുക്കങ്ങൾ അധികൃതർ ആരംഭിച്ചു. ഉരുൾ പൊട്ടലുണ്ടായ സ്ഥലത്ത് മുൻപ് സമാനമായ സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്