ആപ്പ്ജില്ല

മൂന്നാറില്‍ യുവാവിന് ഷോക്കേറ്റ സംഭവം: ഒരു ബനിയന്‍ വരുത്തിയ വിന.. കുറ്റം ആരുടേത്?

മൂന്നാറില്‍ കൊവിഡ്‌ കാലത്ത് തിരക്ക് വളരെക്കുറവാണെങ്കിലും പല ലോഡ്ജുകളിലും ക്വാറന്റൈനിലടക്കം ആളുകള്‍ കഴിയുന്നുണ്ട്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടങ്ങളാണ് മൂന്നാറിലുള്ളത്.

| Edited by Samayam Desk | Lipi 3 Oct 2020, 4:56 pm


മൂന്നാര്‍ : ലോഡ്ജില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവിന് ഉണങ്ങിയ വസ്ത്രങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ ഷോക്കേറ്റ സംഭവത്തില്‍ കുറ്റം ആരുടേതാണ് ? ലോഡ്ജിനു മുന്‍വശത്തുകൂടി കടന്നു പോകുന്ന വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിക്കാത്തതാണോ അപകടത്തിനു കാരണമായത്. കുറ്റം ആരുടേതാണ് എന്നതാണ് ഇവിടെ ഉയര്‍ന്നുവന്ന പ്രധാന ചോദ്യം. ഷോക്കേറ്റ യുവാവിനെ ആദ്യം ആരും ശ്രദ്ധിച്ചില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ ആരുടെ ഭാഗത്താണ് വീഴ്ചയെന്നും പരിശോധിക്കേണ്ടതുണ്ട്.

കാറ്റില്‍ പറന്നുപോയ ബനിയന്‍ എടുക്കാനുള്ള ശ്രമമായിരുന്നു അപകടത്തിന് കാരണമായതെന്നാണ് നിഗമനം. എന്നാല്‍ വൈദ്യുതാഘാതമേല്‍ക്കുന്നതിനുള്ള കൂടുതല്‍ കാരണങ്ങളിലേക്ക് കടക്കുമ്പോള്‍ വൈദ്യുതി ലൈനുകളോ ചേര്‍ന്നു നിലക്കൊള്ളുന്ന കെട്ടിടങ്ങള്‍ മൂന്നാറില്‍ നിരവധിയുണ്ടെന്നതാണ് വാസ്തവം. മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങളിലും നിലകൊള്ളുന്ന കെട്ടിട സമുച്ചയങ്ങളെ തൊട്ടുരുമിയാണ് കൂട്ടമായി വൈദ്യുതി ലൈനുകള്‍ കടന്നു പോകുന്നത്.

Also Read: കൊവിഡിനെ പുറത്ത് നിര്‍ത്തി കേരളത്തിലെ ഈ ഗ്രാമം; ഉര്‍വ്വശി ശാപം ഉപകാരമായെന്ന് നാട്ടുകാര്‍

ഏറെ അപകടകരമായ നിലയില്‍ ഇവ സ്ഥാപിച്ചിരിക്കുന്നതാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. മൂന്നാറില്‍ കൊവിഡ്‌ കാലത്ത് തിരക്ക് വളരെക്കുറവാണെങ്കിലും പല ലോഡ്ജുകളിലും ക്വാറന്റൈനിലടക്കം ആളുകള്‍ കഴിയുന്നുണ്ട്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടങ്ങളാണ് മൂന്നാറിലുള്ളത്. അതോടൊപ്പം തന്നെ പുഴ കയ്യേറിയും അനധികൃതമായും പണിതുയര്‍ത്തിയിട്ടുള്ള കെട്ടിടങ്ങളും മൂന്നാറിലുണ്ട്.

Also Read: സിനിമാ ബന്ധമുണ്ടെന്ന് ആവര്‍ത്തിച്ച് വിജയ് പി നായര്‍; പിഎച്ച്ഡിക്ക് തെളിവായി ചിത്രങ്ങള്‍,വിവാദ യൂ ട്യൂബറെക്കുറിച്ച് ചില നഗ്നസത്യങ്ങള്‍!!

വൈദ്യുതി ലൈനുകളുമായി വേണ്ടത്ര അകലമില്ലാതെ പണിതുയര്‍ത്തുന്ന ഇത്തരം ബില്‍ഡിംഗുകളും അപകടത്തിനു വഴിയൊരുക്കുന്ന പ്രധാനഘടകമാണ്. കെട്ടിടങ്ങളെ ചേര്‍ന്നു പോകുന്ന വൈദ്യുതി ലൈനുകളില്‍ നിന്നും വൈദ്യുതാഘാതമേല്‍ക്കാനുള്ള സാധ്യതയും ഏറെയാണ്. അതേ സമയം വൈദ്യുതി ലൈനുകള്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഏറെ നാളുകളായി നിലനില്‍ക്കുന്നതാണെന്ന് ഇവിടുത്തെ വ്യാപാരികള്‍ പറയുന്നു. യുവാവ് മൂന്നാര്‍ റ്റാറ്റാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍. 20 അടി മുകളില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റ് ഇദ്ദേഹം താഴേക്ക് വീണത്. ഷോക്കേറ്റ സമയത്ത് വൈദ്യുതി ബന്ധം നിശ്ചലമായതിനാല്‍ വലിയ ദുരന്തം ഒഴിവായത്. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകും മുമ്പുതന്നെ അധികൃതരുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ഏവരുടെയും ആവശ്യം.

ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്