ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയതിനു പിന്നിൽ താനല്ലെന്ന് എം എം മണി എംഎൽഎ. റവന്യൂ വകുപ്പ് നോട്ടീസ് കൊടുത്തെങ്കിൽ അതിൻ്റെ പിന്നിൽ താനാണെന്ന് രാജേന്ദ്രൻ പറഞ്ഞത് ശുദ്ധ അസംബന്ധവും പോക്രിത്തരവുമാണ്. അയാൾ അവിടെ കയ്യേറിയോ ഇല്ലയോ എന്ന് റവന്യൂ വകുപ്പും അധികൃതരുമാണ് തീരുമാനിക്കേണ്ടതെന്നും എം എം മണി പറഞ്ഞു. പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയോ എന്ന് അയാളും റവന്യൂ വകുപ്പും കൂടി തീരുമാനിക്കേണ്ട കാര്യമാണ്. അതിലൊന്നും തനിക്ക് താൽപര്യമില്ല. രാജേന്ദ്രൻ കുടിക്കുന്ന വെള്ളത്തിൽ മോശം പണിയാണ് കാണിച്ചത്. രാജേന്ദ്രൻ അവിടെ താമസിക്കുന്നതിന് നോട്ടീസ് കൊടുക്കുന്ന നാലാംതരം പണിയൊന്നും എം എം മണിയുടെ പണിയല്ല. അങ്ങനെ അവൻ പറഞ്ഞാൽ അത് അവൻ്റെ
വർഗസ്വഭാവമാണെന്നും എം എം മണി കുറ്റപ്പെടുത്തി.
വീട് സ്ഥിതി ചെയ്യുന്ന ഭൂമി ഒഴിയണമെന്ന് കാട്ടി റവന്യൂ വകുപ്പ് ആണ് എസ് രാജേന്ദ്രന് നോട്ടീസ് നൽകിയത്. രാജേന്ദ്രൻ താമസിക്കുന്ന മൂന്നാർ ഇക്കാ നഗറിലെ ഭൂമി പുറമ്പോക്ക് ആയതിനാൽ ഏഴ് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാണ് നോട്ടീസിൽ പറയുന്നത്. ദേവികുളം സബ് കളക്ടറുടെ നിർദേശപ്രകാരം മൂന്നാർ വില്ലേജ് ഓഫീസർ ആണ് രാജേന്ദ്രന് നോട്ടീസ് നൽകിയത്. ഒഴിഞ്ഞുപോയില്ലെങ്കിൽ ബലമായി ഒഴിപ്പിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
വീട് ഒഴിയണമെന്ന് കാട്ടി നോട്ടീസ് അയച്ചതിനു പിന്നിൽ എം എം മണിയാണെന്ന് എസ് രാജേന്ദ്രൻ ആരോപിച്ചു. നടപടിക്ക് പിന്നിൽ ഗുഢാലോചന ഉണ്ട്. ഹൈക്കോടതിയെ സമീപിച്ചു. ഒഴിഞ്ഞുപോകാൻ ഉദ്ദേശിക്കുന്നില്ല, നിയമപരമായി നേരിടാനാണ് തീരുമാനം. ഹൈക്കോടതിയും സർക്കാരും പറയുന്നതിൽ നിന്ന് വിപരീത നിലപാടാണ് സബ് കളക്ടർ സ്വീകരിച്ചിട്ടുള്ളത്. 2017 ലെ സർവകക്ഷി യോഗത്തിൽ 10 സെൻ്റ് ഭൂമിക്കു താഴെയുള്ള ആളുകൾ പട്ടയമില്ലെങ്കിലും താമസിക്കട്ടെയെന്നു തീരുമാനമെടുത്തിരുന്നുവെന്നും രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.
ഇടുക്കി ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഏഴ് ദിവസത്തിനകം ഒഴിയണമെന്ന് പറയുന്നതിനു പിന്നിൽ വെറും ഒരു സബ് കളക്ടറുടെ ചിന്താശക്തി മാത്രമല്ല. കഴിഞ്ഞ ഒരു വർഷമായി തന്നോട് സ്വീകരിക്കുന്ന സമീപനം കാണുമ്പോൾ ഇപ്പോഴത്തെ നടപടിക്കു പിന്നിലും ഗുഢാലോചന ഉണ്ടെന്ന് തോന്നിപ്പോകും. ചില ആളുകളുടെ നിർദേശങ്ങളെ തുടർന്ന് ഉദ്യോഗസ്ഥന്മാരാണ് സബ് കളക്ടറെ ഉപദേശിക്കുന്നത്. ഇതുകൊണ്ടൊന്നും പേടിച്ച് നാടുവിടാൻ ഉദ്ദേശിക്കുന്നില്ലെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കി.
Read Latest Local News and Malayalam News
വർഗസ്വഭാവമാണെന്നും എം എം മണി കുറ്റപ്പെടുത്തി.
വീട് സ്ഥിതി ചെയ്യുന്ന ഭൂമി ഒഴിയണമെന്ന് കാട്ടി റവന്യൂ വകുപ്പ് ആണ് എസ് രാജേന്ദ്രന് നോട്ടീസ് നൽകിയത്. രാജേന്ദ്രൻ താമസിക്കുന്ന മൂന്നാർ ഇക്കാ നഗറിലെ ഭൂമി പുറമ്പോക്ക് ആയതിനാൽ ഏഴ് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാണ് നോട്ടീസിൽ പറയുന്നത്. ദേവികുളം സബ് കളക്ടറുടെ നിർദേശപ്രകാരം മൂന്നാർ വില്ലേജ് ഓഫീസർ ആണ് രാജേന്ദ്രന് നോട്ടീസ് നൽകിയത്. ഒഴിഞ്ഞുപോയില്ലെങ്കിൽ ബലമായി ഒഴിപ്പിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
വീട് ഒഴിയണമെന്ന് കാട്ടി നോട്ടീസ് അയച്ചതിനു പിന്നിൽ എം എം മണിയാണെന്ന് എസ് രാജേന്ദ്രൻ ആരോപിച്ചു. നടപടിക്ക് പിന്നിൽ ഗുഢാലോചന ഉണ്ട്. ഹൈക്കോടതിയെ സമീപിച്ചു. ഒഴിഞ്ഞുപോകാൻ ഉദ്ദേശിക്കുന്നില്ല, നിയമപരമായി നേരിടാനാണ് തീരുമാനം. ഹൈക്കോടതിയും സർക്കാരും പറയുന്നതിൽ നിന്ന് വിപരീത നിലപാടാണ് സബ് കളക്ടർ സ്വീകരിച്ചിട്ടുള്ളത്. 2017 ലെ സർവകക്ഷി യോഗത്തിൽ 10 സെൻ്റ് ഭൂമിക്കു താഴെയുള്ള ആളുകൾ പട്ടയമില്ലെങ്കിലും താമസിക്കട്ടെയെന്നു തീരുമാനമെടുത്തിരുന്നുവെന്നും രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.
ഇടുക്കി ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഏഴ് ദിവസത്തിനകം ഒഴിയണമെന്ന് പറയുന്നതിനു പിന്നിൽ വെറും ഒരു സബ് കളക്ടറുടെ ചിന്താശക്തി മാത്രമല്ല. കഴിഞ്ഞ ഒരു വർഷമായി തന്നോട് സ്വീകരിക്കുന്ന സമീപനം കാണുമ്പോൾ ഇപ്പോഴത്തെ നടപടിക്കു പിന്നിലും ഗുഢാലോചന ഉണ്ടെന്ന് തോന്നിപ്പോകും. ചില ആളുകളുടെ നിർദേശങ്ങളെ തുടർന്ന് ഉദ്യോഗസ്ഥന്മാരാണ് സബ് കളക്ടറെ ഉപദേശിക്കുന്നത്. ഇതുകൊണ്ടൊന്നും പേടിച്ച് നാടുവിടാൻ ഉദ്ദേശിക്കുന്നില്ലെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കി.
Read Latest Local News and Malayalam News